ചോദ്യകർത്താവ്: അല്ലാഹു താങ്കൾക്ക് നന്മചെയ്യട്ടെ, പിരിവു നടത്തുന്ന സംഘടനകൾ, ശൈഖേ അവർ സകാത്ത് പൈസയായി വാങ്ങുന്നു, എന്നിട്ട് അതുകൊണ്ട് ഫിത്ർ സകാത്ത് വാങ്ങുന്നു, എന്നിട്ട് അവർ അത് വിതരണം ചെയ്യുന്നു? ശൈഖ് സ്വാലിഹ് അൽ ഫൌസാൻ: ആദ്യത്തെ കാര്യം, ആരാണ് ഈ സംഘടനകളെ ഇതിന് ചുമതലപ്പെടുത്തിയത്? ദാറുൽ ഇഫ്തായിൽ നിന്ന് അവർക്ക് വല്ല വിധിയും ലഭിച്ചുവോ? ആരാണ് ഈ കാര്യത്തിന് അവരെ ഏൽപ്പിച്ചത്? ഇത്തരം കാര്യങ്ങളിൽ കയറി ഇടപെടാൻ അവർക്ക് അനുവാദമില്ല. മുസ്ലിമീങ്ങൾ ചെയ്യേണ്ടത് അവർ ഓരോരുത്തരും തന്റെ സകാത്ത് അവനവൻ തന്നെ സ്വന്തം പ്രവർത്തിയാലെ കൊടുക്കലാണ്. അവർ (സംഘടനകൾ) അതിൽ ഇടപെടാൻ പാടില്ല. അവരുടെ ആ ഇടപെടലിലൂടെ അവർ അബദ്ധമാണ് ചെയ്യുന്നത്. ചോദ്യകർത്താവ്: പക്ഷേ, - ബഹുമാന്യനായ ശൈഖേ, അല്ലാഹു താങ്കൾക്ക് നന്മ ചെയ്യട്ടെ- അവർ പറയുന്നത് കിബാറുൽ ഉലമാ കമ്മറ്റിയിലെ ഒരു അംഗത്തിന്റെ ഫത്'വ അവരുടെ അടുക്കൽ ഉണ്ടെന്നാണ്. ശൈഖ് സ്വാലിഹ് അൽ ഫൌസാൻ: നമുക്ക് പറയാനുള്ള മറുപടി ഇതാണ്, ഫത്'വ ശരിയുമാകാം തെറ്റുമാകാം. നമ്മുടെ അടുക്കലുള്ളത് ദലീൽ (തെളിവ്) ആണ്. വിവ: അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments
നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന് അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച് പ്രഖ്യാപിക്കലുമാണ്. എവിടെ കണ്ടാൽ എവിടെ വരെയുള്ളവർക്ക് സ്വീകരിക്കാം എന്ന പരിധി റസൂലുല്ലാഹി വെച്ചിട്ടില്ല.
പിന്നെ അതിന്റെ മാനദണ്ഡമെന്ത് ? ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള മുഹഖിഖുകൾ സുന്നത്തിൽ നിന്നും സ്വഹാബത്തിന്റെ നടപടിക്രമത്തിൽ നിന്നും മനസ്സിലാക്കിപ്പറഞ്ഞതാണ് അതിന്റെ മാനദണ്ഡം : "പരിഗണിക്കേണ്ട കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." റസൂലുല്ലയും സ്വഹാബത്തും മദീനയിൽ നോമ്പു മുപ്പതു പൂർത്തിയാക്കാൻ അൽപ്പനേരം മാത്രം ബാക്കി നിൽക്കുന്ന നേരത്ത് , മദീനയുടെ പുറത്തുനിന്ന് വന്ന യാത്രാസംഘം തെലേന്ന് രാത്രി മാസപ്പിറവി കണ്ട വിവരം അറിയിച്ചപ്പോൾ , ദൂരപരിധിയുടെ അളവുചോദിക്കാതെ സ്വീകരിക്കുകയും തന്റെ സ്വഹാബത്തിനെ വിളിച്ച് നോംമ്പ് അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യം സ്ഥിരപ്പെട്ട സുന്നത്താണ്. ഇതു തന്നെയാണ് ഖലീഫ ഉമർ ഹജ്ജിന്റെ ദിവസങ്ങൾ നിശ്ചയിക്കാനും അറഫയും നഹ്റും തീരുമാനിക്കാനും സ്വീകരിച്ച മാനദണ്ഡം. ദൂരെ നിന്നു വരുന്ന ഹാജിമാരോട് മാസപ്പിറവി കണ്ട വിവരം അന്വേഷിക്കും , അവരിൽ ആദ്യം കണ്ട കാഴ്ചക്കാരുടേത് പരിഗണിച്ച് തീരുമാനമെടുക്കും , ദൂരവും രാജ്യവും പരിധിയും ചോദിക്കാറുണ്ടായിരുന്നില്ല. അന്നു കിട്ടിയ വിവര സാങ്കേതികതയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം സ്വീകരിച്ച് നബിയും ഖലീഫമാരുമെടുത്ത തീരുമാനം ബിദ്-അത്തായിരുന്നില്ല; മറിച്ച് അതാണ് സുന്നത്ത് . "പരിഗണിച്ച കാര്യം; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." ഒരു കാര്യം റസൂലുല്ലയും സ്വഹാബത്തും കാണിച്ചു തന്നാൽ അതേ കാര്യത്തിന് അതാതു കാലത്തു കിട്ടാവുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാൽ ബിദ്-അത്തായി തീരുമെന്ന് കണ്ടെത്തിയ ജാഹിലുകൾക്ക് ബിദ്-അത്ത് എന്താണെന്ന തിരിച്ചറിവില്ല എന്നതാണു യാഥാർത്ഥ്യം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലില്ലാത്ത ചില മാറ്റങ്ങൾ കേരള മഹാരാജ്യത്തെ മുസ്ലിമീങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബോധപൂർവ്വം ചിലർ മറന്നുപോകുന്നുണ്ട് . 968 വരെ കൊളച്ചിൽ ( തിരുവനന്ത പുരം ) മുതൽ ചേറ്റുവ ( ചാവക്കാടിനിപ്പുറം ) വരെയായിരുന്നു ഒരു മർഹല , 974 മുതൽ ഏതാണ്ട് 84 വരെ അത് തലശ്ശേരി വരെ നീണ്ടു. കൊച്ചുകേരളക്കാർ തന്നെ രണ്ട് അറഫാ നോമ്പും മൂന്ന് പെരുന്നാളുമൊക്കെ കഴിച്ചിരുന്ന ദൂരപരിധി അമേരിക്കയിലെ രാത്രിയുടേതായിരുന്നുവോ ?! ഇപ്പോൾ ഇരുപതാം നൂറ്റാണ്ടല്ല പ്രശ്നക്കാരനെന്ന് തിരിച്ചറിയാൻ ഒന്നു കൂടി ആലോചിച്ചോളൂ : തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ കിടക്കുന്ന ഗൂഡല്ലൂർ , പന്തല്ലൂർ , ചേരമ്പാടി പോലുള്ളിടങ്ങളിലും, കോയമ്പത്തൂരിലും, കർണ്ണാടകത്തിലെ മംഗലാപുരത്തുമൊക്കെ അൽപ്പം മലയാളം മനസ്സിലാകുന്ന കെ.എൻ.എം - എസ്.എസ്.എഫ് കാർക്കും കേരളീയക്കാഴ്ചമതിയാകാറുണ്ട് . ഈ പരിധികൾ ആരുടെ സുന്നത്തിൽ നിന്ന് സ്വീകരിച്ചു ഇവർ ?! നിലവിലുള്ള വിവര സാങ്കേതികതകൾ കൊണ്ട് കേരളത്തെ - ഒപ്പം അൽപ്പം അയൽ പ്രദേശങ്ങളെയും - കൂട്ടിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങളേക്കാൾ വിജയകരമായി സുന്നത്ത് മുറുകെ പിടിച്ചാൽ ലോക മുസ്ലിമീങ്ങളുടെ നോമ്പും പെരുന്നാളും ഒന്നിക്കും , ഇൻ ശാ അല്ലാ.. കഴിയുന്നതിനനുസരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചാൽ ഭിന്നിപ്പുകൾ ഒഴിവാകും. കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രമേ അതിലുള്ള ഇളവുകൾ സ്വീകരിക്കേണ്ടതുള്ളൂ . പിന്നെ അമേരിക്ക ഒരു തുരുപ്പുചീട്ടായി പറയാൻ നല്ല രസമാണ്. ഒരു ദിവസം ലോകത്തെല്ലായിടത്തും ഒന്നു തന്നെയായി വരുന്നതിന് മണിക്കൂറുകളുടെവ്യത്യാസം തടസ്സമല്ല. ഗൾഫ് രാജ്യങ്ങളുടെ കൂടെ വർഷങ്ങളായി നോമ്പും പെരുന്നാളും ഒന്നിച്ചനുഷ്ടിക്കുന്ന അമേരിക്കക്കാർക്കില്ലാത്ത കൺഫ്യൂഷ്യനുകളാണ് ഇവിടുത്തെ ചില അൽപ്പ ബുദ്ധികളുടെ പ്രധാന പ്രശ്നം !! ന്യൂ ഇയർ ദിനം ലോകത്ത് ഒന്നിച്ചാഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഇവർക്കാർക്കുമില്ലല്ലോ ?! അത് അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും ചൈനയിലും ഒരു ദിവസം തന്നെയാണല്ലോ ?!! അറഫാ ദിവസം നോമ്പ് പിടിക്കാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത് , അറഫാ ദിവസം അറഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസമാണ്. ഹാജിമാർ ആ ദിവസത്തിൽ നിൽക്കുന്ന മിനുട്ട് കണക്കാക്കാൻ കൽപ്പനയില്ല. അല്ലാഹുവിന്റെ ശറ-അ് മനസ്സിലാക്കി പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം എളുപ്പത്തിൽ മനസ്സിലാക്കം . കുതർക്കികൾക്ക് മനസ്സിലായാലും അംഗീകരിക്കാൻ അവരുടെ അഹങ്കാരവും പക്ഷപാതവും അനുവദിക്കില്ല. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ . - അബു തൈമിയ്യ ഹനീഫ് السلام عليكم ورحمة الله وبركاته بسم الله، والحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد ശവാൽ മാസപ്പിറവി കാണ്ടതിൻറെ അടിസ്ഥാനത്തിൽ ഒരു മുസ്ലിം ഭരണാധികാരി ഈദ് ഉറപ്പിച്ചാൽ പിന്നെ നോന്പ് പിടിക്കാവതല്ല, റമളാൻ അവസാനിച്ചിരിക്കുന്നു.
ഈദ് അതതു നാട്ടിലെ മുസ്ലിം സമൂഹത്തോടൊപ്പം ആഘോഷിക്കുക. എന്നാൽ, ഖഗോളീയരുടെ ഗണിതമനുസരിച്ച് ഈദ് ആഘോഷിക്കുന്നവരുടെ ബിദ്അത്തിലും ഭിന്നിപ്പിലും ചേരാതിരിക്കുക. മറ്റു നാടുകളിലെ ഭരണാധികാരികൾ ഈദ് പ്രഖ്യാപിച്ചിട്ടും പ്രാദേശികമായി മാസപ്പിറവി കാണാത്തതിൻറെ പേരിൽ നോന്പുതുടരുന്ന നാട്ടിലാണെങ്കിൽ ആ ദിവസം നോന്പ് പിടിക്കാതെ ഇംസാക് മാത്രം നടത്തുക; ഫിത് നയും ഭിന്നിപ്പും സൂക്ഷിക്കുക. 'ഇംസാക്' : മറ്റുള്ളവരുടെ മുന്നിൽ നോന്പുകാരനെ പോലെ അന്നപാനീയങ്ങൾ വെടിഞ്ഞു നിൽക്കുന്ന അവസ്ഥ - അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
സത്യസന്ധനായ ഏതൊരു മുസ് ലിമിന്റെ കാഴ്ചയും സ്വീകരിക്കാം
കാഴ്ച പരിശേധിച്ച് സ്ഥിരീകരിക്കേണ്ടത് ഒരു മുസ് ലിം ഭരണാധികാരി ഒരു മുസ് ലിം ഭരണാധികാരി മാസപ്പിറിവിയുടെ കാഴ്ച സ്ഥിരീകരിച്ചാല്‍ ആ വിവരം കിട്ടുന്ന ഏവരും അത് സ്വീകരിക്കാന്‍ ബാധ്യസ്ഥര്‍ സംഘടനാ നേതാക്കള്‍ക്കോ ഗ്രൂപ്പുതലവന്മാര്ക്കോ മാസപ്പിറവി പ്രഖ്യാപിക്കാനവകാശമില്ല നോമ്പും പെരുന്നാളും വ്യക്തിഗതമായി തീരുമാനമെടുക്കാവുന്ന വിഷയമല്ല അവക്ക് സാമൂഹ്യമായ ഒരു മാനമുണ്ട്, അഥവാ ഒരു ഭരണാധികാരി തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതുണ്ട്. കാരണം, മുഴുജനങ്ങളും സത്യത്തില്‍ ഏകോപിക്കുക എന്നത് ഇസ് ലാമിന്റെ മൌലിക താല്‍പര്യങ്ങളില്‍പെട്ടതാണ്. നാളെ നാം നോമ്പു തുടങ്ങുന്നത്: 1) കാഴ്ചയുടെ അടിസ്ഥാനത്തില്‍ 2) ഒരു മുസ് ലിം ഭരണാധികാരി പരിശോധിച്ച് സ്ഥിരീകരിച്ച് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 3) ആഗോള മുസ് ലിം സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട് 4) ഗോളശാസ്ത്ര കണക്കിനെ അടിസ്ഥാനപ്പെടുത്തിയല്ല 5) സംഘടനാ നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലല്ല 6) വ്യക്തിഗതമായ അഭീഷ്ടമനുസരിച്ചല്ല 7) അല്ലാഹുവിനു വഴിപ്പെടാന്‍, അവന് കല്പിച്ച വിധേന പ്രവര്‍ത്തിച്ചുകൊണ്ട് ഇതൊരു ചെക് ലിസ്റ്റാണ്, നിങ്ങളുടെ നോമ്പ് ഇങ്ങനെയാണോ എന്നു ആത്മപരിശോധന നടത്തുക. والله الموفق والهادي إلى سبيل الرشاد അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ് റമദാൻ പുണ്യങ്ങളുടെ മാസമാണ്. ഖുർആനിന്റെ മാസമാണ്. സലഫുകൾ റമദാൻ മാസം സമാഗതമായാൽ മറ്റെല്ലാം മാറ്റി വെച്ച് ഖുർആൻ പാരായണത്തിലും പഠനത്തിലും മുഴുകുമായിരുന്നു. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും കേരളത്തിലെ ഒരു യുവജന മത പ്രസ്ഥാനത്തിന്റെ റമദാൻ മാസത്തിലെ പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണവും മരവൽക്കരണവും ! ഇവരുടെ പോസ്റ്റർ കണ്ടാൽ അള്ളാഹു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ നിയോഗിച്ചത് തന്നെ പരിസ്ഥിതി സംരക്ഷണത്തിനാണെന്ന് തോന്നിപ്പോകും. അത്രയ്ക്ക് സമ്പൂർണ പരിസ്ഥിതി സമ്പന്നമായ ദഅവത്ത് ! അള്ളാഹു ഇത്തരം ആൾക്കാരുടെയും പ്രസ്ഥാനങ്ങളുടെയും ഷറിൽ നിന്ന് മുസ്ലിം ഉമ്മത്തിന് സലാമത് നൽകട്ടെ
- ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|