|
ഉലമാക്കളുടെ വേർപാട്
(The Death of Scholars) Published on 05 January 2022 (1st Version) Published on 07 July 2025 (2nd Version) |
بسم الله الرحمن الرحيم
قال تعالى: ﴿أَوَلَمْ يَرَوْا أَنَّا نَأْتِي الأرْضَ نَنْقُصُهَا مِنْ أَطْرَافِهَا وَاللَّهُ يَحْكُمُ لا مُعَقِّبَ لِحُكْمِهِ وَهُوَ سَرِيعُ الْحِسَابِ﴾ الرعد ٤١
അല്ലാഹു പറയുന്നു: (അവർ കാണുന്നില്ലേ, ഭൂമിയെ നാം ചെന്ന് അതിന്റെ എല്ലാ വശങ്ങളിൽ നിന്നും ചുരുക്കിക്കൊണ്ടിരിക്കുന്നത്! അല്ലാഹു വിധിക്കുന്നു, അവന്റെ വിധി ഭേദഗതിചെയ്യാൻ ആരുമില്ല, അവൻ അതിവേഗം വിചാരണനടത്തുന്നവനാ കുന്നു.) [റഅദ് 41] ഈ സൂക്തത്തത്തെ സലഫുകൾ വ്യാഖ്യാനിക്കുന്നത് കാണുക:
عن ابن عباس قال: ذهابُ علمائها وفقهائِها وخيار أهلِها - الطبري في جامع البيان
(ഇബ്‌നു അബ്ബാസ് رضي الله عنهما പറയുന്നു: ഭൂമിയിലെ ഉലമാക്കളുടെ, ഫുഖ ഹാക്കളുടെ, അതിലെ നിവാസികളിൽ ശ്രേഷ്ടരായവരുടെ വേർപാട്.) [ത്വബരി ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്] عن مجاهد قال: موتُ العلماء - الطبري في جامع البيان (ഇമാം മുജാഹിദ് رحمه الله പറയുന്നു: “പണ്ഡിതന്മാരുടെ മരണം.”) [ത്വബരി ജാമിഉൽ ബയാനിൽ ഉദ്ധരിച്ചത്]
وَقَالَ عَطَاءٌ وَجَمَاعَةٌ: نُقْصَانُهَا مَوْتُ الْعُلَمَاءِ، وَذَهَابُ الْفُقَهَاءِ - البغوي في معالم التنزيل (ഇമാം അത്വാഅ് അടക്കമുള്ള ഒരുസംഘം പണ്ഡിതന്മാർ പറയുന്നു: “ഭൂമി ചുരുങ്ങുക" എന്നത് അതിലെ പണ്ഡിതന്മാരുടെ വിയോഗവും ഫുഖഹാക്ക ളുടെ വേർപാടുമാണ്.) [ബഗവി മആലിമുത്തൻസീലിൽ ഉദ്ധരിച്ചത്]
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: "إِنَّ اللَّهَ لَا يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ الْعِبَادِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا" - البخاري في صحيحه[ (അബ്ദുല്ല ബിൻ അംറ് ബിൻ അൽആസ്വ് رضي الله عنه പറയുന്നു: അല്ലാഹു വിന്റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു: “നിശ്ചയമായും അല്ലാഹു അറിവിനെ പിടികൂടുക അടിയന്മാരിൽ നിന്ന് ഒറ്റയടിക്ക് ഊരിയെ ടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരെ അവന്റെയടുക്കലേക്ക് എടുത്തുകൊ ണ്ടാണ് അറിവിനെ പിടികൂടുക. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷി പ്പിക്കാതാകുമ്പോൾ ജനങ്ങൾ ചില വിവരംകെട്ട നേതാക്കന്മാരെ സ്വീക രിക്കും. എന്നിട്ട് അവർ ചോദിക്കപ്പെടും, അറിവില്ലാതെ മതവിധിയും നൽകും, അങ്ങനെ അവർ പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യും.") [ബുഖാരി സ്വഹീ ഹിൽ ഉദ്ധരിച്ചത്] وَقَالَ الْحَسَنُ: قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ: مَوْتُ الْعَالِمِ ثُلْمَةٌ فِي الْإِسْلَامِ لَا يَسُدُّهَا شَيْءٌ مَا اخْتَلَفَ اللَّيْلُ وَالنَّهَارُ - البغوي في معالم التنزيل
(ഹസൻ رحمه الله അബ്ദുല്ല ബിൻ മസ്ഊദ് رضي الله عنه വിൽനിന്ന് നിവേദനം ചെയ്യുന്നു: “ഒരു പണ്ഡിതന്റെ മരണം ഇസ്‌ലാമിനേൽക്കുന്ന ഒരു വിള്ള ലാണ്; എത്ര രാപ്പകലുകൾ കടന്നുപോയാലും അത് നികത്താൻ ഒരു വസ്തു വിനും ആകില്ല.") [ബഗവി മആലിമുത്തൻസീലിൽ ഉദ്ധരിച്ചത്]
وَقَالَ ابْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ - البغوي في معالم التنزيل
(ഇബ്‌നു മസ്ഊദ് رضي الله عنه പറയുന്നു: “നിങ്ങൾ അറിവ് നേടുവിൻ; അത് പിടിച്ചെടുക്കപ്പെടുന്നതിനു മുമ്പേ. അതിന്റെ അർഹരുടെ വിയോഗത്താലാണ് അത് പിടിച്ചെടുക്കപ്പെടുക.") [ബഗവി മആലിമുത്തൻസീലിൽ ഉദ്ധരിച്ചത്]
وَقَالَ عَلِيَّ رَضِيَ اللَّهُ عَنْهُ: إِنَّمَا مَثَلُ الْفُقَهَاءِ كَمَثَلِ الْأَكُفِّ إِذَا قُطِعَتْ كَفٌّ لَمْ تَعُدْ - البغوي في معالم التنزيل
(അലി رضي الله عنه പറയുന്നു: “ഫുഖഹാക്കളുടെ ഉപമ കൈപ്പത്തികളുടേതു പോലെയാണ്. കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ടാൽ വീണ്ടും വളർന്നുവരില്ല.") [ബഗവി മആലിമുത്തൻസീലിൽ ഉദ്ധരിച്ചത്]
وَقَالَ سُلَيْمَانُ: لَا يَزَالُ النَّاسُ بِخَيْرٍ مَا بَقِيَ الْأَوَّلُ حَتَّى يَتَعَلَّمَ الْآخِرُ، فَإِذَا هَلَكَ الْأَوَّلُ قَبْلَ أَنْ يَتَعَلَّمَ الْآخِرُ هَلَكَ النَّاسُ - البغوي في معالم التنزيل (സുലൈമാൻ رحمه الله പറയുന്നു: “മുതിർന്നവർ ഉണ്ടായിരിക്കുകയും ഇളമുറ ക്കാർ അവരിൽ നിന്ന് പഠിക്കുകയും ചെയ്യുന്നിടത്തോളം ജനങ്ങൾ നല്ല അവ സ്ഥയിലായിരിക്കും. ഇളമുറക്കാർ അവരുടെയടുക്കൽ നിന്ന് അറിവ് നേടും മുമ്പേ മുതിർന്നവർ മരണമടഞ്ഞാൽ ജനങ്ങൾ നശിച്ചതുതന്നെ.") [ബഗവി മആലിമുത്തൻസീലിൽ ഉദ്ധരിച്ചത്]
وَقِيلَ لِسَعِيدِ بْنِ جُبَيْرٍ: مَا عَلَامَةُ هَلَاكِ النَّاسِ؟ قَالَ: هَلَاكُ عُلَمَائِهِمْ - البغوي في معالم التنزيل
(സഈദ് ബിൻ ജുബൈർ رحمه الله യോട് ഒരാൾ ചോദിച്ചു: “ജനങ്ങളുടെ നാശത്തിന്റെ അടയാളമെന്താണ്? അദ്ദേഹം പറഞ്ഞു: “അവരിലെ പണ്ഡിത ന്മാരുടെ മരണം.") [ബഗവി മആലിമുത്തൻസീലിൽ ഉദ്ധരിച്ചത്] وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين والحمد لله رب العالمين *******
Your browser does not support viewing this document. Click here to download the document.
• • • • • • •
|