മുഹമ്മദ് അമാൻ അൽ ജാമീ رحمه الله പറഞ്ഞു : ബിദ്'അത്തുകാരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥിക്ക് ബാധിക്കാവുന്നതിൽ ഏറ്റവും കുറഞ്ഞത് : ബിദ്'അത്തു കളോടും പാപങ്ങളോടും ദീനിനു വിരുദ്ധമാകുന്ന കാര്യങ്ങളോടുമുള്ള വെറുപ്പ് അവന്റെ ഹൃദയത്തിൽ നിന്ന് പുറത്തു പോകുമെന്നതാണ് . അല്ലാഹുവിന്നുവേണ്ടി സ്നേഹിക്കുക, അല്ലാഹുവിന്നുവേണ്ടി കോപിക്കുക, എന്ന നിർബന്ധം അവനിൽ നിന്ന് നഷ്ടമാകും. സുന്നത്തിന്റെ ആളുമായാണോ ബിദ്'അത്തിന്റെ ആളുമായാണോ സദസ്സു പങ്കിടുന്നതെന്ന കാര്യം അവനൊരു പ്രശ്നമല്ലാതാകും. ദഅ്'വത്തിനു ഗുണകരമാണെന്ന് അവൻ ധരിച്ചുവെച്ചതെന്തോ അതുമാത്രമാകും അവന്റെ മാനദണ്ഡം , അത് ചുറ്റുന്നിടത്തേക്ക് അതിന്റെ കൂടെ അവനും കറങ്ങും. അല്ലാഹുവിനോട് മാത്രം ആവലാതിപ്പെടുന്നു , അവൻ സഹായിക്കട്ടെ ! ആ കാര്യം ഹൃദയത്തിൽ രോഗം ബാധിച്ചതിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ് ; നിഫാഖിന്റെ ഇനങ്ങളിൽ ചിലതിലേക്ക് നയിക്കുന്ന രോഗം ബാധിച്ചതിന്രെ . അല്ലാഹു കാത്തു രക്ഷിക്കട്ടെ !! ( മജ്'മൂഉ റസാഇലിൽ ജാമീ - പേ:42 ) - അബൂ തൈമിയ്യ ഹനീഫ് قال الشيخ محمد أمان الجامي رحمه الله
ً((وأقل ما يصاب به الطالب الذى يطلب العلم على أيدي المبتدعة أن تخرج من قلبه كراهة البدع والمعاصى والمخالفات ويفقد واجب الحب في الله والبغض في الله ولا يبالي جالس سنياً أو مبتدعاً وإنما الحكم عنده لما يظنهُ مصلحة للدعوة، يدور معه حيث دار والله المستعان وذلك من علامات مرض القلب الذى يؤدى إلى نوع من النفاق عياذاً بالله [مجموع رسائل الجامي : (ص٤٢)]
0 Comments
"ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ്" എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു. "....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്ലിം ഉമ്മത്ത് അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്. അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ് ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു. കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട് വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. {وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا} (115) سورة النساء] തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ." അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്.
കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്ലാം മതത്തിനും സംഭവിക്കും....." ( ഷെയ്ഖ് അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം) - ബശീർ പുത്തൂർ وعن أبي موسى، قال رسول الله صلى الله عليه وسلم: ((ثلاثة لا يدخلون الجنة: مدمن الخمر، وقاطع الرحم، ومصدق بالسحر)) رواه أحمد وابن حبان في صحيحه അബൂ മൂസ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " അഹ് മദ്, ഇബ്ൻ ഹിബ്ബാൻ
ഈ ഹദീസിൽ പരാമർശിച്ച " സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന...്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം. എന്നാൽ, സിഹ്ർ ബാധിക്കുകയില്ലായെന്നും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അസ്വീകാര്യമാണെന്നും വാദിക്കുന്ന മടവൂർ മുജാഹിദുകൾ ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് "സിഹ്റിൽ വിശ്വസിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല " എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഒരു അബദ്ധം ന്യായീകരിക്കാൻ മറ്റൊരു അബദ്ധം ചെയ്യുകയാണവർ. വാസ്തവത്തിൽ ഈ ഹദീസിന്റെ വിവക്ഷ അവർ മനസ്സിലാക്കിയത് പോലെയല്ല. സിഹ്റിന് സ്വാധീനമില്ലായെന്നൊ അതിനു യാഥാർത്ഥ്യമില്ലായെന്നോ അല്ല ഈ ഹദീസ് കൊണ്ട് മനസ്സിലാവുക. മറിച്ച്, സിഹ്ർ ചെയ്യുന്ന ആൾ, അല്ലെങ്കിൽ ജോത്സ്യൻ ഇങ്ങിനെ ആരായിരുന്നാലും ഇവർ പറയുന്ന മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നവരെക്കുറിച്ചാണ്. ഇതാണ് ഇവ്വിഷയകമായി ഈ ഹദീസ്നിന്റെ വ്യാഖ്യാനത്തിൽ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. - ബശീർ പുത്തൂർ മത സംവാദങ്ങളും മത മൈത്രിയും മത സൗഹാർദ്ധ സംഗമങ്ങളും ആശയ സമന്വയങ്ങളും നടത്തി ഇസ്ലാമിനെ മറ്റു വ്യാജ മനുഷ്യ നിർമിത മതങ്ങളിൽ ഒന്നായി പരിചയപ്പെടുത്തുകയും എല്ലാ മതങ്ങ...ളിലും നന്മയുടെ അംശങ്ങളുണ്ടെന്നും അതാണ് മനുഷ്യൻ പിന്തുടരേണ്ടതെന്നും പ്രസ്ഥാവിക്കുന്നവർ, ആരായിരുന്നാലും ഇസ്ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസത്തിലാണ് അവർ കത്തി വെച്ചത്. കാരണം, എല്ലാ മതങ്ങളും മനുഷ്യ നിർമ്മിതങ്ങൾ ആണെങ്കിൽ, ഇസ്ലാം അള്ളാഹുവിന്റെ മതമാണ്. മനുഷ്യ നിർമ്മിത മതങ്ങളിൽ എത്ര നന്മയുണ്ടെങ്കിലും അള്ളാഹുവിന്റെയരികിൽ സ്വീകാര്യമായത് ഇസ്ലാം മതവും അതിലെ നന്മകളുമാണ്. കാരണം, എല്ലാ മതങ്ങളേയും ഇസ്ലാം മതം അതിജയിക്കുന്നു. മത സൗഹാർദ്ദമല്ല, മനുഷ്യ സൗഹാർദ്ദമാണാവശ്യം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടേയോ അനുചരന്മാരുടെയോ ജീവിതത്തിലെവിടെയും ഇത്തരം മത സംവാദങ്ങൾ കാണുക സാധ്യമല്ല. മത സഹിഷ്ണുതയല്ല, മാനവ സഹിഷ്ണുതയാണാവശ്യം. മതം ആവേശമായി 'മദ' മാകരുത്. മറിച്ച്, അപരന് അവന്റെ വിശ്വാസാദർശങ്ങൾ സ്വീകരിക്കാനും നിലനിർത്താനും ഭരണ ഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം വക വെച്ച് കൊടുക്കുകയും സ്വന്തം വിശ്വാസവും ആദർശവും വിട്ടു വീഴ്ച കാണിക്കാതെ പിന്തുടരുകയും ചെയ്യുക. അതാണ്, അത് മാത്രമാണ് യുക്തവും പ്രായോഗികവുമായ നിലപാട്.
- ബശീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിനെ നിഷേധിക്കാൻ സാധാരണ ഗതിയിൽ മടവൂരികൾ ഉദ്ധരിക്കാറുള്ള ഒരു ഹദീസാണ് ... "മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ " എന്നത്.
ഈ ഹദീസിൽ പരാമർശിച്ച "സിഹ്റിൽ വിശ്വസിക്കുക" എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം. മുസ്ലിം ഉമ്മത്ത് ഇജ്മാഓടെ സ്വീകരിച്ച ഒരു ഹദീസിനെ നിഷേധിക്കാൻ മറ്റൊരു ഹദീസിനെ ദുർവ്യാഖ്യാനിക്കുക എന്ന നീചമായ പ്രവൃത്തിയാണ് ഇവർ ചെയ്തത്. 🌬കാര്യബോധമില്ലാത്ത കെ എന്നെമ്മുകാരെ വിരട്ടാൻ ഇത്തരം ഓലപ്പാമ്പുകൾ ഉപകരിച്ചേക്കാം. പക്ഷെ ഈ തട്ടിപ്പുകൾ എല്ലാവരുടെ അടുത്തും നടക്കില്ല. മടവൂരികളുടെ മുഴുവൻ വാദഗതികളുടെയും അവസ്ഥ ഇത് തന്നെയാണ്. - ബശീർ പുത്തൂർ അല്ലാമ ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ പറയുന്നു "നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ മാന്യമായ വിധത്തിൽ അവനെ നസ്വീഹത്ത് ചെയ്യുകയും തെളിവുകളും പ്രമാണങ്ങളും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അള്ളാഹു അതുകൊണ്ട് അവനു ഗുണം നൽകിയേക്കാം. എന്നാൽ നീ കാത്തിരുന്ന് ഒരുത്തനു അബദ്ധം പറ്റുന്നതും തക്കം നോക്കിയിരിക്കുകയും, എന്നിട്ടത് അടിച്ചു പരത്തി അവിടെയുമിവിടെയും പ്രചാരണം നടത്തുകയും ചെയ്യുക എന്നത് സലഫികളുടെ മാർഗമല്ല, മറിച്ച് പിശാചുക്കളുടെ മാർഗമാണ് " - ബഷീർ പുത്തൂർ ﻗﺎﻝ ﺍلإمام ﺭﺑﻴﻊ ﺑﻦ ﻫﺎﺩﻱ ﺍﻟﻤﺪﺧﻠﻲ -ﺣﻔﻈﻪ ﺍﻟﻠﻪ
ﺇﺫﺍ ﺃﺧﻄﺄ ﺃﺧﻮﻙ ﻓﺎﻧﺼﺤﻪ ﺑﺎﻟﻠﻴﻦ ﻭﻗﺪﻡ ﻟﻪ ﺍﻟﺤﺠﺔ ﻭﺍﻟﺒﺮﻫﺎﻥ؛ ﻳﻨﻔﻌﻪ ﺍﻟﻠﻪ ﺑﺬﻟﻚ، ﺃﻣﺎ ﺃﻥ ﺗﺠﻠﺲ ﻭﺗﺘﺮﺑﺺ ﺃﻥ ﻳﺨﻄﺊ ﻓﻼﻥ ﻭﺗﻘﻮﻡ تشيع ﻫﻨﺎ ﻭﻫﻨﺎﻙ ﺃﻥ ﻓﻼﻧﺎً ﻓﻌﻞ ﻛﺬﺍ ﻭﻛﺬﺍ، ﻓﻬﺬﻩ ﻃﺮﻕ ﺍﻟﺸﻴﺎﻃﻴﻦ ﻭﻟﻴﺴﺖ ﻃﺮﻕ ﺍﻟﺴﻠﻔﻴﻴﻦ ﺑﻬﺠﺔ ﺍﻟﻘﺎﺭﻱ ( ﺹ ١٠٧ ) "സലഫീ മൻഹജിന്റെ വേഷം കെട്ടിയ സുന്നത്തിന്റെ ശത്രുക്കളായ ആളുകൾ ഒരുക്കുന്ന കെണിയിൽ പെടാതിരിക്കാൻ നിങ്ങൾ ജാഗ്രത കാണിക്കുക" - ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ - ബശീർ പുത്തൂർ حاذروا أن تقعوا في الأفخاخ التي ينصبها خصوم السنة اللابسين لباس المنهج السلفي
العلامة الإمام ربيع بن هادي المدخلي حفظه الله تعالى സയ്യിദ് ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല20/9/2015 ((......അള്ളാഹുവാണ് സത്യം, സയ്യിദ് ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല. സന്മാർഗവും വഴികേടും ഒരിക്കലും ചേരില്ല. യുവാക്കൾ ഇക്കാര്യം ഉൾക്കൊള്ളണം. നിങ്ങൾ സലഫുസ്സ്വാലിഹീങ്ങളുടെ മൻഹജാണ് പിന്തുടരേണ്ടത്. അള്ളാഹുവാണ് സത്യം, ഈ ഉമ്മത്ത്, അതിന്റെ പരാധീനതകളിൽ നിന്നും ശോചനീയാവസ്ഥയിൽ നിന്നുമുള്ള മോചനത്തിനു, ഖവാരിജുകളുടെ വിഷയത്തിലും അല്ലാത്തവയിലും അള്ളാഹുവിന്റെ കിത്താബിലേക്കും റസൂലിന്റെ സുന്നത്തിലേക്കും, സലഫുസ്സ്വാലിഹീങ്ങളുടെ ഫിഖ്ഹിലേക്കും മടങ്ങാതെ തരമില്ല.)) - ബഷീർ പുത്തൂർ "قال ربيع السنة"
والله ﻻ يجتمع منهج سيد قطب والبنا والمودودي مع مع المنهج السلفي أبداً ﻻ يجتمعان أبداً فلا يجتمع الضلال والهدى فافهموا يا أيها الشباب وعليكم بمنهج السلف الصالح والله ﻻ تخرج الأمة من مشاكلها وما تعيش فيه من ذل وهوان إلا بالرجوع إلى كتاب الله و سنة الرسول وفقه السلف الصالح في قضايا الخوارج وقضايا غيرهم الذريعة إلى بيان مقاصد كتاب الشريعة الجزء: 1/صفحة : 97 അബൂ ഖിലാബ പറയാറുണ്ടായിരുന്നു " നിങ്ങൾ ഹവയുടെ ആളുകളുടെ കൂടെ ഇരിക്കരുത്. അവരോട് തർക്കത്തിലേർപ്പെടുകയും അരുത്. കാരണം, അവൻ നിങ്ങളെ വഴികേടിൽ മുക്കിക്കളയുകയോ, അല്ലെങ്കിൽ അവർക്ക് ആശയക്കുഴപ്പം സംഭവിച്ച ചില കാര്യങ്ങളിൽ മതത്തിൽ നിങ്ങളെക്കുടി ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യുമെന്നതിൽ ഞാൻ നിർഭയനാകുന്നില്ല " ആജുരി-ശരീഅ - ബഷീർ പുത്തൂർ حدثنا الفريابي؛ قال حدثنا قتيبة بن سعيد؛ قال حدثنا حماد بن زيد؛ عن أيوب قال: كان أبو قلابة يقول: لا تجالسوا أهل الأهواء ولا تجادلوهم، فإني لا آمن أن يغمسوكم في الضلالة أو يلبسوا عليكم في الدين بعض ما لبس عليهم (الشريعة للآجري ٥٧٧/٩)
അല്ലാമ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാ പറഞ്ഞു :
"മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്നയുടെ കൂടെ ജീവിക്കേണ്ടിവരും ; എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി . അതുകൊണ്ട് ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്. ഫിത്നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ് . പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത് അല്ലാഹുവിന്റെ ദീനിൽ ഫിഖ്ഹ് നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല . അല്ലാഹുവിന്റെ ദീനിൽ ഫിഖ്ഹ് നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല . അല്ലാഹു പറഞ്ഞതു പോലെ : " അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട് , കിതാബ് അവർക്ക് അറിയില്ല ; വെറും വ്യാമോഹങ്ങളല്ലാതെ , അവർ വെറുതെ ഊഹിക്കുക മാത്രമാണ് ." ( അൽ ബഖറ : 78 ) ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല . അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല, അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല . അഹ്ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ . ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക . നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ് . ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല . ഇപ്പോൾ ചില ആളുകളുണ്ട് അവർ കുറച്ച് കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട് ഹദീസിന്റെയും ജർഹ് തഅദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും . ഇല്ല , അത് അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ് ; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല . അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". (അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21) - അബൂ തൈമിയ ഹനീഫ്. قال الأوزاعي رحمه الله تعالى: ((من ستر علينا بدعته لم تخُف علينا ألفته)) ഇമാം ഔസാഈ റഹിമഹുള്ളാഹ് പറഞ്ഞു " ഒരാൾ തന്നിലുള്ള ബിദ്അത്തുകൾ എത്ര ഒളിപ്പിച്ചാലും, അത് അയാളുടെ ചങ്ങാത്തത്തിലൂടെ പുറത്തു വരും"
കാണുന്നവരെ വഞ്ചിക്കാൻ പുറമേ സുന്നത്തിന്റെ ആളായി നടക്കും, പക്ഷെ ബിദ്അത്തിന്റെ ആൾക്കാരുമായുള്ള സഹവാസത്തിലൂടെ യഥാർത്ഥ ചിത്രം വെളിവാകും. ആരുടെ കൂടെ ഇരിക്കുന്നു, നടക്കുന്നു, സഹവസിക്കുന്നു, ചങ്ങാത്തം കൂടുന്നു? ഇത് ഒരാളുടെ മൻഹജു എന്തെന്ന് തിരിച്ചറിയാൻ സഹായിക്കും - ബഷീർ പുത്തൂർ
قال أبو حاتم الرازي: علامة أهل البدع الوقيعة في أهل الأثر അബൂ ഹാതിം റാസി റഹിമഹുള്ളാഹ് പറഞ്ഞു. " അഹ് ലുൽ ബിദ്ഇന്റെ ലക്ഷണം അഹ് ലുൽ അഥറിന് ആക്ഷേപിക്കലാണ്. "
ശൈഖ് ഇബ്ൻ ബാസു റഹിമഹുള്ളാഹ് യെക്കുറിച്ചു " അന്ധൻ " ശൈഖു അൽബാനി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "ശൈഖ് ഇല്ലാത്ത ആൾ " വെറും ഒരു മുഹദ്ദിസ് " ശൈഖ് മുഖ്ബിൽ റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് "കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവൻ " ശൈഖ് നജ്മി റഹിമഹുള്ളാഹു അൻഹുവിനെക്കുറിച്ച് " ക്ഷിപ്ര കോപി, വൈകാരികമായി പ്രതികരിക്കുന്നവൻ " ഷെയ്ഖ് റബീഉ ഹഫിദഹുള്ളായെക്കുറിച്ച് "വിമർശനം തൊഴിലാക്കിയവൻ" ശൈഖ് അബൂ ത്വാരിഖിനെക്കുറിച്ചു " താഴ്മയും വിനയവും" ഇല്ലാത്തവൻ. ഇത് തുടർന്ന് കൊണ്ടിരിക്കും. ഇത് ദുനിയാവിൽ അള്ളാഹു നിശ്ചയിച്ച അവന്റെ സുന്നത്താണ് - ബഷീർ പുത്തൂർ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു "ആരെങ്കിലും എന്റെ സ്വഹാബതിനെ ആക്ഷേപിച്ചാല്‍ അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവും" قال النبي صلى الله عليه وسلم : ( من سب أصحابي فعليه لعنة الله ) ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • അവാം ഇബ്ന് ഹുശബ് റഹിമഹുള്ള പറഞ്ഞു"നിങ്ങള്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരുടെ സുകൃതങ്ങള്‍ പറയൂ , ജനഹൃദയങ്ങളില്‍ അവരോടു ഇണക്കമുണ്ടാവട്ടെ , അവരുടെ ദോഷങ്ങള്‍ പരയാതിരിക്കു , ജനങ്ങള്‍ അവരെ വെറുക്കാതിരിക്കട്ടെ " قال العوام بن حوشب - رحمه الله - : (( أذكروا محاسن أصحاب محمد عليه السلام تأتلف عليهم قلوب الناس، ولا تذكروا مساويهم فتحرشوا الناس عليهم )). ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • അബ്ദുല്ലാഹിബിന് അബ്ബാസ് റദിയല്ലാഹു അന്ഹുമാ :ഹവയുടെ ആളുകളുമായി നിങ്ങള്‍ കൂടിയിരിക്കരുത് , കാരണം അവരുമായുള്ള കൂ ദിയിരുത്തം ഹൃദയങ്ങളില്‍ രോഗമുണ്ടാക്കും" قال عبدالله بن عباس - رضي الله عنهما -: (( لا تجالس أهل الأهواء فإن مجالستهم ممرضة للقلوب )) . ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • ഇബ്രാഹീം അന്നഖ-ഇ റഹിമാഹുല്ലാ : ഹവയുടെ ആളുകളോട് നിങ്ങള്‍ കുടിയിരിക്കരുത്. നിങ്ങളുടെ ഹൃദയങ്ങള്‍ പരിത്യജിക്കപ്പെടുമെന്നു ഞാന്‍ ഭയപ്പെടുന്നു" قال إبراهيم النخعي - رحمه الله - : (( لا تجالسوا أصحاب الأهواء، فإني أخاف أن ترتد قلوبكم )) ( لم الدر المنثور / جمع الشيخ جمال الحارثي ) • • • • • • • - ബഷീർ പുത്തൂർ
الحمد لله رب العالمين، والعاقبة للمتقين، ولا عدوان إلا على الظالمين، والصلاة والسلام الأتـمَّان الأكملان على نبينا محمد، وعلى آله وصحبه أجمعين.وأشهد أن لا إله إلا الله، وحده لا شريك له، وأشهد أن محمداً عبده ورسوله، بلَّغ الرسالة، وأدى الأمانة، ونصح الأمة، وجاهد في الله حق جهاده، حتى أتاه اليقين من ربه،فصلوات الله وتسليماته عليه، وعلى آله، وأصحابه، وأتباعه إلى يوم الدين കിതാബും സുന്നത്തും - ഇതു രണ്ടുമാണ് അഹ്ലുസുന്നത്തിന്റെ ആദര്ശാടിത്തറ നിശ്ചയിക്കുന്നത്. അതിന്റെ ഉലമാക്കള്‍ ദഅവത്ത് നടത്തുന്നത് അതിലേക്കാണ്. അവരല്ലാതെ മറ്റാരും അത് ചെയ്യുന്നില്ല. എന്നാല്‍ أهل الأهواء ന്റെ രീതി അതല്ല. അവര്‍ ഖുറാന് സുന്നത്ത് എന്ന് പറയും. പക്ഷെ, സൂക്ഷ്മമായ അര്‍ത്ഥത്തില്‍ അവര്‍, സ്വന്തം ബുദ്ധിയും, കാഴ്ചപ്പാടുകളും, പൊതുജനാഭിപ്രായങ്ങളും സ്വീകരിക്കുകയും, ദീനിന്റെ-ഖുരാനിന്റെയും സുന്നത്തിന്റെയും -പേരില്‍ അവ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണെന്ന് കാണാം. ഇതു തന്നെയാണ് أهل السنة ഉം أهل البدع യും തമ്മിലുള്ള അടിസ്ഥാന പരമായ അന്തരം. അഖീദയില് തുടങ്ങി, ഒരാള്‍ ദീന് പഠിക്കുമ്പോള്‍, തൌഹീദ്, സുന്നത്ത്, മുആമലാത്, മുനാകഹാത്, സിയാസ ശറഇയ്യ, തുടങ്ങിയ വിഷയങ്ങള്‍ വായിക്കപ്പെടുക സ്വാഭാവികം മാത്രം. ജീവിതത്തിന്റെ നിഖില വശങ്ങളും ഉലമാക്കളുടെ ദര്‍സുകളില്‍ പ്രദിപാതിക്കപ്പെടാറുണ്ട് എന്ന കാര്യം അതില്‍ ഒരിക്കലെങ്കിലും പങ്കെടുക്കാന്‍ توفيق ലഭിച്ചവര്‍ക്കറിയാം. അതായത്, ഓരോ വിഷയത്തിനും മുറിച്ചു മുറിച്ചു ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് സാരം. ഉദാഹരണത്തിന് , 'കുടുംബ ജീവിതം ഇസ്ലാമില്‍' , "ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ" , "ജിഹാദ് ഇസ്ലാമില്‍" , "ഇസ്ലാമും തീവ്ര വാദവും" തുടങ്ങി പൊതുവായതും, അഭിപ്രായ വിത്യാസം തുലോം കുറഞ്ഞതുമായ വിഷയങ്ങള്‍ വിശദമായ് അപഗ്രഥിക്കുകയും, ദഅവത്തിന്റെ പേരില്‍ കേവലം 'ആളെക്കുട്ടി മാമാങ്കങ്ങള്‍ക്ക്" കോപ് കൂട്ടുകയും ചെയ്യുന്ന أهل البدع ന്റെ സാര്‍വത്രിക രീതി ഒരിക്കലും أهل السنة സ്വീകരിക്കാറില്ല. പൊതുജനങ്ങളെ എപ്പോഴും അഖീദയും സുന്നതുമായ് ബന്ധിപ്പിക്കുകയും, أهل السنة ന്റെ ഉലമാക്കളുമായി അവരെ കൂട്ടിയിണക്കുകയും ചെയ്യുന്ന ഒരു രീതി ഇന്നു ദഅവ രംഗത്ത് കുറച്ചു മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. والله المستعان أهل السنة ന്റെ ഉലമാക്കള്‍ حسيات കളില്‍ (അനുഭവ വേധ്യമായ, وحي അല്ലാത്ത) കാര്യങ്ങളില്‍ ഊന്നി നില്‍ക്കുകയോ , ആവശ്യത്തില്‍ കവിഞ്ഞു അവയില്‍ ചുറ്റിതിരിയുകയോ ചെയ്യാറില്ല. മറിച്ചു أهل السنة ന്റെ പ്രഥമവും പ്രധാനവുമായ ഊന്നല്‍ എപ്പോഴും, എക്കാലത്തും غيبيات കളില്‍ (അനുഭവ വേധ്യമല്ലാത്ത, وحي കളില്‍ മാത്രം പരിമിതമായ ഉലൂമുകളില്‍) അഥവാ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അച്ചുതണ്ടിലാണ് അവര്‍ കറങ്ങുന്നത്. إمام أوزاعي പറഞ്ഞതു ഇവിടെ സ്മര്യമാണ്. ندور مع السنة حيث دارت " ഞങ്ങള്‍, സുന്നത്തിനൊപ്പം, അത് കറങ്ങുന്നിടത്തു കൂടെ കറങ്ങുന്നു. " ഒന്നുകൂടി വിശദീകരിച്ച് പറഞ്ഞാല്‍, ആനുകാലിക -സാമൂഹികമോ, സാമ്പത്തികമോ, രാഷ്ട്രീയമോ, മാനുഷികാമോ ആയ എല്ലാ പ്രശ്നങ്ങളിലും 'ഇടപെടുകയും' , പിന്നെ 'ദഅവത്ത്' അതുമായ് പരിമിതപ്പെടുകയും ചെയ്യുക. ! ഇതു أهل السنة ന്റെ ഉലമാക്കളില്‍ കാണുക അസാധ്യം. എന്നാല്‍ أهل الأهواء والبدع ഇതിന്റെ വക്താക്കളും, പ്രയോഗ്താക്കളും ആണെന്ന് മാത്രമല്ല, അതാണ് യഥാര്‍ത്ഥ ദഅവത്ത് എന്ന് കരുതുന്നവരുമാണ്. ! نسأل الله السلامة والعافية أهل السنة ന്റെ മുകളില്‍ പറഞ്ഞ രീതി മനസ്സിലാകണമെങ്കില്‍ സഹാബത്, താബീ, തുടങ്ങി, താഴെ തലക്കലുള്ള ഉലമാക്കളുടെ വരെ, ജീവിതവും അവരുടെ ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ മതിയാകും. ഉദാഹരണത്തിന്, ഇമാം അഹ്മദ് , ശൈഖുല്‍ ഇസ്ലാം ഇബ്ന് തൈമിയ, ഇബ്നുല്‍ ഖയ്യിം, ഇബ്ന് മന്ദ, ഇബ്ന് ബത്ത, ഇമാം ബര്‍ബഹാരി, തുടങ്ങി, ശൈഖ് മുഖ്ബില്‍, ശൈഖ് ഇബ്ന് ബാസ്, ശൈഖ് സാലിഹുല് ഉസൈമീന്‍, ശൈഖ് അല്‍ബാനി വരെയുള്ളവരുടെ കിതാബുകള്‍ പഠന വിധേയമാക്കു. തികച്ചും വിത്യസ്തവും, വിഭിന്നവുമായ സാമൂഹിക, രാഷ്ട്രീയ - ഭൂമിശാസ്ത്ര ദശാസന്ധികളിലും, അങ്ങേയറ്റം ദുര്‍ഘടവുമായ ദ്രുവങ്ങളിലും ജീവിച്ച ആ ഉലമാക്കളുടെ അടിസ്ഥാനപരമായ ആശയപ്പൊരുത്തം നിങ്ങള്‍ക്ക് അതില്‍ കാണാം. ! അവര്‍ ജീവിച്ച പ്രയാസകരമായ രാഷ്ട്രീയ ചുറ്റുപാടുകളും, ഭൂമിശാസ്ത്ര സവിശേഷതകളും പ്രകൃതി ദുരന്തങ്ങളും അവരുടെ ഗ്രന്ഥങ്ങളില്‍ പ്രദിഫലിച്ചില്ല ! ഒരാള്‍ പോലും حاكمية നെ ക്കുറിച്ച് ചര്‍ച്ച ചെയ്തില്ല ! നിലനില്‍ക്കുന്ന രാഷ്ട്രീയ ചുറ്റുപാടുകളെ അപഗ്രഥിക്കുകയും അവരുടെ ഭരണാധികാരികല്ക്കെതിരില് പൊതു ജനത്തെ ഇളക്കി വിടാന്‍ അവരാരും പണിയെടുത്തില്ല. ! അവര്‍ ഖുരാനിലെക്കും സുന്നതിലെക്കും ദഅവത്ത് നടത്തി. സഹാബത്തില് നിന്നു അവര്‍ ദീനിനെ മനസ്സിലാക്കി. ഇന്നത്തേതിനേക്കാള്‍ ദുഷ്കരവും, പ്രയാസകരവുമായ ചുറ്റുപാടില്‍, ലോകത്തിന്റെ പരസ്പരം കേള്‍ക്കാത്ത, പരസ്പരം കാണാത്ത കോണുകളില്‍ ജീവിച്ചിട്ടും അഖീദയിലും സുന്നത്തിലും അവരൊന്നായി. അവരെ ഒന്നിപ്പിച്ചത് ഖുറാനും സുന്നതുമാണ്. ഈ വിഷയത്തില്‍ ആരെങ്കിലും ഭിന്നിച്ചിട്ടുന്ടെങ്കില്, അത് സ്വന്തം ബുദ്ധിയുടെയും, ഹവയുടെയും കാരണത്താലാണ്. എന്നാല്‍ أهل الأهواء നാടിന്റെയും, നാട്ടുകാരുടെയും മിടിപ്പിനനുസരിച്ചു തുടിക്കുന്നു. അവരുടെ ദഅവത്തില് സാമൂഹികവും ഭൂമിശാസ്ത്രവുമായ വ്യതിയാനങ്ങള്‍ സ്വാധീനിക്കുന്നു. രാഷ്ട്രീയമായ സംഭവവികാസങ്ങള്‍ അവരുടെ ആദര്‍ശങ്ങളില്‍ വെള്ളം ചെരാനിട വരുത്തുന്നു. ഒരു നാട്ടിലായിരുന്നിട്ടും അഖീദയിലും മന്ഹജിലും ഒരു പാടു തട്ടുകളില്‍ നിലകൊള്ളുന്നു. സമൂഹത്തിന്റെ ചെറുതും വലുതുമായ എല്ലാ ചലനങ്ങളിലും 'ചലിക്കുകയും' ആള്ക്കുട്ടത്താല് നയിക്കപ്പെടുകയും ചെയ്യുന്നവരല്ല أهل السنة ന്റെ ഉലമാക്കള്‍. അത് പോലെ എല്ലാ പ്രശ്നങ്ങളിലും എപ്പോഴും സജീവമായി ഇടപെടണമെന്ന നിബന്ധനയുമില്ല. ആവശ്യമുണ്ടെന്നു ബോധ്യപ്പെടുമ്പോള്‍ ആവശ്യത്തിനു മാത്രം ഇടപെടുകയും ശറഇയ്യായ حكم ജനങ്ങളെ അറിയിക്കുകയും ചെയ്യുക. ഇതിലപ്പുറം 'നമ്മുടെ നിലപാട്' എല്ലാവരും അറിഞ്ഞിരിക്കണമെന്ന് കരുതുകയും, പിന്നീട് അത് എല്ലാവരെയും അറിയിക്കാന്‍ കച്ച കെട്ടി ഇറങ്ങുകയും ചെയ്യുന്ന രീതി സലഫുകളില്‍ കാണുക പ്രയാസം. ചുരുക്കത്തില്‍, സലഫുകള്‍ എവിടെ നിന്നോ, അവിടെ നില്‍ക്കുകയും, അവര്‍ എന്ത് കൊണ്ടു മതിയാക്കിയോ അത് കൊണ്ടു മതിയാക്കുകയും ചെയ്യുക. وآخر دعوانا أن الحمد لله رب العالمين وصلى الله وسلم وبارك على نبينا محمد وعلى آله وأصحابه أجمعين ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|