ഇന്ന് (ഓഗസ്റ് 12 - 2018) ദുൽഹിജ്ജ ഒന്നാണ്. ദുൽഹിജ്ജ ഒന്ന് തൊട്ടു പത്തു വരെയുള്ള ദിനങ്ങൾ ഏറെ പുണ്യകരമായ ദിനങ്ങളാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇതിനെക്കുറിച്ച് പറഞ്ഞത് أفضل أيام الدنيا എന്നാണു. അതായത് ദുനിയാവിലെ ദിവസങ്ങളിൽ ഏറ്റവും പവിത്രമായ ദിവസങ്ങൾ എന്ന്. ഈ ഹദീസിനെ അടിസ്ഥാനമാക്കിയാണ് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയയെപ്പോലുള്ള ഉലമാക്കൾ രാത്രികളിൽ ഏറ്റവും പവിത്രമായത് റമദാനിലെ അവസാനത്തെ പത്തിലേതാണെങ്കിൽ പകലുകളിൽ ഏറ്റവും പവിത്രമായത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസങ്ങൾ എന്ന് പറഞ്ഞത്.
മക്കയിൽ ലോക മുസ്ലിംകൾ പരിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ പ്രവേശിക്കുന്നതും അറഫാ ദിനവും ഈ ദിനങ്ങളിലാണ് സമ്മേളിക്കുന്നത് എന്നത് ഇതിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഈ അമൂല്യമായ അവസരം ഉപയോഗപ്പെടുത്താനും ഇബാദാത്തുക്കൾ കഴിവിന്റെ പരമാവധി വർധിപ്പിക്കാനും സത്യവിശ്വാസികൾ പ്രയത്നിക്കേണ്ടതുണ്ട്. ഐച്ഛിക നമസ്കാരങ്ങളും നോമ്പുകളും ദിക്ർ, ദുആ ഖുർആൻ പാരായണം ദാനധർമ്മങ്ങൾ തുടങ്ങി വിവിധവും വ്യത്യസ്തവുമായ ഇബാദത്തുകളുടെ വാതായനം മലർക്കെത്തുറക്കപ്പെട്ടു കഴിഞ്ഞു. ഇവിടെ വളരെ വിചിത്രമായ ഒരു കാര്യം ഓര്മവരുന്നുണ്ട്. കേരളത്തിലെ സാധാരണ മുസ്ലിംകൾ മതപരമായ വിഷയങ്ങളിൽ ജാഗ്രത പുലർത്തുന്നവരാണ്. എന്നാൽ ദുൽഹിജ്ജ മാസവുമായി ബന്ധപ്പെട്ടു അറഫാ ദിനത്തിലെ നോമ്പ് നോൽക്കുന്നതല്ലാതെ ആദ്യ പത്തു ദിനങ്ങൾക്ക് വേണ്ട പ്രാധാന്യവും പരിഗണനയും നൽകിയതായി കാണുന്നില്ല. വെള്ളിയാഴ്ചകളിലെ ഖുതുബകളിലോ മറ്റു മത പ്രഭാഷണ വേദികളിലോ ദുൽഹിജ്ജ മാസത്തിന്റെ പ്രാധാന്യവും പരിഗണനയും വിശതീകരിക്കുന്നത് സാധാരണ ഗതിയിൽ എന്ത് കൊണ്ടോ കേൾക്കാറില്ല. ഏതായാലും അവഗണിക്കാനും വിസ്മരിക്കാനും കഴിയാത്ത അത്ര പ്രാധാന്യമുള്ള ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് ആനുഷംഗികമായി ഓർമിപ്പിക്കുകയാണ്. - ബശീർ പുത്തൂർ
0 Comments
അബൂഖതാദ റളിയല്ലാഹുഅന്ഹുവില് നിന്ന് നിവേദനം: അറഫാ ദിവസത്തെ നോമ്പിനെ കുറിച്ച് നബി സല്ലല്ലാഹു അലൈഹി വസല്ലം ചോദിക്കപ്പെട്ടു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും. (മുസ്ലിം) — ബഷീർ പുത്തൂർ عن أبي قتادة رضي الله عنه: .. سئل رسول الله صلى الله عليه و سلم عن صوم يوم عرفة ؟ قال : يكفر السنة الماضية والباقية
നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന് അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച് പ്രഖ്യാപിക്കലുമാണ്. എവിടെ കണ്ടാൽ എവിടെ വരെയുള്ളവർക്ക് സ്വീകരിക്കാം എന്ന പരിധി റസൂലുല്ലാഹി വെച്ചിട്ടില്ല.
പിന്നെ അതിന്റെ മാനദണ്ഡമെന്ത് ? ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള മുഹഖിഖുകൾ സുന്നത്തിൽ നിന്നും സ്വഹാബത്തിന്റെ നടപടിക്രമത്തിൽ നിന്നും മനസ്സിലാക്കിപ്പറഞ്ഞതാണ് അതിന്റെ മാനദണ്ഡം : "പരിഗണിക്കേണ്ട കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." റസൂലുല്ലയും സ്വഹാബത്തും മദീനയിൽ നോമ്പു മുപ്പതു പൂർത്തിയാക്കാൻ അൽപ്പനേരം മാത്രം ബാക്കി നിൽക്കുന്ന നേരത്ത് , മദീനയുടെ പുറത്തുനിന്ന് വന്ന യാത്രാസംഘം തെലേന്ന് രാത്രി മാസപ്പിറവി കണ്ട വിവരം അറിയിച്ചപ്പോൾ , ദൂരപരിധിയുടെ അളവുചോദിക്കാതെ സ്വീകരിക്കുകയും തന്റെ സ്വഹാബത്തിനെ വിളിച്ച് നോംമ്പ് അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യം സ്ഥിരപ്പെട്ട സുന്നത്താണ്. ഇതു തന്നെയാണ് ഖലീഫ ഉമർ ഹജ്ജിന്റെ ദിവസങ്ങൾ നിശ്ചയിക്കാനും അറഫയും നഹ്റും തീരുമാനിക്കാനും സ്വീകരിച്ച മാനദണ്ഡം. ദൂരെ നിന്നു വരുന്ന ഹാജിമാരോട് മാസപ്പിറവി കണ്ട വിവരം അന്വേഷിക്കും , അവരിൽ ആദ്യം കണ്ട കാഴ്ചക്കാരുടേത് പരിഗണിച്ച് തീരുമാനമെടുക്കും , ദൂരവും രാജ്യവും പരിധിയും ചോദിക്കാറുണ്ടായിരുന്നില്ല. അന്നു കിട്ടിയ വിവര സാങ്കേതികതയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം സ്വീകരിച്ച് നബിയും ഖലീഫമാരുമെടുത്ത തീരുമാനം ബിദ്-അത്തായിരുന്നില്ല; മറിച്ച് അതാണ് സുന്നത്ത് . "പരിഗണിച്ച കാര്യം; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." ഒരു കാര്യം റസൂലുല്ലയും സ്വഹാബത്തും കാണിച്ചു തന്നാൽ അതേ കാര്യത്തിന് അതാതു കാലത്തു കിട്ടാവുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാൽ ബിദ്-അത്തായി തീരുമെന്ന് കണ്ടെത്തിയ ജാഹിലുകൾക്ക് ബിദ്-അത്ത് എന്താണെന്ന തിരിച്ചറിവില്ല എന്നതാണു യാഥാർത്ഥ്യം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലില്ലാത്ത ചില മാറ്റങ്ങൾ കേരള മഹാരാജ്യത്തെ മുസ്ലിമീങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബോധപൂർവ്വം ചിലർ മറന്നുപോകുന്നുണ്ട് . 968 വരെ കൊളച്ചിൽ ( തിരുവനന്ത പുരം ) മുതൽ ചേറ്റുവ ( ചാവക്കാടിനിപ്പുറം ) വരെയായിരുന്നു ഒരു മർഹല , 974 മുതൽ ഏതാണ്ട് 84 വരെ അത് തലശ്ശേരി വരെ നീണ്ടു. കൊച്ചുകേരളക്കാർ തന്നെ രണ്ട് അറഫാ നോമ്പും മൂന്ന് പെരുന്നാളുമൊക്കെ കഴിച്ചിരുന്ന ദൂരപരിധി അമേരിക്കയിലെ രാത്രിയുടേതായിരുന്നുവോ ?! ഇപ്പോൾ ഇരുപതാം നൂറ്റാണ്ടല്ല പ്രശ്നക്കാരനെന്ന് തിരിച്ചറിയാൻ ഒന്നു കൂടി ആലോചിച്ചോളൂ : തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ കിടക്കുന്ന ഗൂഡല്ലൂർ , പന്തല്ലൂർ , ചേരമ്പാടി പോലുള്ളിടങ്ങളിലും, കോയമ്പത്തൂരിലും, കർണ്ണാടകത്തിലെ മംഗലാപുരത്തുമൊക്കെ അൽപ്പം മലയാളം മനസ്സിലാകുന്ന കെ.എൻ.എം - എസ്.എസ്.എഫ് കാർക്കും കേരളീയക്കാഴ്ചമതിയാകാറുണ്ട് . ഈ പരിധികൾ ആരുടെ സുന്നത്തിൽ നിന്ന് സ്വീകരിച്ചു ഇവർ ?! നിലവിലുള്ള വിവര സാങ്കേതികതകൾ കൊണ്ട് കേരളത്തെ - ഒപ്പം അൽപ്പം അയൽ പ്രദേശങ്ങളെയും - കൂട്ടിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങളേക്കാൾ വിജയകരമായി സുന്നത്ത് മുറുകെ പിടിച്ചാൽ ലോക മുസ്ലിമീങ്ങളുടെ നോമ്പും പെരുന്നാളും ഒന്നിക്കും , ഇൻ ശാ അല്ലാ.. കഴിയുന്നതിനനുസരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചാൽ ഭിന്നിപ്പുകൾ ഒഴിവാകും. കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രമേ അതിലുള്ള ഇളവുകൾ സ്വീകരിക്കേണ്ടതുള്ളൂ . പിന്നെ അമേരിക്ക ഒരു തുരുപ്പുചീട്ടായി പറയാൻ നല്ല രസമാണ്. ഒരു ദിവസം ലോകത്തെല്ലായിടത്തും ഒന്നു തന്നെയായി വരുന്നതിന് മണിക്കൂറുകളുടെവ്യത്യാസം തടസ്സമല്ല. ഗൾഫ് രാജ്യങ്ങളുടെ കൂടെ വർഷങ്ങളായി നോമ്പും പെരുന്നാളും ഒന്നിച്ചനുഷ്ടിക്കുന്ന അമേരിക്കക്കാർക്കില്ലാത്ത കൺഫ്യൂഷ്യനുകളാണ് ഇവിടുത്തെ ചില അൽപ്പ ബുദ്ധികളുടെ പ്രധാന പ്രശ്നം !! ന്യൂ ഇയർ ദിനം ലോകത്ത് ഒന്നിച്ചാഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഇവർക്കാർക്കുമില്ലല്ലോ ?! അത് അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും ചൈനയിലും ഒരു ദിവസം തന്നെയാണല്ലോ ?!! അറഫാ ദിവസം നോമ്പ് പിടിക്കാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത് , അറഫാ ദിവസം അറഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസമാണ്. ഹാജിമാർ ആ ദിവസത്തിൽ നിൽക്കുന്ന മിനുട്ട് കണക്കാക്കാൻ കൽപ്പനയില്ല. അല്ലാഹുവിന്റെ ശറ-അ് മനസ്സിലാക്കി പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം എളുപ്പത്തിൽ മനസ്സിലാക്കം . കുതർക്കികൾക്ക് മനസ്സിലായാലും അംഗീകരിക്കാൻ അവരുടെ അഹങ്കാരവും പക്ഷപാതവും അനുവദിക്കില്ല. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ . - അബു തൈമിയ്യ ഹനീഫ് السلام عليكم ورحمة الله وبركاته بسم الله، والحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد ശവാൽ മാസപ്പിറവി കാണ്ടതിൻറെ അടിസ്ഥാനത്തിൽ ഒരു മുസ്ലിം ഭരണാധികാരി ഈദ് ഉറപ്പിച്ചാൽ പിന്നെ നോന്പ് പിടിക്കാവതല്ല, റമളാൻ അവസാനിച്ചിരിക്കുന്നു.
ഈദ് അതതു നാട്ടിലെ മുസ്ലിം സമൂഹത്തോടൊപ്പം ആഘോഷിക്കുക. എന്നാൽ, ഖഗോളീയരുടെ ഗണിതമനുസരിച്ച് ഈദ് ആഘോഷിക്കുന്നവരുടെ ബിദ്അത്തിലും ഭിന്നിപ്പിലും ചേരാതിരിക്കുക. മറ്റു നാടുകളിലെ ഭരണാധികാരികൾ ഈദ് പ്രഖ്യാപിച്ചിട്ടും പ്രാദേശികമായി മാസപ്പിറവി കാണാത്തതിൻറെ പേരിൽ നോന്പുതുടരുന്ന നാട്ടിലാണെങ്കിൽ ആ ദിവസം നോന്പ് പിടിക്കാതെ ഇംസാക് മാത്രം നടത്തുക; ഫിത് നയും ഭിന്നിപ്പും സൂക്ഷിക്കുക. 'ഇംസാക്' : മറ്റുള്ളവരുടെ മുന്നിൽ നോന്പുകാരനെ പോലെ അന്നപാനീയങ്ങൾ വെടിഞ്ഞു നിൽക്കുന്ന അവസ്ഥ - അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ് സത്യസന്ധനായ ഏതൊരു മുസ് ലിമിന്റെ കാഴ്ചയും സ്വീകരിക്കാം
കാഴ്ച പരിശേധിച്ച് സ്ഥിരീകരിക്കേണ്ടത് ഒരു മുസ് ലിം ഭരണാധികാരി ഒരു മുസ് ലിം ഭരണാധികാരി മാസപ്പിറിവിയുടെ കാഴ്ച സ്ഥിരീകരിച്ചാല്‍ ആ വിവരം കിട്ടുന്ന ഏവരും അത് സ്വീകരിക്കാന്‍ ബാധ്യസ്ഥര്‍ സംഘടനാ നേതാക്കള്‍ക്കോ ഗ്രൂപ്പുതലവന്മാര്ക്കോ മാസപ്പിറവി പ്രഖ്യാപിക്കാനവകാശമില്ല നോമ്പും പെരുന്നാളും വ്യക്തിഗതമായി തീരുമാനമെടുക്കാവുന്ന വിഷയമല്ല അവക്ക് സാമൂഹ്യമായ ഒരു മാനമുണ്ട്, അഥവാ ഒരു ഭരണാധികാരി തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതുണ്ട്. കാരണം, മുഴുജനങ്ങളും സത്യത്തില്‍ ഏകോപിക്കുക എന്നത് ഇസ് ലാമിന്റെ മൌലിക താല്‍പര്യങ്ങളില്‍പെട്ടതാണ്. നാളെ നാം നോമ്പു തുടങ്ങുന്നത്: 1) കാഴ്ചയുടെ അടിസ്ഥാനത്തില്‍ 2) ഒരു മുസ് ലിം ഭരണാധികാരി പരിശോധിച്ച് സ്ഥിരീകരിച്ച് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 3) ആഗോള മുസ് ലിം സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട് 4) ഗോളശാസ്ത്ര കണക്കിനെ അടിസ്ഥാനപ്പെടുത്തിയല്ല 5) സംഘടനാ നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലല്ല 6) വ്യക്തിഗതമായ അഭീഷ്ടമനുസരിച്ചല്ല 7) അല്ലാഹുവിനു വഴിപ്പെടാന്‍, അവന് കല്പിച്ച വിധേന പ്രവര്‍ത്തിച്ചുകൊണ്ട് ഇതൊരു ചെക് ലിസ്റ്റാണ്, നിങ്ങളുടെ നോമ്പ് ഇങ്ങനെയാണോ എന്നു ആത്മപരിശോധന നടത്തുക. والله الموفق والهادي إلى سبيل الرشاد അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ് ശൈഖ് അല്‍ബാനി ... ഉദുഹിയ്യത്തിനെക്കുറിച്ച് ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു "ഉദുഹിയ്യത്തിൽ നിന്ന് ഒരു ഭാഗം സ്വദഖ ചെയ്യണം. എന്നാൽ ചിലർ പറയാറുള്ളത് പോലെ, മൂന്നിൽ ഒന്ന് എന്ന നിലക്ക് കൃത്യമായ പരിധി (തോത്) നിശ്ചയിച്ചിട്ടില്ല." മൂന്നിലൊന്നു പെരുന്നാൾ ദിവസം കഴിക്കുകയും മൂന്നിലൊന്നു സ്വദഖ ചെയ്യുകയും മൂന്നിലൊന്നു ശേഖരിച്ചു വെക്കുകയും ചെയ്യുക എന്നതിന് (മൂന്നായി ഭാഗിച്ചതിൽ ഒരു ഭാഗം എന്ന കൃത്യമായ കണക്കിന്) യാതൊരു അടിസ്ഥാനവും ഇല്ല. - ബഷീർ പുത്തൂർ ﺣﻜﻢ ﺗﻘﺴﻴﻢ ﺍﻻﺿﺤﻴﻪ ( ﺍﻻﻟﺒﺎﻧﻲ ﺭﺣﻤﻪ ﺍﻟﻠﻪ ) ﻟﻪ ﺃﺻﻞ ﻭ ﻟﻴﺲ ﻟﻪ ﺃﺻﻞ
تقسيم الأضحية إلى ثلاثة أقسام لاأصل له في السنة!؟ قال الإمام الألباني رحمه الله تعالـى (( الأضحية لا بُدَّ من أن يتصدق منها بشيء دون تحديد كما يزعم البعض؛ ثلاثة أثلاث ثلث يأكله في العيد، وثلث يتصدق به، وثلث يدخره هذا التثليث لاأصل له وإنما تقسيم ثلاثة أقسام دون تحديد هذا وارد ؛ لأن النبي عليه الصلاة والسلام قال : (( كنت نهيتكم عن ادخار لحوم الأضاحي ، ألا فكلوا وتصدقوا وادَّخروا )) ماحدَّد.أهـ [سلسلة الهدى والنور الشريط(208)] സത്യവിശ്വാസികള്‍ക്ക് സന്തോഷമേകി ദുല്‍ഹിജ്ജ മാസം സമാഗതമായി. പുണ്യങ്ങള്‍ സമ്പാദിക്കുവാന്‍ ഇതിനോളം ശ്രേഷ്ഠമായ സുദിനങ്ങള്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വേറെയില്ല. عن جابر بن عبد الله رضي الله عنه، أن رَسُولَ اللَّهِ صلى الله عليه وسلم قَالَ: أفضل أيام الدنيا أيام العشر [ صححه الألباني في صحيح الجامع الصغير، 1133 ] ജാബിര്‍ (റളിയല്ലാഹു അന്ഹു) വില്‍ നിന്നും: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: " ദിനങ്ങളില്‍ വെച്ചേറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹിജ്ജ) പത്തു ദിനങ്ങളാകുന്നു". സൂറത്തുല്‍ ഹജ്ജില്‍ അല്ലാഹു പറഞ്ഞു: [وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ] [سورة الحج:28] "അറിയപ്പെട്ട ദിനങ്ങളില്‍ അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി" ഇബ്നു അബ്ബാസ് റളിയല്ലാഹു അന്ഹു പറഞ്ഞു: "അറിയപ്പെട്ട ദിനങ്ങള്‍ എന്നത് ദുല്‍ഹിജ്ജ പത്തു ദിനങ്ങളാകുന്നു". (ബുഖാരി). കൂടാതെ സൂറത്തുല്‍ "ഫജ്റി"ല്‍ അല്ലാഹു ദുല്‍ഹിജ്ജ പത്തിനെ പ്രത്യേകം സത്യം ചെയ്തു പറഞ്ഞുവെന്നതും ഈ ദിനങ്ങളുടെ മഹത്വമറിയിക്കുന്നു. കാരണം തന്റെ സൃഷ്ടികളില്‍ പ്രധാന്യമര്‍ഹിക്കുന്നവയെക്കൊണ്ടാണ് അല്ലാഹു സത്യം ചെയ്തുപറയുക. ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തും റമദാന് മാസത്തിലെ അവസാനപത്തും ഏതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ചോദിക്കപ്പെട്ടപോള് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറഞ്ഞു: ദുല്‍ഹിജ്ജയിലെ ആദ്യ പത്തുദിനങ്ങൾ റമദാനിലെ അവസാന പത്തുദിനങ്ങളെക്കാൾ ശ്രേഷ്ഠമാണ്. റമദാനിലെ അവസാന പത്തുരാത്രികള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തുരാത്രികളേക്കാള്‍ ശ്രേഷ്ഠവും. ഈ ദിനങ്ങളുടെ മറ്റൊരു ശ്രേഷ്ഠത അറഫാദിനം ഇതിലുള്‍പ്പെടുന്നു എന്നതാണ്. അറഫാ നോമ്പിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്: കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാന്‍ പോകുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും എന്നാണല്ലോ. മാത്രമല്ല, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ഏതാണ്ടെല്ലാ കര്‍മ്മങ്ങളും ഈ ദിനങ്ങളിലാണ് നിര്‍വഹിക്കപ്പെടുന്നത്. മുസ്ലിം ലോകം ബലിപെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ബലികര്‍മ്മവും ഈ ദിനങ്ങളില്‍ തന്നെ. ഇമാം ഇബ്നുഹജര്‍ റഹിമഹുല്ലാഹ് പറഞ്ഞു: ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ ഇത്രയും ശ്രേഷ്ഠമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്. മറ്റു യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി) ഈ സുദിനങ്ങളില്‍ സത്യവിശ്വാസികൾ സല്കര്മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന്ന് അതിയായി ഇഷ്ടപെട്ടതാണെന്ന് അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് കാണാം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام يعني أيام العشر، فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء [رواه أبو داود: 2438، وصححه الألباني] ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുൽഹിജ്ജയിലെ) പത്തു ദിനങ്ങളോളം സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് അല്ലാഹുവിന് ഇഷ്ടപ്പെട്ടതായി മറ്റു ദിനങ്ങൾ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപ്പെട്ട് മടങ്ങിവരാത്തയാളൊഴികെ". ഇത്രയും ശ്രേഷ്ഠവും സൽകര്മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടപെട്ടതുമായ ദിനങ്ങളാണ് നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത് എന്നറിയുമ്പോള്‍ ഒരു സത്യവിശ്വാസിയുടെ അകതാരില്‍ അലതല്ലുന്ന ആഹ്ലാദം അതീവമായിരിക്കും. നന്മ സമ്പാദിക്കുവാന്‍ ഈ സുദിനങ്ങളില്‍ നമുക്ക് ചെയ്യുവാന്‍ കഴിയുന്ന സല്‍കര്‍മ്മങ്ങള്‍ ഒരുപാടാണ്. സുന്നത്ത് നോമ്പ്, ദാനധര്‍മ്മം, സുന്നത്ത് നമസ്കാരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം, തക്ബീര്‍, ഉളുഹിയ്യത്ത്, പ്രാര്‍ത്ഥന, ദിക്ര്, ഇസ്തിഗ്ഫാര്‍, തുടങ്ങിയവയെല്ലാം ഇതിൽപെടുന്നു. ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നൽകിയ വലിയൊരനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയെങ്കില്‍ അതിന്നർത്ഥം അല്ലാഹു നമ്മെ അതിയായി അനുഗ്രഹിച്ചുവെന്നാണല്ലോ. ഈ അനുഗ്രഹത്തിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ. - അബൂ ഉസ്മാൻ മുനീബ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|