ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞിരിക്കുന്നു. " ഒരാളിൽ നന്മയും തിന്മയും, തെമ്മാടിത്തവും, അധർമ്മവും (അള്ളാഹുവിനു)വഴിപ്പെടലും, സുന്നത്തും ബിദ്അത്തും സമ്മേളിച്ചിട്ടുണ്ടെങ്കിൽ; പ്രതിഫലവും, അവനോടുള്ള സ്നേഹ ബന്ധവും അവനിലുള്ള നന്മയുടെ തോതനുസരിച്ച് ഉണ്ടായിരിക്കും. ശിക്ഷയും, ബന്ധവിഛെദവും ഒരാളിലുള്ള തിന്മയുടെ തോതനുസരിച്ചുമായിരിക്കും.
അപ്പോൾ ഒരാളിൽ തന്നെ, ആദരവിന്റെയും അനാദരവിന്റെയും ഘടകങ്ങൾ ഉണ്ടായിരിക്കും.അപ്പോൾ അവനിൽ ഇത് രണ്ടും (ബന്ധവും പ്രതിഫലവും, ബന്ധവിഛെദവും ശിക്ഷയും) വന്നു ചേരും. മോഷണത്തിന്റെ പേരിൽ കരഛെദം നടത്തുകയും, ദാരിദ്ര്യത്തിന്റെ പേരിൽ പൊതു ഖജനാവിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യുന്ന ദരിദ്രനായ കള്ളനെപ്പോലെ. ഖവാരിജുകളും മുഅതസിലികളും അവരുടെ സഹയാത്രികരും വിയോജിക്കുകയും, അഹ് ലുസ്സുന്നത്തി വൽജമാഅ ഏകോപിക്കുകയും ചെയ്ത അടിസ്ഥാന കാര്യമത്രെയിത്. അവർ (അഹ് ലുസ്സുന്ന) , ജനങ്ങളെ പ്രതിഫലാർഹർ മാത്രമാക്കുകയോ, ശിക്ഷാർഹർ മാത്രമാക്കുകയോ ചെയ്തില്ല. ( ഫതാവ - 28 / 209 ) - ബഷീർ പുത്തൂർ
0 Comments
قال أبو حاتم الرازي: علامة أهل البدع الوقيعة في أهل الأثر അബൂ ഹാതിം റാസി റഹിമഹുള്ളാഹ് പറഞ്ഞു. " അഹ് ലുൽ ബിദ്ഇന്റെ ലക്ഷണം അഹ് ലുൽ അഥറിന് ആക്ഷേപിക്കലാണ്. "
ശൈഖ് ഇബ്ൻ ബാസു റഹിമഹുള്ളാഹ് യെക്കുറിച്ചു " അന്ധൻ " ശൈഖു അൽബാനി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "ശൈഖ് ഇല്ലാത്ത ആൾ " വെറും ഒരു മുഹദ്ദിസ് " ശൈഖ് മുഖ്ബിൽ റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവൻ " ശൈഖ് നജ്മി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് " ക്ഷിപ്ര കോപി, വൈകാരികമായി പ്രതികരിക്കുന്നവൻ " ഷെയ്ഖ് റബീഉ ഹഫിദഹുള്ളായെക്കുറിച്ച് "വിമർശനം തൊഴിലാക്കിയവൻ" ശൈഖ് അബൂ ത്വാരിഖിനെക്കുറിച്ചു " താഴ്മയും വിനയവും" ഇല്ലാത്തവൻ. ഇത് തുടർന്ന് കൊണ്ടിരിക്കും. ഇത് ദുനിയാവിൽ അള്ളാഹു നിശ്ചയിച്ച അവന്റെ സുന്നത്താണ് - ബഷീർ പുത്തൂർ الحمد لله رب العالمين، والعاقبة للمتقين، ولا عدوان إلا على الظالمين، والصلاة والسلام الأتـمَّان الأكملان على نبينا محمد، وعلى آله وصحبه أجمعين.وأشهد أن لا إله إلا الله، وحده لا شريك له، وأشهد أن محمداً عبده ورسوله، بلَّغ الرسالة، وأدى الأمانة، ونصح الأمة، وجاهد في الله حق جهاده، حتى أتاه اليقين من ربه،فصلوات الله وتسليماته عليه، وعلى آله، وأصحابه، وأتباعه إلى يوم الدين കിതാബും സുന്നത്തും - ഇതു രണ്ടുമാണ് അഹ്ലുസുന്നത്തിന്റെ ആദര്ശാടിത്തറ നിശ്ചയിക്കുന്നത്. അതിന്റെ ഉലമാക്കള്‍ ദഅവത്ത് നടത്തുന്നത് അതിലേക്കാണ്. അവരല്ലാതെ മറ്റാരും അത് ചെയ്യുന്നില്ല. എന്നാല്‍ أهل الأهواء ന്റെ രീതി അതല്ല. അവര്‍ ഖുറാന് സുന്നത്ത് എന്ന് പറയും. പക്ഷെ, സൂക്ഷ്മമായ അര്‍ത്ഥത്തില്‍ അവര്‍, സ്വന്തം ബുദ്ധിയും, കാഴ്ചപ്പാടുകളും, പൊതുജനാഭിപ്രായങ്ങളും സ്വീകരിക്കുകയും, ദീനിന്റെ-ഖുരാനിന്റെയും സുന്നത്തിന്റെയും -പേരില്‍ അവ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണെന്ന് കാണാം. ഇതു തന്നെയാണ് أهل السنة ഉം أهل البدع യും തമ്മിലുള്ള അടിസ്ഥാന പരമായ അന്തരം. അഖീദയില് തുടങ്ങി, ഒരാള്‍ ദീന് പഠിക്കുമ്പോള്‍, തൌഹീദ്, സുന്നത്ത്, മുആമലാത്, മുനാകഹാത്, സിയാസ ശറഇയ്യ, തുടങ്ങിയ വിഷയങ്ങള്‍ വായിക്കപ്പെടുക സ്വാഭാവികം മാത്രം. ജീവിതത്തിന്റെ നിഖില വശങ്ങളും ഉലമാക്കളുടെ ദര്‍സുകളില്‍ പ്രദിപാതിക്കപ്പെടാറുണ്ട് എന്ന കാര്യം അതില്‍ ഒരിക്കലെങ്കിലും പങ്കെടുക്കാന്‍ توفيق ലഭിച്ചവര്‍ക്കറിയാം. അതായത്, ഓരോ വിഷയത്തിനും മുറിച്ചു മുറിച്ചു ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് സാരം. ഉദാഹരണത്തിന് , 'കുടുംബ ജീവിതം ഇസ്ലാമില്‍' , "ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ" , "ജിഹാദ് ഇസ്ലാമില്‍" , "ഇസ്ലാമും തീവ്ര വാദവും" തുടങ്ങി പൊതുവായതും, അഭിപ്രായ വിത്യാസം തുലോം കുറഞ്ഞതുമായ വിഷയങ്ങള്‍ വിശദമായ് അപഗ്രഥിക്കുകയും, ദഅവത്തിന്റെ പേരില്‍ കേവലം 'ആളെക്കുട്ടി മാമാങ്കങ്ങള്‍ക്ക്" കോപ് കൂട്ടുകയും ചെയ്യുന്ന أهل البدع ന്റെ സാര്‍വത്രിക രീതി ഒരിക്കലും أهل السنة സ്വീകരിക്കാറില്ല. പൊതുജനങ്ങളെ എപ്പോഴും അഖീദയും സുന്നതുമായ് ബന്ധിപ്പിക്കുകയും, أهل السنة ന്റെ ഉലമാക്കളുമായി അവരെ കൂട്ടിയിണക്കുകയും ചെയ്യുന്ന ഒരു രീതി ഇന്നു ദഅവ രംഗത്ത് കുറച്ചു മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. والله المستعان أهل السنة ന്റെ ഉലമാക്കള്‍ حسيات കളില്‍ (അനുഭവ വേധ്യമായ, وحي അല്ലാത്ത) കാര്യങ്ങളില്‍ ഊന്നി നില്‍ക്കുകയോ , ആവശ്യത്തില്‍ കവിഞ്ഞു അവയില്‍ ചുറ്റിതിരിയുകയോ ചെയ്യാറില്ല. മറിച്ചു أهل السنة ന്റെ പ്രഥമവും പ്രധാനവുമായ ഊന്നല്‍ എപ്പോഴും, എക്കാലത്തും غيبيات കളില്‍ (അനുഭവ വേധ്യമല്ലാത്ത, وحي കളില്‍ മാത്രം പരിമിതമായ ഉലൂമുകളില്‍) അഥവാ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അച്ചുതണ്ടിലാണ് അവര്‍ കറങ്ങുന്നത്. إمام أوزاعي പറഞ്ഞതു ഇവിടെ സ്മര്യമാണ്. ندور مع السنة حيث دارت " ഞങ്ങള്‍, സുന്നത്തിനൊപ്പം, അത് കറങ്ങുന്നിടത്തു കൂടെ കറങ്ങുന്നു. " ഒന്നുകൂടി വിശദീകരിച്ച് പറഞ്ഞാല്‍, ആനുകാലിക -സാമൂഹികമോ, സാമ്പത്തികമോ, രാഷ്ട്രീയമോ, മാനുഷികാമോ ആയ എല്ലാ പ്രശ്നങ്ങളിലും 'ഇടപെടുകയും' , പിന്നെ 'ദഅവത്ത്' അതുമായ് പരിമിതപ്പെടുകയും ചെയ്യുക. ! ഇതു أهل السنة ന്റെ ഉലമാക്കളില്‍ കാണുക അസാധ്യം. എന്നാല്‍ أهل الأهواء والبدع ഇതിന്റെ വക്താക്കളും, പ്രയോഗ്താക്കളും ആണെന്ന് മാത്രമല്ല, അതാണ് യഥാര്‍ത്ഥ ദഅവത്ത് എന്ന് കരുതുന്നവരുമാണ്. ! نسأل الله السلامة والعافية أهل السنة ന്റെ മുകളില്‍ പറഞ്ഞ രീതി മനസ്സിലാകണമെങ്കില്‍ സഹാബത്, താബീ, തുടങ്ങി, താഴെ തലക്കലുള്ള ഉലമാക്കളുടെ വരെ, ജീവിതവും അവരുടെ ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ മതിയാകും. ഉദാഹരണത്തിന്, ഇമാം അഹ്മദ് , ശൈഖുല്‍ ഇസ്ലാം ഇബ്ന് തൈമിയ, ഇബ്നുല്‍ ഖയ്യിം, ഇബ്ന് മന്ദ, ഇബ്ന് ബത്ത, ഇമാം ബര്‍ബഹാരി, തുടങ്ങി, ശൈഖ് മുഖ്ബില്‍, ശൈഖ് ഇബ്ന് ബാസ്, ശൈഖ് സാലിഹുല് ഉസൈമീന്‍, ശൈഖ് അല്‍ബാനി വരെയുള്ളവരുടെ കിതാബുകള്‍ പഠന വിധേയമാക്കു. തികച്ചും വിത്യസ്തവും, വിഭിന്നവുമായ സാമൂഹിക, രാഷ്ട്രീയ - ഭൂമിശാസ്ത്ര ദശാസന്ധികളിലും, അങ്ങേയറ്റം ദുര്‍ഘടവുമായ ദ്രുവങ്ങളിലും ജീവിച്ച ആ ഉലമാക്കളുടെ അടിസ്ഥാനപരമായ ആശയപ്പൊരുത്തം നിങ്ങള്‍ക്ക് അതില്‍ കാണാം. ! അവര്‍ ജീവിച്ച പ്രയാസകരമായ രാഷ്ട്രീയ ചുറ്റുപാടുകളും, ഭൂമിശാസ്ത്ര സവിശേഷതകളും പ്രകൃതി ദുരന്തങ്ങളും അവരുടെ ഗ്രന്ഥങ്ങളില്‍ പ്രദിഫലിച്ചില്ല ! ഒരാള്‍ പോലും حاكمية നെ ക്കുറിച്ച് ചര്‍ച്ച ചെയ്തില്ല ! നിലനില്‍ക്കുന്ന രാഷ്ട്രീയ ചുറ്റുപാടുകളെ അപഗ്രഥിക്കുകയും അവരുടെ ഭരണാധികാരികല്ക്കെതിരില് പൊതു ജനത്തെ ഇളക്കി വിടാന്‍ അവരാരും പണിയെടുത്തില്ല. ! അവര്‍ ഖുരാനിലെക്കും സുന്നതിലെക്കും ദഅവത്ത് നടത്തി. സഹാബത്തില് നിന്നു അവര്‍ ദീനിനെ മനസ്സിലാക്കി. ഇന്നത്തേതിനേക്കാള്‍ ദുഷ്കരവും, പ്രയാസകരവുമായ ചുറ്റുപാടില്‍, ലോകത്തിന്റെ പരസ്പരം കേള്‍ക്കാത്ത, പരസ്പരം കാണാത്ത കോണുകളില്‍ ജീവിച്ചിട്ടും അഖീദയിലും സുന്നത്തിലും അവരൊന്നായി. അവരെ ഒന്നിപ്പിച്ചത് ഖുറാനും സുന്നതുമാണ്. ഈ വിഷയത്തില്‍ ആരെങ്കിലും ഭിന്നിച്ചിട്ടുന്ടെങ്കില്, അത് സ്വന്തം ബുദ്ധിയുടെയും, ഹവയുടെയും കാരണത്താലാണ്. എന്നാല്‍ أهل الأهواء നാടിന്റെയും, നാട്ടുകാരുടെയും മിടിപ്പിനനുസരിച്ചു തുടിക്കുന്നു. അവരുടെ ദഅവത്തില് സാമൂഹികവും ഭൂമിശാസ്ത്രവുമായ വ്യതിയാനങ്ങള്‍ സ്വാധീനിക്കുന്നു. രാഷ്ട്രീയമായ സംഭവവികാസങ്ങള്‍ അവരുടെ ആദര്‍ശങ്ങളില്‍ വെള്ളം ചെരാനിട വരുത്തുന്നു. ഒരു നാട്ടിലായിരുന്നിട്ടും അഖീദയിലും മന്ഹജിലും ഒരു പാടു തട്ടുകളില്‍ നിലകൊള്ളുന്നു. സമൂഹത്തിന്റെ ചെറുതും വലുതുമായ എല്ലാ ചലനങ്ങളിലും 'ചലിക്കുകയും' ആള്ക്കുട്ടത്താല് നയിക്കപ്പെടുകയും ചെയ്യുന്നവരല്ല أهل السنة ന്റെ ഉലമാക്കള്‍. അത് പോലെ എല്ലാ പ്രശ്നങ്ങളിലും എപ്പോഴും സജീവമായി ഇടപെടണമെന്ന നിബന്ധനയുമില്ല. ആവശ്യമുണ്ടെന്നു ബോധ്യപ്പെടുമ്പോള്‍ ആവശ്യത്തിനു മാത്രം ഇടപെടുകയും ശറഇയ്യായ حكم ജനങ്ങളെ അറിയിക്കുകയും ചെയ്യുക. ഇതിലപ്പുറം 'നമ്മുടെ നിലപാട്' എല്ലാവരും അറിഞ്ഞിരിക്കണമെന്ന് കരുതുകയും, പിന്നീട് അത് എല്ലാവരെയും അറിയിക്കാന്‍ കച്ച കെട്ടി ഇറങ്ങുകയും ചെയ്യുന്ന രീതി സലഫുകളില്‍ കാണുക പ്രയാസം. ചുരുക്കത്തില്‍, സലഫുകള്‍ എവിടെ നിന്നോ, അവിടെ നില്‍ക്കുകയും, അവര്‍ എന്ത് കൊണ്ടു മതിയാക്കിയോ അത് കൊണ്ടു മതിയാക്കുകയും ചെയ്യുക. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم وبارك على نبينا محمد وعلى آله وأصحابه أجمعين ബഷീർ പുത്തൂർ
ഈമാന്‍ എന്നാല്‍ "നാവു കൊണ്ടു പറയലും, ഹൃദയം കൊണ്ടു വിശ്വസിക്കലും, ശരീരം കൊണ്ടു അമല്‍ ചെയ്യലുമാണ്. സല്‍കര്‍മങ്ങള്‍ കൊണ്ടു ഈമാന്‍ വര്ദിക്കുകയും, ദുഷ്കര്‍മങ്ങള്‍ കൊണ്ടു കുറയുകയും ചെയ്യും" കേവല വിശ്വാസം കൊണ്ടു മാത്രം ഈമാന്‍ പൂര്ണമാവുകയില്ല. എന്നാല്‍, മുര്ജിആക്കള്ക്ക് ഈമാന്‍ വെറും വിശ്വാസം മാത്രമാണ്. അമല്‍ ചെയ്തില്ലെന്കിലും ഈമാന്‍ പൂര്‍ണമാണെന്നാണ് അവര്‍ വാദിക്കുന്നത്. നാവു കൊണ്ടു പറയുക എന്ന് പറഞ്ഞാല്‍, കലിമതുതൌഹീദ് നാവു കൊണ്ടു ഉച്ചരിക്കുകയും, ആ മഹത്തായ വചനത്തിന്റെ തേട്ടതിനനുസൃതമായ്, തസ്ബീഹ്, തഹ്ലീല്, ഖുറാന് പാരായണം, മറ്റു ദിക്റുകള്‍ തുടങ്ങിയവയാണ്. ഹൃദയം കൊണ്ടു വിശ്വസിക്കുക എന്ന് പറഞ്ഞാല്‍ നാവു കൊണ്ടു ഉച്ചരിച്ചു ഉറപ്പിച്ച കാര്യങ്ങള്‍ ഹൃദയം കൊണ്ടു വിശ്വസിക്കലാണ്. വെറും പറച്ചില് മാത്രം മതിയാവില്ല എന്നര്‍ത്ഥം. പറച്ചില് മാത്രമായാല്‍ അതാണ് നിഫാഖ്. നാവു കൊണ്ടു പറഞ്ഞ, ഹൃദയത്തില്‍ ഉറപിച്ച കാര്യങ്ങള്‍ ശരീരം കൊണ്ടു അമല്‍ ചെയ്യാത്തവനെ 'മുഅമിന്' എന്ന് പറയില്ല. മുര്‍ജിഅ 4 വിഭാഗമാണ്. ഒന്നു - നാവു കൊണ്ടു ഉച്ചരിച്ചാല്‍ മാത്രം ഈമാന്‍ പൂര്‍ണമായി. ഹൃദയം കൊണ്ടു വിശ്വസിച്ചില്ലെങ്കിലും. ഇവര്‍ക്ക് 'കറാമിയ്യ' എന്ന് പറയുന്നു. രണ്ടു - വിശ്വസിച്ചാല്‍ മാത്രം മതി. നാവു കൊണ്ടു ഉച്ചരിച്ചില്ലെങ്കിലും. ഇവരാണ് 'അശാഇറ'മൂന്നു - ഹൃദയം കൊണ്ടു അറിഞ്ഞാല്‍ മാത്രം മതി. വിശ്വസിച്ചില്ലെങ്കിലും. ഇവര്‍ക്ക് 'ജഹ്മിയ്യ' എന്ന് പറയുന്നു. മുര്ജിആക്കളിലെ ഏറ്റവും ദുഷിച്ചവര്‍ ഇവരാണ്. നാല്- നാവു കൊണ്ടു ഉച്ചരിക്കലും, ഹൃദയം കൊണ്ടു വിശ്വസിക്കലും. ശരീരം കൊണ്ടു അമല്‍ ചെയ്തില്ലെങ്കിലും. ഇവര്‍ക്ക് 'മുര്ജിഅതുല് ഫുഖഹാ' എന്ന് പറയുന്നു. മുര്ജിയാക്കളിലെ താരതമ്യേന ഭേദപ്പെട്ട ഇവര്‍, അമലുകളെ ഈമാനില്‍ എണ്ണാറില്ല. - ബഷീർ പുത്തൂർ الإيمان في اللغة العربية معناه : التصديق ، أي : التصديق بالإخبار عن شيء غائب ، ويكون معه ائتمان للمخبر ، أي يكون المصدق قد أمن المصدق فيما أخبر به . أما الإيمان في الشرع فهو : " القول باللسان ، والتصديق بالقلب ، والعمل بالجوارح ، يزيد بالطاعة ، وينقص بالمعصية " ، فليس هو مجرد التصديق كما هو في اللغة . والذين يقولون : الإيمان هو التصديق فقط ، هم المرجئة ، وهؤلاء غالطون ، فالإيمان في الشرع يتكون من هذه الأمور المأخوذة من الأدلة ، وليس هو تعريفًا اصطلاحيًّا أو فكريًّا ، وإنما هو مأخوذ من الأدلة ، مستقرأ منها . ومعنى القول باللسان : أن ينطق بلسانه بشهادة أن لا إله إلا الله ، وأن محمدًا رسول الله ، ينطق بذلك ويعلن به ، ويدخل فيه أيضًا كل ما ينطق به اللسان من العبادات القولية ، كالتسبيح والتهليل ، وتلاوة القرآن وذكر الله عز وجل ، هذا كله قول باللسان ، وهو إيمان . وهو كذلك اعتقاد بالقلب ، فلا يكفي النطق باللسان ، فإن كان ينطق بلسانه ولا يعتقد بقلبه فهذا إيمان المنافقين الذين يقولون بألسنتهم ما ليس في قلوبهم ، وكذلك من صدق بقلبه ولم ينطق بلسانه فهذا ليس بمؤمن ؛ لأن المشركين والكفار يعتقدون بقلوبهم صدق الرسول -عليه الصلاة والسلام- ، لكن أبوا أن ينطقوا بألسنتهم لغرض من الأغراض ، إما لحمية على دينهم ، كما أمر الرسول - صلى الله عليه وسلم - كفار قريش أن يقولوا لا إله إلا الله فقالوا : أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا فهم أبوا أن يقولوا لا إله إلا الله ويشهدوا بها حمية لدينهم وعبادتهم للأوثان ! ! فالتصديق بالقلب بدون نطق اللسان لا يكفي ، وليس هو الإيمان ، إنما هذا عند المرجئة ، والمرجئة طائفة مخالفة لأهل السنة والجماعة ، لا عبرة بقولها . وكذلك من نطق بلسانه ، وصدق بقلبه ، ولم يعمل بجوارحه ، فليس بمؤمن إلا عند المرجئة أيضًا ؛ لأن بعض المرجئة -وهم مرجئة الفقهاء - يقولون : الإيمان هو : القول باللسان والتصديق بالقلب . ولا يدخلون أعمال الجوارح في الإيمان . والمرجئة أربع فرق : أ - فرقة يقولون : الإيمان هو ؛ القول باللسان فقط وهؤلاء هم الكرامية . ب - وفرقة يقولون : الإيمان هو : التصديق بالقلب فقط ، ولو لم ينطق ، وهذا قول الأشاعرة . ج - وفرقة يقولون : الإيمان : مجرد المعرفة بالقلب ولو لم يصدق ، فإذا عرف بقلبه ولو لم يصدق ، فإنه مؤمن وهذا قول الجهمية ، وهم شر فرق المرجئة . د - الفرقة الرابعة : الذين يقولون هو : القول باللسان ، والاعتقاد بالقلب ، وهؤلاء أخف فرق المرجئة ، ولذلك يسمون بمرجئة الفقهاء . أما جمهور أهل السنة والجماعة فإنه لا بد من هذه الحقائق في الإيمان : قول باللسان ، واعتقاد بالقلب ، وعمل بالجوارح ، يزيد بالطاعة وينقص بالمعصية ، فكلما عمل المرء طاعة زاد إيمانه ، وكلما عمل معصية نقص إيمانه ، فإذا أردت أن يزيد إيمانك فعليك بالطاعات ، فذكر الله يزيد في الإيمان ، وسماع القرآن يزيد في الإيمان ؛ قال تعالى : إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ ، وقال تعالى : وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى . وقال تعالى : وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا فدل على أن الإيمان يزيد بالطاعة وينقص بالمعصية . كلما عصى الإنسان ربه نقص إيمانه ، حتى ربما أدى ذلك إلى أن يكون إيمانه ضعيفًا جدًا ، يكون إيمانه مثقال ذرة أو أقل ، فيضعف الإيمان حتى يكون قريبًا من الكفر ؛ كما قال تعالى : هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَانِ . فالمعاصي تنقص الإيمان ، فمن خاف على إيمانه من النقص تجنب المعاصي ، وإلا فليعلم أنها كلها على حساب الإيمان ، كلما عمل معصية فإنه ينقص إيمانه بذلك حتى ربما لا يبقى منه إلا القليل ، بل ربما يزول بالكلية ؛ لأن بعض المعاصي يزيل الإيمان بالكلية ، لا يبقى معه إيمان ، مثل الشرك بالله -عز وجل- والكفر به ، وترك الصلاة ، هذا يزيل الإيمان بالكلية . فهذا هو تعريف الإيمان عند أهل السنة والجماعة
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|