|
Your browser does not support viewing this document. Click here to download the document.
നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ അടിസ്ഥാനപരമായ ആരാധനാകർമ്മങ്ങൾ വിശദീകരിച്ചതിനേക്കാൾ കൂടുതൽ അല്ലാഹു അനന്തരാവകാശനിയമങ്ങൾ ഖുർആനിൽ വിശദീ-കരിച്ചിട്ടുണ്ട്. യുക്തിമാനായ അല്ലാഹു മാനുഷിക ബന്ധങ്ങൾക്ക് എന്തു മാത്രം പ്രാധാന്യമാണ് നൽകുന്നത് എന്ന് മനസ്സിലാകാൻ ഇത് തന്നെ ധാരാളമാണ്. അല്ലാഹു പറയുന്നത് നോക്കൂ : يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا فَرِيضَةً مِنَ اللَّهِ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا [النساء ١١] « നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് 'വസ്വിയ്യത്ത് ' ചെയ്യുന്നു: ആണിന് രണ്ടു പെണ്ണിന്റെ ഓഹരിക്ക് തുല്യമാ-യതുണ്ട് എന്ന്. എന്നാല്‍, അവര്‍ രണ്ടിനുമീതെ സ്ത്രീകളായിരുന്നാല്‍ അവര്‍ക്ക് അവന്‍ [മരണപ്പെട്ട ആള്‍] വിട്ടേച്ചു പോയതിന്റെ മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവള്‍ [മകള്‍] ഒരുവളാണെങ്കില്‍ അവള്‍ക്കു പകുതിയുമുണ്ട്; അവനു [മരണപ്പെട്ടവനു] സന്താനമുണ്ടായിരുന്നാല്‍, അവന്‍ വിട്ടുപോയതില്‍ നിന്ന് അവന്റെ മാതാപിതാക്കള്‍ക്ക് - അവരില്‍ ഓരോരുത്തര്‍ക്കും - ആറിലൊന്നുമുണ്ടായിരിക്കും. ഇനി, അവനു സന്താനമില്ലാതിരിക്കുകയും, അവന്റെ മാതാപിതാക്കള്‍ (മാത്രം) അവനെ അനന്തരമെടുക്കുകയും ചെയ്യുന്നപക്ഷം, അവന്റെ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. എന്നാല്‍, അവന് സഹോദരങ്ങൾ ഉണ്ടായിരുന്നാല്‍, അവന്റെ മാതാവിന് ആറിലൊന്നായിരിക്കും. അവന്‍ ചെയ്യുന്ന 'വസ്വിയ്യത്തി'- ന്റെയോ, കടത്തിന്റെയോ ശേഷമത്രെ (ഇതെല്ലാം). നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ മക്കളും - ഇവരില്‍ ഏതാളാണ് ഉപകാരത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുള്ളവരെന്ന് നിങ്ങള്‍ക്ക് അറിയുകയില്ല. (അതെ) അല്ലാഹുവിങ്കല്‍നിന്ന് (നിശ്ചയിച്ചിട്ടു) ള്ള ഓഹരി നിര്‍ണയം (തന്നെ)! നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനു-മാകുന്നു. » (നിസാഅ് 11) وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ فَإِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْ بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِنْ بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ وَإِنْ كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِنْهُمَا السُّدُس فَإِنْ كَانُوا أَكْثَرَ مِنْ ذَلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ مِنْ بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ [النساء ١٢] « നിങ്ങളുടെ ഭാര്യമാര്‍ വിട്ടേച്ചു പോയതിന്റെ പകുതി നിങ്ങള്‍ക്കാകുന്നു; അവര്‍ക്ക് സന്താനമില്ലെങ്കില്‍. ഇനി, അവര്‍ക്ക് സന്താനമുണ്ടായിരു-ന്നാല്‍, അവര്‍ വിട്ടേച്ച് പോയതില്‍ നിന്നും നാലിലൊന്ന് നിങ്ങള്‍ക്കു-ണ്ടായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമാണ് (ഇതെല്ലാം). നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ട് പോയതില്‍ നിന്നും അവര്‍ക്ക് നാലിലൊന്നുമുണ്ടായിരിക്കും; ഇനി, നിങ്ങള്‍ക്ക് സന്താനം ഉണ്ടായിരുന്നെങ്കില്‍, അപ്പോള്‍ നിങ്ങള്‍ വിട്ടുപോയതില്‍ നിന്നും അവര്‍ക്ക് എട്ടിലൊന്നുണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തി-ന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമാണ് (ഇത്). ഒരു പുരുഷന്‍, അല്ലെങ്കില്‍ ഒരു സ്ത്രീ 'കലാലത്താ'യി [പിതാവും മക്കളുമില്ലാതെ] അനന്തരമെടുക്കപ്പെടുകയും, അയാള്‍ക്ക് ഒരു സഹോദ-രനോ, സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍, അപ്പോള്‍ അവര്‍ രണ്ടില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നുമുണ്ടായിരിക്കും. എന്നാല്‍, അവര്‍ [സഹോദരങ്ങള്‍] അതിനെക്കാള്‍ അധികമായിരു-ന്നെങ്കില്‍, അപ്പോഴവര്‍ മൂന്നിലൊന്നില്‍ പങ്കുകാരായിരിക്കും, അന്യോന്യം ഉപദ്രവമുണ്ടാക്കപ്പെടാത്തവിധം ചെയ്യപ്പെടുന്ന വസ്വിയ്യത്തിന്റെയോ, അല്ലെങ്കില്‍ കടത്തിന്റെയോ ശേഷമത്രെ (ഇതും). (അതെ) അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്ത് (തന്നെ)! അല്ലാഹുവാ-കട്ടെ, സര്‍വ്വജ്ഞനാണ്, സഹനശീലനാണ്. » (നിസാഅ് 12) یَسۡتَفۡتُونَكَ قُلِ ٱللَّهُ یُفۡتِیكُمۡ فِی ٱلۡكَلَـٰلَةِۚ إِنِ ٱمۡرُؤٌا۟ هَلَكَ لَیۡسَ لَهُۥ وَلَدٌ وَلَهُۥۤ أُخْتٌ فَلَهَا نِصۡفُ مَا تَرَكَۚ وَهُوَ یَرِثُهَاۤ إِن لَّمۡ یَكُن لَّهَا وَلَدٌ فَإِن كَانَتَا ٱثۡنَتَیۡنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَۚ وَإِن كَانُوۤا۟ إِخۡوَةً رِّجَالاً وَنِسَاۤءً فَلِلذَّكَرِ مِثۡلُ حَظِّ ٱلۡأُنثَیَیۡنِۗ یُبَیِّنُ ٱللَّهُ لَكُمۡ أَن تَضِلُّوا۟ۗ وَٱللَّهُ بِكُلِّ شَیۡءٍ عَلِیمُۢ [النساء ١٧٦] « (നബിയേ) അവര്‍ നിന്നോട് (മത) വിധി തേടുന്നു. പറയുക: 'അല്ലാഹു നിങ്ങള്‍ക്കു 'കലാലത്തി' ന്റെ [പിതാവും സന്താനവുമില്ലാത്ത അനന്തരാ-വകാശത്തിന്റെ] കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നു.’ (അതായത്) ഒരു മനുഷ്യന്‍ തനിക്ക് സന്താനമില്ലാതെയും, തനിക്കൊരു സഹോദരി ഉണ്ടായിക്കൊണ്ടുംനാശ [മരണ] മടഞ്ഞുവെങ്കില്‍, അപ്പോള്‍, അവന്‍ വിട്ടുപോയതിന്റെ [സ്വത്തിന്റെ] പകുതി അവള്‍ക്കുണ്ടായിരിക്കും. അവള്‍ [മരണമടഞ്ഞവള്‍] ക്ക് സന്താനമില്ലെങ്കില്‍, അവന്‍ [സഹോ-ദരന്‍] അവളെ അനന്തരമെടുക്കുക [മുഴുവന്‍ സ്വത്തിനും അവകാശി-യാവുക] യും ചെയ്യുന്നതാണ്. ഇനി, അവര്‍ [സഹോദരിമാര്‍] രണ്ടാളാണെങ്കില്‍ അവര്‍ക്ക് അയാള്‍ വിട്ടുപോയതില്‍ [സ്വത്തില്‍] നിന്ന് മൂന്നില്‍ രണ്ടംശമുണ്ടായിരിക്കും. അവര്‍ പുരുഷന്‍മാരും, സ്ത്രീകളുമായ സഹോദരങ്ങളായിരുന്നെങ്കിലോ അപ്പോ-ള്‍, ആണിന് രണ്ട് പെണ്ണിന്റെ ഓഹരിയുടെ അത്രയുണ്ടായിരിക്കും. നിങ്ങള്‍ പിഴച്ചു പോകുമെന്നുളളതിനാല്‍, അല്ലാഹു നിങ്ങള്‍ക്ക് വിവരി-ച്ചുതരുകയാണ്. അല്ലാഹുവാകട്ടെ, എല്ലാകാര്യത്തെക്കുറിച്ചും അറിയു-ന്നവനാകുന്നു. » (നിസാഅ് 176) അനന്തരാവകാശ നിയമത്തിൽ അല്ലാഹുവിന്റെ കൽപനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് നരകശിക്ഷയെക്കുറിച്ച് അല്ലാഹു മുന്നറിയിപ്പ് നൽകുന്നു. സൂത്രത്തിലൂടെയും ചതിയിലൂടെയും അന്യന്റെ സ്വത്ത് തട്ടിയെടുക്കുന്നവർ, വ്യാജരേഖകൾ ചമക്കുന്നവർ, ദുർന്യായങ്ങൾ പറഞ്ഞ് അവകാശികളിൽ നിന്ന് അവരുടെ ന്യായമായ അവകാശം തടഞ്ഞു വെക്കുന്നവർ, അല്ലാഹു കൽപ്പിച്ച പ്രകാരം വിഹിതം വെക്കാത്തവർ തുടങ്ങി അനന്തര സ്വത്തുക്കളിൽ കൃത്രിമത്വം കാണിക്കുന്ന മുഴുവൻ ആളുകൾക്കുമുള്ള കടുത്ത താക്കീതാണിത്. അല്ലാഹു പറയുന്നു: تِلْكَ حُدُودُ اللَّهِ وَمَنْ يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ [النساء ١٤ــ١٣] « അവ (ഒക്കെയും) അല്ലാഹുവിന്റെ (നിയമ) അതിര്‍ത്തികളാകുന്നു. അല്ലാഹുവിനെയും, അവന്റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവരെ അവന്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ (അവര്‍) നിത്യവാസി-കളായും കൊണ്ട്. അതത്രെ, വമ്പിച്ച നേട്ടം! ആര്‍ അല്ലാഹുവിനോടും, അവന്റെ റസൂലിനോടും അനുസരണക്കേട് കാണിക്കുകയും, അവന്റെ (നിയമ) അതിര്‍ത്തികളെ വിട്ടുകടക്കുകയും ചെയ്യുന്നുവോ, അവനെ അവന്‍ അഗ്നിയില്‍ പ്രവേശിപ്പിക്കും - അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്. അവന് നിന്ദ്യകരമായ ശിക്ഷയു-മുണ്ടായിരിക്കും.» (നിസാഅ് 13-14) നബി ﷺ പറഞ്ഞു: عَنْ سَعِيدِ بْنِ زَيْدِ بْنِ عَمْرِو بْنِ نُفَيْلٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنِ اقْتَطَعَ شِبْرًا مِنَ الْأَرْضِ ظُلْمًا طَوَّقَهُ اللَّهُ إِيَّاهُ يَوْمَ الْقِيَامَةِ مِنْ سَبْعِ أَرَضِينَ " (مسلم) സഈദ് ബിൻ സൈദ് رضي الله عنه വിൽ നിന്ന്: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഒരു ചാൺ ഭൂമി അന്യായമായി മുറിച്ചെടുത്താൽ അല്ലാഹു ഖിയാമത് നാളിൽ അവന്റെ കഴുത്തിൽ ഏഴ് ഭൂമികൾ അണിയിക്കും." (മുസ്‌ലിം) എന്റെ സ്വത്ത് ഞാൻ ഇഷ്ടപ്പെടുന്നവർക്ക് എനിക്ക് ഇഷ്ടപ്പെട്ട വിധത്തിൽ വീതിക്കും എന്ന് ശഠിക്കുന്ന പിതാക്കൾ, ഉപ്പയുടെ സ്വത്ത് മക്കൾക്കിടയിൽ തുല്യ അനുപാതത്തിൽ (സ്ത്രീ-പുരുഷ അനുപാതം പരിഗണിക്കാതെ) വീതിക്കണമെന്നു വാശി പിടിക്കുന്ന മക്കൾ, ബാപ്പ എനിക്ക് ഇഷ്ടദാനമായി തന്നതാണെന്നു പറയുന്നവർ, മക്കൾക്കിടയിൽ വിവേചനം കാണിക്കുന്ന പിതാക്കൾ, സഹോദരങ്ങളായ അവകാ-ശികളുടെ സ്വത്ത് കയ്യടക്കി വെക്കുന്നവർ തുടങ്ങി അനന്തരാവകാശ നിയമത്തിൽ കൈ കടത്തുന്ന ഒരു പാട് ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ. അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട് അല്ലാഹു കല്പിച്ചതും നാട്ടിൽ നടക്കുന്നതും തമ്മിൽ പലപ്പോഴും വലിയ അന്തരമുണ്ടാകാറുണ്ട്. നല്ല മതപരമായ ചുറ്റുപാടിൽ ജീവിക്കുന്നവർ പോലും അനന്തരാവകാശ നിയമത്തിന്റെ കാര്യത്തിലെത്തുമ്പോൾ വെറും നാലാം കിട ചട്ടമ്പിയുടെ നിലവാരത്തിലേക്ക് തരം താഴാറുണ്ട്. തന്റെ സമ്പത്ത് മക്കൾക്കിടയിൽ ദാനമായി നൽകുമ്പോൾ, പാലിക്കേണ്ട മര്യാദ എന്താണെന്ന് നബി ﷺ സ്വജീവിതത്തിലൂടെ പഠിപ്പിച്ചിട്ടുണ്ട് : عَنْ النُّعْمَانِ بْنِ بَشِيرٍ قَالَ: تَصَدَّقَ عَلَيَّ أَبِي بِبَعْضِ مَالِهِ، فَقَالَتْ أُمِّي عَمْرَةُ بِنْتُ رَوَاحَةَ: لَا أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَانْطَلَقَ أَبِي إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيُشْهِدَهُ عَلَى صَدَقَتِي، فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَفَعَلْتَ هَذَا بِوَلَدِكَ كُلِّهِمْ؟ قَالَ : لَا، قَالَ : (اتَّقُوا اللَّهَ وَاعْدِلُوا فِي أَوْلَادِكُمْ) فَرَجَعَ أَبِي فَرَدَّ تِلْكَ الصَّدَقَةَ. [صحيح البخاري] നുഉമാൻ ഇബ്നു ബശീർ رضي الله عنه വിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: "എനിക്ക് എന്റെപിതാവ് അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് അൽപം ദാനമായി നൽകി. അപ്പോൾ എന്റെ ഉമ്മ, അംറ ബിൻത് റവാഹ, നബി ﷺ യെ സാക്ഷിയാക്കുന്നത് വരെ എനിക്ക് തൃപ്തിയാവില്ല എന്ന് പറഞ്ഞു. എനിക്ക് നൽകിയ ദാനം സാക്ഷ്യപ്പെടുത്താൻ എന്റെ പിതാവ് നബി ﷺ യെ സമീപിച്ചു. അപ്പോൾ നബി ﷺ ചോദിച്ചു: "താങ്കൾ, താങ്കളുടെ മക്കൾ-ക്കെല്ലാം ഇത് പോലെ കൊടുത്തിട്ടുണ്ടോ?" അദ്ദേഹം "ഇല്ല" എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: "നിങ്ങൾ നിങ്ങളുടെ സമ്പാദ്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ നിങ്ങളുടെ മക്കൾക്കിടയിൽ നീതി പാലിക്കുക." അങ്ങനെ എന്റെ പിതാവ് അവിടെ നിന്ന് മടങ്ങി വന്ന് എനിക്ക് നൽകിയ ദാനം തിരിച്ചെടുത്തു." (ബുഖാരി) ഇമാം മുസ്‌ലിമിന്റെ രിവായത്തിൽ: ولمسلم (١٦٢٣) فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا بَشِيرُ، أَلَكَ وَلَدٌ سِوَى هَذَا؟ قَالَ: نَعَمْ فَقَالَ : أَكُلَّهُمْ وَهَبْتَ لَهُ مِثْلَ هَذَا؟ قَالَ : لَا ، قَالَ : (فَلَا تُشْهِدْنِي إِذًا ، فَإِنِّي لَا أَشْهَدُ عَلَى جَوْرٍ അപ്പോൾ നബി ﷺ ചോദിച്ചു: "ബശീറേ, നിങ്ങൾക്ക് ഇവനെക്കൂടാതെ വേറെ മക്കളുണ്ടോ?" അപ്പോഴദ്ദേഹം "അതെ" എന്ന് മറുപടി നൽകി. അപ്പോൾ അദ്ദേഹം (നബി ﷺ) ചോദിച്ചു: "അവർക്കെല്ലാം ഇതുപോലെ ദാനമായി നിങ്ങൾ നൽകിയിട്ടുണ്ടോ? " അദ്ദേഹം "ഇല്ല" എന്ന് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: "എങ്കിൽ എന്നെ നീ സാക്ഷിയാക്കരുത്. ഞാൻ ഒരു അന്യായത്തിനു സാക്ഷിയാവില്ല." (മുസ്‌ലിം) ലക്ഷങ്ങൾ കെട്ടി വെച്ച് മക്കളിൽ ചിലർക്ക് മാത്രം ലഭിക്കുന്ന പഠനസഹായങ്ങൾ, പെണ്‍മക്കൾക്ക് വിവാഹ സമയത്ത് "പാരിതോ-ഷികമായി " നൽകുന്ന സ്ത്രീധനത്തുക തുടങ്ങിയ വലിയ തുകകൾ പൊതുവെ കണക്കു വെക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാറില്ല. അവസാനം കുടുംബ സ്വത്ത് ഓഹരി വെക്കുമ്പോൾ ഇതൊന്നും പരിഗണിക്കാറുമില്ല. സാധാരണയായി അനന്തരാവകാശവുമായി ബന്ധപ്പെട്ട് നാട്ടിൽ കണ്ടുവരുന്ന പല അന്യായങ്ങളിൽ ഒന്നാണ് അനന്തരാവകാശികളായ മക്കളിൽ ചിലർക്ക് പ്രത്യേകമായി വസ്വിയത് ചെയ്യുക എന്നുള്ളത്. യഥാർത്ഥത്തിൽ അനന്തര സ്വത്തിൽ നിർബന്ധ വിഹിതം ലഭിക്കുന്ന ആളുകൾക്ക് പ്രത്യേകം വസ്വിയ്യത് ഇല്ല. ആരെങ്കിലും അങ്ങനെ ചിലർക്ക് മാത്രമായി പ്രത്യേകം വസ്വിയ്യത് ചെയ്യുന്നുവെങ്കിൽ അത് സ്വീകാര്യവുമല്ല. അത്തരം വസ്വിയ്യത്തുകൾ നടപ്പാക്കേണ്ട ബാധ്യത അവകാശികൾക്കുമില്ല. നബി ﷺ പറഞ്ഞു: عن أبي أُمَامَةَ البَاهِلِي: إِنَّ اللَّهَ قَدْ أَعْطَى كُلَّ ذِي حَقٍّ حَقَّهُ، فَلَا وَصِيَّةَ لِوَارِثٍ [صحيح أبي داود للألباني] "തീർച്ചയായും അല്ലാഹു ഓരോ അവകാശിക്കും അവന്റെ അവകാശം നൽകിയിട്ടുണ്ട്. അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല." (സ്വഹീഹ് അബു ദാവൂദ് - അൽബാനി) അത് പോലെ അനന്തരാവകാശികളിൽ ഇളയ മകനാണ് തറവാട് വീടും വീട് നിൽക്കുന്ന സ്ഥലവും എന്ന നാട്ടു നടപ്പിനും യാതൊരു അടി-സ്ഥാനവുമില്ല. താവഴിയായി ഇസ്‌ലാമിൽ സ്ഥിരപ്പെട്ട കാര്യം പോലെ നടന്നു വരുന്ന ഒരു സമ്പ്രദായമാണ് ഇതും. അല്ലാഹു ഖുർആനിൽ ഏറ്റവും കൂടുതൽ വിശദീകരിച്ചതും അവന്റെ വിധിയെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗം ഉണ്ടെന്നും അതിലംഘിക്കുന്നവർക്ക് നിന്ദ്യമായ ശിക്ഷയും ശാശ്വത നരക വാസവും താക്കീതായി പറഞ്ഞതുമായ കാര്യമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ടുള്ളത്. ചുരുക്കത്തിൽ അനന്തരാവകാശവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ ദീനിൽ അവൻ നിയമമാക്കിയ പലതും നടപ്പിൽ വരുത്തുന്നതിൽ പലരും വ്യക്തമായ വീഴ്ച വരുത്തുന്നുവെന്നു കാണാം. ആരുടേയെങ്കിലും ന്യായമായ അവകാശങ്ങൾ ആരെങ്കിലും തടഞ്ഞു വെക്കുകയോ, അവകാശികൾക്ക് ലഭിക്കേണ്ട അവരുടെ ഹഖ് നീതിപൂർ-വ്വകമായി വീതിക്കാതിരിക്കുകയോ ചെയ്‌താൽ അവൻ നരകത്തിൽ ശാശ്വതനായിരിക്കും എന്ന അല്ലാഹുവിന്റെ താക്കീത് ആരും മറന്നു പോകരുത്. — ബശീർ പുത്തൂർ 23 മുഹർറം 1447 / 18 ജൂലൈ 2025
0 Comments
Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم റമദാൻ മാസത്തിലെ നിർബന്ധ നോമ്പിന് ശേഷം ഈദുൽ ഫിത്വ്ർ കഴിഞ്ഞ് ശവ്വാൽ മാസത്തിൽ ആറ് ദിവസം കൂടി നോമ്പ് നോൽക്കൽ സുന്നത്തായ കാര്യമാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി അബൂ അയ്യൂബ് അൽ അൻസ്വാരിയിൽ നിന്ന് ഇമാം മുസ്‌ലിം രിവായത് ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം : عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ، أَنَّهُ حَدَّثَهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ ". صحيح مسلم ١١٦٤ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "ആരാണോ റമദാനിലെ നോമ്പ് നോൽക്കുകയും, ശവ്വാലിൽ നിന്ന് ആറെണ്ണം അതിനോട് തുടർത്തുകയും ചെയ്തത് അവൻ വർഷം മുഴുവൻ നോമ്പെടുത്തവനെപ്പോലെയാണ്." മുസ്‌ലിം
ശവ്വാൽ മാസത്തിലെ ആറ് നോമ്പ് വളരെ പുണ്യകരമാണ്. ആറ് ദിവസത്തെ നോമ്പ് കൊണ്ട് ഒരു വർഷം മുഴുവൻ നോമ്പെടുത്ത പ്രതിഫലമാണ് ലഭിക്കുക റമദാനിലെ നിർബന്ധ നോമ്പ് ന്യായമായ കാരണങ്ങളാൽ ഉപേക്ഷിച്ചവർക്കും ശവ്വാലിലെ ആറ് നോമ്പ് എടുക്കാവുന്നതാണ്. ശവ്വാലിലെ ആറ് നോമ്പ് നോൽക്കുന്നതിന് മുമ്പ് ഉപേക്ഷിച്ച നിർബന്ധ നോമ്പുകൾ എടുക്കുകയും അതിന് ശേഷം ആറ് നോമ്പ് എടുക്കുകയുമാണെങ്കിൽ അതായിരിക്കും കൂടുതൽ ഉചിതം. ഇനി അതിന് അസൗകര്യം നേരിടുന്ന പക്ഷം ആദ്യം ആറ് ദിവസത്തെ നോമ്പെടുക്കുകയും കടമുള്ള നോമ്പ് മറ്റു സന്ദർഭങ്ങളിൽ നോറ്റു വീട്ടുകയും ചെയ്യാവുന്നതാണ്. കാരണം ആറ് നോമ്പ് നോൽക്കാനുള്ള സമയം പരിമിതമാണ് എന്നത് തന്നെ. എന്നാൽ ഒഴിവാക്കിയ നിർബന്ധ നോമ്പ് നോറ്റു വീടാൻ ഒരു വർഷത്തെ സമയ പരിധിയുണ്ട്. ഏതായാലും ഇതിൽ ഉദാസീനതയും അലംഭാവവും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശവ്വാലിലെ നോമ്പ് റമദാനിനു ശേഷം ഒരുമിച്ച് തുടർച്ചയായ ദിവസങ്ങളിലോ, വേറിട്ട ദിവസങ്ങളിലോ ആയി അനുഷ്ഠിക്കാവുന്നതാണ്. ശവ്വാൽ മാസത്തിൽ തന്നെ ആയിരിക്കണം എന്നേയുള്ളൂ. "റമദാനിനോട് തുടർത്തുക" എന്നത് കൊണ്ട് അതാണ് ഉദ്ദേശിക്കുന്നത് . തുടർച്ചയായി ആവുക എന്നത് നിബന്ധനയല്ല. ആറ് ദിവസത്തെ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ശനിയാഴ്ച ദിവസം ഒഴിവാക്കുക എന്നതാണ്. കാരണം ശെനിയാഴ്ചകളിൽ ഐച്ഛിക വ്രതങ്ങൾ പ്രത്യേക വിലക്കുള്ളതാണ്. റമദാനിലെ നോമ്പിൽ സംഭവിച്ചു പോയ വീഴ്ചകളും പോരായ്മകളും പരിഹരിക്കാനും ശവ്വാലിലെ നോമ്പ് പര്യാപ്തമാണ്. — ബഷീർ പുത്തൂർ Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم മാസപ്പിറവിയുടെ കാര്യത്തിൽ അള്ളാഹു കേരളത്തിലെ മുസ്‌ലിംകളോട് കരുണ കാണിക്കട്ടെ. കേരളത്തിലെ മുസ്‌ലിം പുരോഗമന സംഘടനകൾ പിളരുന്നതിന-നുസരിച്ചു മാസപ്പിറവി സംബന്ധിച്ചുള്ള അനൈക്യം കൂടി വരികയാണ് ചെയ്തത്. ഈ വർഷത്തെ റമദാൻ പിറവി നിർണ്ണയത്തിൽ കേരള മുസ്‌ലിംകൾ എത്ര തട്ടിലാണെന്നു അള്ളാഹുവിനു മാത്രമേ അറിയൂ. വാസ്തവത്തിൽ വഹ്‌യിന്റെ അടിസ്ഥാനത്തിൽ അതിന് യോഗ്യരായ ആളുകൾ തീരുമാനമെടുക്കേണ്ട വിഷയമാണ് മാസപ്പിറവി സ്ഥിരീക-രണം. ബുദ്ധിയും യുക്തിയും കഴിവും നാട്ടു നടപ്പും ഭൗതിക താൽപര്യങ്ങളും മുൻനിർത്തി മതപരമായ കാര്യങ്ങൾ തീരുമാനിക്കാൻ പാടില്ല. മാസപ്പിറവി നിർണയത്തിന്റെ കാര്യത്തിൽ എങ്ങനെയായിരിക്കണ-മെന്നു അള്ളാഹുവിന്റെ ദീനിൽ വ്യക്തമായ കല്‍പനയുണ്ട്. ഈ വിഷയത്തിൽ പരക്കെ അറിയപ്പെട്ട കൽപന, " അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും, അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകകയും ചെയ്യുക " എന്ന അബുഹുറൈറ റദിയ-ള്ളാഹു അൻഹു രിവായത് ചെയ്ത ഹദീസാണ്. ഈ ഹദീസിന്റെ സ്ഥിരീകരണത്തിലോ അതിന്റെ പ്രാമാണികതയിലോ ആർക്കും തർക്കമില്ല. അതിന് പുറമെ, മാസപ്പിറവി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് നബി H യും സ്വഹാബത്തും സലഫുകളും പൗരാണികരും ആധുനിക-രുമായ അഹ്‌ലുസ്സുന്നത്തിന്റെ ഇന്നോളമുള്ള ഉലമാക്കളും സ്വീകരിച്ചു പോരുന്ന വ്യവസ്ഥാപിതമായ രീതി നഗ്ന നേത്രങ്ങൾ കൊണ്ടുള്ള പിറവി ദർശനം തന്നെയാണ്. അക്കാര്യത്തിലും ആർക്കും തർക്കമില്ല. മുകളിൽ പറഞ്ഞ നിലപാടാണ് മാസപ്പിറവി നിർണ്ണയത്തിലെ ആധികാരികമായ നിലപാട്. ഇതിനെതിരായ മുഴുവൻ വാദങ്ങളും ബുദ്ധിപരമായ വ്യാഖ്യാനങ്ങളോ അടിസ്ഥാനരഹിതമായ വാദങ്ങളോ ആണ്. അതായത്, പ്രാമാണികവും സ്വീകാര്യവുമായ നിലപാടായി പരിഗണിക്കാൻ കഴിയില്ല എന്ന് തന്നെ. പക്ഷെ, കേരള മുസ്‌ലിങ്ങളിലെ മഹാഭൂരിപക്ഷവും ശറഇനും പ്രമാണ-ത്തിനും വിരുദ്ധമായ നിലപാടാണ് മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കാലങ്ങളായി സ്വീകരിച്ചു വരുന്നത്. നോമ്പും പെരുന്നാളുമൊക്കെ നിശ്ചയിക്കേണ്ടത് പിറവി ദർശനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്ന് പറയുന്നവരിൽ ചിലർ, "ഗോളശാസ്ത്രത്തിന്റെ ഖണ്ഡിതമായ കണക്കിന് എതിരാവാൻ പാടില്ല" എന്ന ഒരു ക്ളോസ് കൂടി അവരുടെ വകയായി എഴുതിച്ചേർക്കാറുണ്ട്. ഉത്തരവാദപ്പെട്ട അഥോറിറ്റി കാഴ്ച സ്ഥിരീകരിച്ചാലും കണക്ക് പ്രകാരം കാണില്ലെന്ന് പറഞ്ഞ ദിവസമാണെങ്കിൽ ആ കാഴ്ച അവർ സ്വീകരിക്കില്ല. അതായത്, 2025 മാർച്ച് 29, ശനിയാഴ്ച വൈകീട്ട്, റമദാൻ 29 ന് ശവ്വാൽ പിറവി സ്ഥിരീകരിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രസ്താവിച്ചു. ലോകം മുഴുവൻ ആ വാർത്ത അറിഞ്ഞു. ലോകത്തിന്റെ ഒട്ടു മിക്ക സ്ഥലങ്ങളിലും മാർച്ച് 30 ഞായറാഴ്ച ഈദുൽ ഫിത്ർ ആയി തീരുമാനിച്ചു. എന്നാൽ, കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അത് ചെവിക്കൊള്ളുകയോ പെരുന്നാളായി അംഗീകരിക്കുകയോ ചെയ്തില്ല. പിറവി നിർണ്ണയത്തിൽ ഗോളശാസ്‌ത്ര കണക്കിനെ മാത്രം അവലം-ബിക്കുന്ന മർകസ് ദഅവ മുജാഹിദുകൾ, അന്നേ ദിവസം പിറവി ദർശനം അസാധ്യമാണെന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട് എന്ന ഞൊണ്ടി ന്യായം പറഞ്ഞ് സൗദിയുടെ മാസപ്പിറവി സ്ഥിരീകരണം തള്ളിക്കളഞ്ഞു. അതോടെ ഈ വർഷത്തെ റമദാൻ മുപ്പത് തികക്കുന്ന ലോകത്തെ ഏക വിഭാഗം അവരായി ! നോക്കൂ, മാസപ്പിറവിയുമായി ബന്ധപ്പെട്ട് നബി H യുടെ കല്‍പനയെക്കാൾ ഈ കള്ള കണക്കന്മാർക്ക് കൂറ് ആസ്ട്രോണമി സെൻറ്ററിനോടാണ്. ഒരു മുസ്‌ലിം ഭരണാധികാരി ആധികാരികമായി സ്ഥിരീകരിച്ച പിറവി ദർശനം തള്ളാൻ അവർ പറഞ്ഞ ന്യായം ഗോളശാസ്‌ത്ര കണക്കാ-ണെന്ന കാര്യം പ്രത്യേകം ഓർക്കുക ! കാഴ്ചയെ അവലംബിക്കണം എന്ന നബി H യുടെ കൽപനയെ അവർ തിരസ്കരിക്കുകയും, നബി ചര്യക്ക് എതിരായ ഗോളശാസ്‌ത്ര കണക്കിനെ അവർ അവലംബി-ക്കുകയും ചെയ്തു. ഈ നിലപാട് പ്രമാണങ്ങൾക്ക് വിരുദ്ധമാണ്. ഇനി വേറെ ചിലരുണ്ട്. അവർക്ക് അവരുടെ കുപ്പയിൽ തന്നെ മാസ-പ്പിറവി കണ്ടാലേ സ്വീകരിക്കുകയുള്ളൂ. അതും കണക്കിന് എതിരാകാത്ത കാഴ്ച തന്നെ വേണം. "കണക്കിന് എതിരാകാത്ത കാഴ്ച" എന്നതിന്റെ ആധികാരികതയും അടിസ്ഥാനവുമൊന്നും ആരും ചോദിക്കരുത്. ബഡായി അല്ലാതെ സ്വീകാര്യമായ യാതൊരു ഉത്തരവും അതിനൊ-ന്നുമുണ്ടാകില്ല. സ്വന്തം വീട്ടുവളപ്പിൽ കാണുകയും സ്വന്തം കമ്മറ്റി ചെയർമാൻ അംഗീകരിക്കുകയും ചെയ്യാത്തതിനാൽ അവരും വേറിട്ടു. മാത്രവുമല്ല അവർക്ക് 28 നോമ്പേ തികഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഇനി വേറെ ഒരു കൂട്ടരുണ്ട്. അവർക്ക് താരതമ്യേനെ കാര്യം തിരിഞ്ഞി-ട്ടുണ്ട്. പക്ഷെ വകതിരിവ് അശേഷമില്ല ! ലോകത്ത് എവിടെ മാസപ്പിറവി സ്ഥിരീകരണം ഉണ്ടായാലും അത് സ്വീകരിക്കണമെന്ന അഭിപ്രായം അവർക്കുണ്ട്. ഞാവൽ പഴുത്തപ്പോൾ കാക്കക്ക് വായിൽ പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് ഇവരുടെ കാര്യം. മഹാ കഷ്ടമെന്നല്ലാതെ എന്ത് പറയാൻ ?! ശവ്വാൽ പിറവി അംഗീകരിക്കുന്നുണ്ടെങ്കിലും പെരുന്നാൾ ആഘോ-ഷിക്കാൻ പാടില്ല ! കാരണം നാട്ടുകാർക്ക് ആർക്കും അന്ന് പെരുന്നാളില്ല. അതായത് പിറവി ദർശനത്തിന്റെ സ്ഥിരീകരണം അംഗീകരിക്കാ-തിരിക്കുകയും പ്രാമാണികവിരുദ്ധമായ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പെരുന്നാളാഘോഷിക്കാതെ മാറി നിൽക്കുകയും ചെയ്യുന്ന ഭൂരിപക്ഷ-ത്തിന്റെ കൂടെയാണ് അവർ നിലയുറപ്പിച്ചത്. ഇതെങ്ങനെ ശരിയാകും? സത്യത്തിന്റെ കൂടെ നിൽക്കുന്നതിനു പകരം അവർ, തെറ്റായ നിലപാട് സ്വീകരിച്ച ഭൂരിപക്ഷത്തിന്റെ കൂടെ നിന്നു. അതിന് ഇവർക്കുള്ള ന്യായം, ഇവ്വിഷയകമായി ഹദീസുകളിൽ വന്നിട്ടുള്ള, അൽ ജമാഅ, അന്നാസ്, തുടങ്ങിയ ചില സാങ്കേതിക ശബ്ദങ്ങളെ തെറ്റായി മനസ്സിലാക്കി എന്നുള്ളതാണ്. വാസ്തവത്തിൽ മുകളിലെ സംജ്ഞകൾ കൊണ്ട് അർ-ത്ഥമാക്കുന്നത്, ബൈഅത് ചെയ്യപ്പെട്ട ഭരണാധികാരിയും ബൈഅത് നൽകിയ പ്രജകളും ചേർന്ന മുസ്‌ലിം സമൂഹം എന്ന അർത്ഥത്തിലാണ്. മുസ്‌ലിം ഭരണാധികാരിയും ഭരണീയരും ചേർന്ന മുസ്‌ലിം സമൂഹത്തി-നാണ് അൽ ജമാഅ എന്ന് പറയുന്നത്. അതേ അർത്ഥത്തിലാണ് മുക-ളിൽ സൂചിപ്പിച്ച മറ്റു പദങ്ങളും ഈ സന്ദർഭത്തിൽ ഉപയോഗിച്ചിട്ടുള്ളത്. അബൂ ഹുറൈറ റദിയള്ളാഹു അൻഹു രിവായത് ചെയ്യുന്ന ഇബ്നു മാജയുടെ ഹദീസിൽ "ഫിത്ർ, നിങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ദിവസവും, അദ്ഹാ നിങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസവുമാണ്." (സുനൻ ഇബ്നു മാജഃ) ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അബുൽ ഹസൻ അസ്സിന്ദി റഹിമഹുള്ള പറഞ്ഞു : "... ഇത്തരം കാര്യങ്ങളിൽ വ്യക്തികൾക്ക് യാതൊരു സ്വാധീനവുമില്ല. അവർക്കതിൽ തനിച്ചു നിൽക്കാനും പാടില്ല. മറിച്ച്, ഇത്തരം കാര്യങ്ങൾ ഭരണാധികാരിയിലേക്കും പ്രജകളി-ലേക്കുമാണ് മടക്കപ്പെടുക. വ്യക്തികൾക്കതിൽ ഭരണാധികാരിയെയും പ്രജകളെയും പിൻപറ്റൽ നിർബന്ധമാണ്. തദടിസ്ഥാനത്തിൽ ഒരാൾ പിറവി ദർശിക്കുകയും ഭരണാധികാരി അയാളുടെ സാക്ഷ്യം തള്ളുകയും ചെയ്‌താൽ അദ്ദേഹത്തിന് (ഭരണാധികാരിയും പ്രജകളും അടങ്ങുന്ന) അൽ ജമാഅ പിന്തുടരൽ നിർബന്ധവുമാണ്." (സിന്ദി സുനനു ഇബിനു മാജക്ക് എഴുതിയ ഹാഷിയയിൽ നിന്ന്) അപ്പോൾ "ഭൂരിപക്ഷം" എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് തികച്ചും വ്യവസ്ഥാപിതമായ ഒരു നേതൃത്വത്തെയും അനുസരണ പ്രതിജ്ഞ ചെയ്ത പ്രജകളെയുമാണ്. അല്ലാതെ, യാതൊരു വ്യവസ്ഥക്കും വഴങ്ങാതെ, പ്രമാണരേഖകൾക്കു കീഴ്‌പെടാതെ നിൽക്കുന്ന ആൾക്കൂട്ട-ത്തിനല്ല; അവർ ഭൂരിപക്ഷമായാലും ! അത് കൊണ്ട് തന്നെ, മാസപ്പിറവി ദർശനം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ താൽപര്യമനുസരിച്ച് അമല് ചെയ്യൽ നിർബന്ധമാണ്. ഭൂരിപക്ഷം എതിരാണ് എന്ന വാദം, അമല് ചെയ്യാതിരിക്കാനുള്ള ന്യായമല്ല. കാരണം, അവർ സത്യം ബോധ്യപ്പെട്ടിട്ടും സ്വീകരിക്കാതെ അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന-വരാണ്. എന്നാൽ ഒരാളുടെ കഴിവിൽ പെടാത്ത കാരണങ്ങൾ കൊണ്ട്, അമല് ചെയ്യാൻ അസൗകര്യം നേരിടുന്ന പക്ഷം അവരുടെ വിധി "ഒഴിവുകഴിവുകാരന്റെ"തുമാണ്. ഭൂരിപക്ഷം എന്നത് ഒരിക്കലും പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമേയല്ല. അള്ളാഹു ഖുർആനിൽ ഇരുപതോളം സ്ഥലത്ത് ഭൂരിപക്ഷത്തെ അധിക്ഷേപിക്കുന്നതായി കാണാം. മതപരമായ പല വിഷയങ്ങളിലും പ്രമാണങ്ങളെ വിട്ട്, സ്വന്തം ബുദ്ധിയും യുക്തിയും അവലംബമാക്കുകയും സുന്നത്തിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നവർ മാസപ്പിറവിയുമായി ബന്ധപ്പെട്ടും, സുന്നത്തിൽ നിന്ന് വിട്ടു മാറി, സ്വന്തം യുക്തിയും നാട്ടാചാരവും പ്രായോഗികതയും സ്വീകരിക്കുന്നുവെന്ന് മാത്രം. — ബശീർ പുത്തൂർ 01 ശവ്വാൽ 1446 / 30 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. ഫിത്വ്‌ർ സകാത് നൽകേണ്ടത് ഭക്ഷ്യ വിഭവങ്ങളിൽ നിന്നാണ്. നബി ﷺ യുടെ കാലത്ത് സ്വഹാബികൾ, കാരക്ക, ബാർലി, ഉണക്കമുന്തിരി, പാൽക്കട്ടി തുടങ്ങിയവ ഫിത്വ്‌ർ സകാത്തായി നൽകിയിരുന്നു. അബൂ സയീദ് അൽ ഖുദ്‌രി റദിയള്ളാഹു അൻഹുവിൽ നിന്നും ഇബ്നു ഉമർ റദിയള്ളാഹു അൻഹുവിൽ നിന്നുമായി ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും രിവായത് ചെയ്യുന്ന ഹദീസുകളിൽ അത് കാണാം.
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു: “… ഒരാൾ വന്നിട്ട് പറയുകയാണ്, ‘അല്ല, നമുക്ക് പൈസ കൊടുക്കാം അതാണ് സാധുക്കൾക്ക് കൂടുതൽ ഫലപ്രദം.’ അവന് രണ്ട് പ്രാവശ്യം തെറ്റ് പറ്റി. ഒന്നാമത്തേത് : പ്രമാണത്തിന് എതിരായി എന്നതാണ്. ഇതിൽ ഏറ്റവും കുറഞ്ഞ അളവിൽ പറയാനുള്ളത്, വിഷയം ഇബാദ-ത്തുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. രണ്ടാമത്തേത് : അതിനേക്കാൾ ഗുരുതരമാണ്. ഫിത്വ്‌ർ സകാത് ഭക്ഷ്യവിഭവത്തിൽ നിന്ന് ഒരു സ്വാഉ വീതം നൽകണമെന്ന് നിയമമാക്കിയ അള്ളാഹുവിന്, അഗതികൾക്ക് ഭക്ഷണത്തേക്കാൾ ഏറ്റവും അനുയോജ്യമായത് പൈസയാണ് എന്ന കാര്യം ഇവർക്ക് മനസ്സിലായ പോലെ മനസിലായില്ല എന്നാണ്…അപ്പോൾ അതിനൊരു ലക്ഷ്യമുണ്ട്.” [സില്‍സിലതുൽ ഹുദാ വന്നൂർ 274] — ബശീർ പുത്തൂർ 20 റമദാൻ 1446 / 20 മാർച്ച് 2025 Your browser does not support viewing this document. Click here to download the document. ആയത്തുൽ കുർസിയ്യ് എന്ന പേരിൽ അറിയപ്പെടുന്ന സൂറത്തുൽ ബഖറയിലെ 255-മത്തെ വചനം അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ആയത്താണ്. ധാരാളം പ്രാധാന്യവും പ്രത്യേകത-കളുമുള്ള ആ ആയത്തിൽ, അല്ലാഹുവിന്റെ കുർസിയ്യിനെക്കുറിച്ചുള്ള പരാമർശം അടങ്ങിയുള്ളത് കൊണ്ടാണ് ആ വചനത്തിന് "ആയത്തുൽ കുർസിയ്യ്" എന്ന പേരു വന്നത്. അല്ലാഹു പറയുന്നു: وَسِعَ كُرۡسِیُّهُ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَۖ ((... അവന്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവനും ഉൾക്കൊള്ളാൻ വിശാലമായിരിക്കുന്നു.…)) അല്ലാഹുവിന്റെ സൃഷ്ടികളിൽ ' അർശ് ' കഴിഞ്ഞാൽ വലിപ്പത്തിൽ തൊട്ടടുത്ത സ്ഥാനമാണ് അവന്റെ കുർസിയ്യിനുള്ളത്. അതിന്റെ വലിപ്പം ഭൂമിയും ആകാശങ്ങളും കൂടിയാലുള്ളതിനേക്കാളും വിശാലമാണെന്ന് ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നു. കുർസിയ്യ് എന്നാൽ അല്ലാഹു അവന്റെ പാദങ്ങൾ വെക്കുന്ന ഇടം കുർസിയ്യ് എന്നാൽ അല്ലാഹു സുബ്ഹാനഹു വ തആലാ അവന്റെ പാദങ്ങൾ വെക്കുന്ന ഇടമാണ്. അങ്ങിനെയാണ് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമായിൽ നിന്ന് സ്വഹീഹും മൗഖൂഫുമായി വന്ന അഥറിൽ നിന്ന് മനസ്സിലാകുന്നത്. عن ابنِ عبَّاسٍ رَضِيَ اللهُ عنهما قال: (الكُرسيُّ موضِعُ القَدَمينِ، والعرشُ لا يَقدِرُ أحَدٌ قَدْرَه) [الحاكم في "المستدرك" (2/282)، وصححه على شرط الشيخين. وقال : إنه على شرط الشيخين ولم يخرجاه . وصححه الألباني في ((مختصر العلو)) (45)] "കുർസിയ്യ് എന്നാൽ ഇരുപാദങ്ങളും വെക്കുന്ന ഇടമാണ്. അർശാകട്ടെ, അതിന്റെ പരിധി നിർണയിക്കാൻ ഒരാൾക്കും സാധ്യമല്ല." ഈ അഥർ മൗഖൂഫ് (സ്വഹാബി പറയുന്നത്) ആണെങ്കിലും അതിന് മര്‍ഫൂഇന്റെ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതിന്റെ) ഹുക്മാണ് എന്നാണ് ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. കാരണം ഇത്തരം ഗൈബിആയ കാര്യങ്ങളിൽ സ്വഹാബികൾ സ്വന്തം നിലക്ക് അഭിപ്രായം പറയുകയില്ല. ഇമാം ഹാകിം തന്റെ മുസ്തദ്റകിൽ പറയുന്നു: "ഈ രിവായത് ഇമാം ബുഖാരിയുടെയും ഇമാം മുസ്‌ലിമിന്റെയും ശർത്വിന് ഒത്തതാണ്. അവർ ഇത് ഉദ്ധരിച്ചിട്ടില്ലെങ്കിലും." ഈ വിഷയത്തിൽ അബൂ മൂസ അൽ-അശ്അരി റദിയല്ലാഹു അൻഹു-വിൽ നിന്ന് വന്നിട്ടുള്ള അഥറും മുകളിൽ പറഞ്ഞ അർത്ഥത്തെ ബലപ്പെടുത്തുന്നതാണ്. عن أبي موسى الأشعريِّ رَضِيَ اللهُ عنه قال: (الكُرسيُّ موضِعُ القَدَمَيْنِ) [صححه الألباني في ((مختصر العلو)) (75)، وصحَّح إسنادَه ابنُ حَجَر في ((فتح الباري)) (8/47)] അബൂ മൂസ അൽ-അശ്അരി റദിയല്ലാഹു അൻഹുവിൽ നിന്ന്, അദ്ദേഹം പറയുന്നു: "കുർസിയ്യ് എന്നാൽ ഇരുപാദങ്ങളും വെക്കുന്ന ഇടമാണ്." കുർസിയ്യും അർശും തമ്മിലുള്ള അന്തരം അബൂ ദർ അൽ-ഗിഫാരിയിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരം കാണാം: عن أبي ذر الغفاري رضي الله عنه: قال رسول الله صلى الله عليه وسلم "مَا السَّمَاوَاتُ السَّبْعُ مَعَ الْكُرْسِيِّ إِلَّا كَحَلْقَةٍ مُلْقَاةٍ بِأَرْضٍ فَلَاةٍ وَفَضْلُ الْعَرْشِ عَلَى الْكُرْسِيِّ كَفَضْلِ الْفَلَاةِ عَلَى الْحَلْقَةِ رواه ابن حبان، وصححه الألباني في "مختصر العلو" وللحديث أيضاً طرق أخرى، ذكرها الألباني في سلسلة الأحاديث الصحيحة رقم (109)، وقال: وجملة القول أن الحديث بهذه الطرق صحيح നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു: "ആകാശ ഭൂമികൾ കുർസിയ്യുമായി (താരതമ്യം ചെയ്‌താൽ), അവ വിശാലമായ മരു-പ്രദേശത്ത് എറിയപ്പെട്ട ഒരു വട്ടക്കണ്ണി പോലെയാണ്. അർശിനെ കുർസിയ്യുമായി (താരതമ്യം ചെയ്‌താൽ), വിശാലമായ മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി ഏത് പോലെയാണോ അത് പോലെയാണ് (അർശിന്റെ മുമ്പിൽ കുർസിയ്യ്)."
[ഇബ്നു ഹിബ്ബാൻ, ശൈഖ് അൽബാനി (സില്‍സിലതു സ്വഹീഹ)] ചുരുക്കത്തിൽ, ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും അല്ലാഹുവിന്റെ കുർസിയ്യിനു മുമ്പിൽ, പാരാവാരം പോലെ പരന്നു കിടക്കുന്ന മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി എത്ര ചെറുതാണോ അത്രയും ചെറുതാണ്. അത്രക്കും വലുതാണ് കുർസിയ്യ് എന്നർത്ഥം. എന്നാൽ, അല്ലാഹുവിന്റെ അർശിന്റെ മുമ്പിൽ കുർസിയ്യ്, മരുഭൂമിയിൽ എറിയപ്പെട്ട ഒരു വട്ടക്കണ്ണി എത്രമാത്രം ചെറുതായിരിക്കുമോ അത്ര മാത്രമേ ഉണ്ടാവുകയുള്ളൂ. അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളിൽ ഏറ്റവും വലിയ സൃഷ്ടിയാണ് അല്ലാഹുവിന്റെ അർശ്. ആകത്തുക എന്തെന്ന് വെച്ചാൽ കുർസിയ്യ് എന്നാൽ അധികാരപീഠം, രാജപീഠം, പീഠം, ഔദ്യോഗിക ഇരിപ്പിടം എന്നൊന്നും അർത്ഥം നൽകു-ന്നത് ശരിയല്ല. ഈ വിഷയത്തിൽ സ്വഹീഹായി വന്നിട്ടുള്ളത് ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമായിൽ നിന്നുള്ള അഥർ മാത്രമാണ്. അത് അള്ളാഹു അവന്റെ പാദങ്ങൾ വെക്കുന്ന ഇടം ആണെന്നുമാണ്. — ബശീർ പുത്തൂർ 30 റജബ് 1446 / 30 ജനുവരി 2025 Your browser does not support viewing this document. Click here to download the document. عن أَبُي الزُّبَيْرِ (محمد بن مسلم بن تَدْرُس- فمن رجال مسلم)، أَنَّهُ سَمِعَ طَاوُسًا يَقُولُ قُلْنَا لِابْنِ عَبَّاسٍ فِي الْإِقْعَاءِ عَلَى الْقَدَمَيْنِ فَقَالَ : هِيَ السُّنَّةُ. فَقُلْنَا لَهُ : إِنَّا لَنَرَاهُ جَفَاءً بِالرَّجُلِ. فَقَالَ ابْنُ عَبَّاسٍ : بَلْ هِيَ سُنَّةُ نَبِيِّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رواه أحمد (١/ ٣١٣)، ومسلم (٥٣٦)، وأبو داود (٨٤٥)، وابن خزيمة (٦٨٠)، والترمذي (٢٨٣)، والحاكم «١/ ٢٧٢» وقال الترمذى: «حديث حسن صحيح» وأخرجه عبد الرزاق (٣٠٣٠) و (٣٠٣٣) ، وابن أبي شيبة ١/٢٨٥، عن جماعة من الصحابة وغيرهم, ورواه أبو إسحاق الحربى في «غريب الحديث» «٥/ ١٢/١» والبيهقى ٢/١١٩ من طريق محمد بن بكر البُرْساني وحده، بهذا الإسناد، عن العبادلة الثلاثة عبد الله بن عباس وعبد الله بن عمر وعبد الله بن الزبير. وإسناده صحيح. والطبراني (١٠٩٥٠) و (١١٠١٠) و (١١٠١٥) അബൂ സുബൈറിൽ (മുഹമ്മദ് ബിൻ തദ്റുസ്) നിന്ന് : ത്വാഊസ് പറയു-ന്നതായി അദ്ദേഹം കേട്ടു "അദ്ദേഹം പറയുന്നു : ഇരു കാലുകളിലുമായി ഇരിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു-വിനോട് ചോദിച്ചു അപ്പോഴദ്ദേഹം പറഞ്ഞു: " അത് സുന്നത്താണ് ." അപ്പോൾ ഞങ്ങളദ്ദേഹത്തോടു പറഞ്ഞു : തീർച്ചയായും ഞങ്ങളത് കാണുന്നത് ആ മനുഷ്യനിലുള്ള പരുക്കൻ സ്വഭാവമായിട്ടാണ്. അപ്പോൾ ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറഞ്ഞു : "എന്നാൽ, അത് നിന്റെ നബി G യുടെ ചര്യയാണ്." [മുസ്‌ലിം] നമസ്കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിനാണ് "ഇഖ്‌ആഅ് " എന്ന് പറയുന്നത്. സാധാരണ ഗതിയിൽ ഇരിക്കാറുള്ള ഇഫ്തിറാശിന്റെ (ഇടതു കാൽപാദം കിടത്തി വെച്ച് അതിന്മേൽ പിൻഭാഗം വരത്തക്കവിധമുള്ള ഇരുത്തം) ഇരുത്തത്തിന് പകരമായി ഇരു കാലുകളുടെയും അഗ്രഭാഗം ഭൂമിയിൽ അമർത്തി, കാലുകൾ നേരെ നാട്ടി വെച്ച് അതിന്മേൽ പിൻഭാഗം വെച്ച് കൊണ്ട് ഇരിക്കുന്ന രീതിയാണിത്. ഒന്നാമത്തെയോ അവസാനത്തെയോ (തശഹുദിൽ) അത്തഹിയ്യാത്തുകളിൽ ഇങ്ങിനെ ഇരിക്കാൻ പാടില്ല. അപ്പോൾ രണ്ട് സുജൂദുകൾക്കിടയിൽ ഈ രണ്ടിലേത് രൂപത്തിലും ഇരിക്കാവുന്നതാണ്. രണ്ടിന്റെയും സുന്നത്ത് ലഭിക്കാൻ ഇടക്ക് മാറി മാറി ഇരിക്കാവുന്നതാണ്. നമസ്കാരത്തിൽ സ്വഹാബികളിൽ പലരും ഈ രൂപത്തിൽ ഇരുന്നതായി സ്വഹീഹായ രിവായത്തുകൾ ഉണ്ട്. ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു: ولا منافاة بينها، وبين السنة الأخرى، وهي الافتراش، بل كل سنة، فيفعل تارة هذه، وتارة هذه، اقتداء به - صلى الله عليه وسلم -، وحتى لا يضيع عليه شيء من هديه عليه الصلاة والسلام. [السلسلة الصحيحة (١/ ٢/ ٧٣٥) ] "ഇഫ്തിറാശിനും ഇതിനുമിടയിൽ വൈരുധ്യമില്ല. എന്നാലിവ രണ്ടും സുന്നത്താണ്. നബി G യുടെ സുന്നത്ത് പിൻപറ്റുന്നതിന്റെ ഭാഗം എന്ന നിലയിൽ അവയിലൊന്നും നഷ്ടപ്പെടരുതെന്നതിനാൽ, ഓരോന്നും മാറി മാറി ചെയ്യാവുന്നതാണ്". (സിൽസില അസഹീഹ, അൽബാനി റഹിമഹുള്ളാ) عنِ ابنِ عُمَرَ رضيَ اللهُ عنهما: أنَّه كان إذا رفَعَ رأسَه مِن السَّجدةِ الأولى يقعُدُ على أطرافِ أصابعِه، ويقولُ: إنَّه مِن السنَّةِ أخرجه الطبراني في ((المعجم الأوسط)) (٨٧٥٢)، والبيهقي في ((السنن الكبرى)) (٢٨٤٣) صحَّحه البيهقي في ((السنن الكبرى))(١١٩/٢)وصحح إسناده الذهبي في ((المهذب)) (٢/٥٦٦)، وابن حجر في ((التلخيص الحبير)) (١/٤٢٠) والمباركفوري في ((تحفة الأحوذي)) (٢/٣٣)، وحسن إسناده الألباني في ((أصل صفة صلاة النبي)) (٢/٨٠٣) ഇബ്നു ഉമർ റദിയള്ളാഹു അൻഹുമാ : ഒന്നാമത്തെ സുജൂദിൽ നിന്ന് അദ്ദേഹം തല ഉയർത്തിയാൽ തന്റെ വിരൽത്തലപ്പുകളിൽ (ഊന്നി-ക്കൊണ്ട്) അദ്ദേഹം ഇരിക്കാറുണ്ടായിരുന്നു. പിന്നീട് " ഇത് സുന്നത്താണ് " എന്ന് പറയുകയും ചെയ്യും.
— ബശീർ പുത്തൂർ 07 സഫർ 1446 / 13 ആഗസ്റ്റ് 2024 Your browser does not support viewing this document. Click here to download the document. പോയ കാലത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കാൻ നമുക്ക-ൽപം പിറകോട്ട് പോകാം.
കൃത്യമായി, തൊണ്ണൂറുകളിലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടന്ന വർഷത്തിലേക്ക് നാം മടങ്ങിയാൽ, സദ്ദാമിന്റെ കടന്നു കയറ്റം നടന്ന ആ വർഷത്തിൽ അറേബ്യൻ ഉപദ്വീപിൽ അതുവരെ ഗോപ്യ-മായി മറഞ്ഞുകിടന്ന, ഉലമാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ പല തിന്മകളും വെളിപ്പെട്ടതായി നമുക്ക് കാണാം. അത് മുഹമ്മദ് സുറൂറിൻറെ ജമാഅത്തും മറ്റൊരു നൂതന പ്രവണതയുടെയും രംഗപ്രവേശമായിരുന്നു. സദ്ദാമിനെ പിന്തുണക്കുന്ന ഇഖ്‌വാനുൽ മുസ്ലിമൂന്റെയും "സലഫി മൂവ്മെന്റ്" എന്ന പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെയും ആശയങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിച്ച തന്ത്രശാലികളായ ആളുകളുടെ ഒരു ഗ്രൂപ്പാ-ണത്. സംഘാടനം, ഭരണകൂട വിരുദ്ധ വികാരം ഉണർത്തൽ, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവ ഇഖ്‌വാനികളിൽ നിന്നും സ്വീകരിച്ചപ്പോൾ, വീക്ഷണപരമായും സ്ഥിരീകരണപരമായും ശരിയായ അഖീദയും ഹദീസുമായി ബന്ധപ്പെട്ടു സുന്നത്തിന്റെ ഭാഗമായുള്ളവ സലഫീ മൂവ്‌മെൻറ്റിൽ നിന്നും സ്വീകരിച്ചു. അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖിന്റെ ദഅവത്തുമായി പ്രാരംഭദശയിൽ വലിയ സാദൃശ്യമുണ്ടായിരുന്ന ഇവർക്ക്, അതിന്റെ സ്വാധീനവലയത്തിൽ അകപ്പെട്ട സലഫികളും ഇഖ്‌വാനുൽ മുസ്ലിമൂന്റെ സഹചാരികളുമായ രണ്ടു വിഭാഗം ചെറുപ്പക്കാർക്കും ഇത് ഏറെ ആകർഷകമായിത്തീർന്നു. അങ്ങിനെ, എഴുപതുകളുടെ അവസാനത്തിൽ അവർ, അതായത് സുറൂറിന്റെ ജമാഅത്ത് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ധാരാളം ചെറുപ്പക്കാരെയും ഉലമാക്കളുടെ ഇൽമിന്റെ മജ്ലിസുകളെയും യൂണിവേ-ഴ്സിറ്റികളെയും തങ്ങളുടെ കരവലയത്തിലാക്കി. ആശയപരമായി ഖുതുബി ഖാരിജി ചിന്താഗതിയെ എളുപ്പത്തിൽ സഹായിക്കാൻ, തക്ഫീറിന്റെയും ഖുറൂജിന്റെയും പ്രവണതയെ അനാവരണം ചെയ്യുന്ന (സയ്യിദ് ഖുതുബിന്റെ സഹോദരൻ മുഹമ്മദ് ഖുതുബിനെ പിന്തുടർന്ന് കൊണ്ട് -അദ്ദേഹം സൗദിയിൽ വന്നിട്ടുണ്ട്- അദ്ദേഹത്തിന്റെ ചിന്തകളെയും മൻഹജിനെയും സഹായിക്കുന്ന) സലഫീ ഗവേഷണ ലേഖനങ്ങൾ അവർക്കാവശ്യമായി വന്നു. അങ്ങിനെ ഈമാനുമായി ബന്ധപ്പെട്ട്, ഈമാനും അമലും തമ്മിലുള്ള ബന്ധത്തിന്റെ വിഷയത്തിലൂടെ ഖുറൂജിന് നല്ല സ്കോപ്പുണ്ടെന്ന് അവർ കണ്ടു. അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ഒട്ടും മോശമല്ലാത്ത മറ്റൊരു വഴിയായി അവർ കണ്ടത്, വാക്കിലൂടെയോ പ്രവർത്തിയിലൂ-ടെയോ മതത്തിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള അബദ്ധം സംഭവിക്കുന്ന മുസ്ലിംകൾക്ക് "അജ്ഞതയുടെ ആനുകൂല്യം" (العذر بالجهل) നൽകാതിരിക്കുക എന്നതാണ്. (ഈ വിഷയം, "അജ്ഞതയുടെ ആനുകൂല്യം" ഉണ്ട് എന്നത് ഖുർആൻ കൊണ്ടും സുന്നത്തു കൊണ്ടും വ്യക്തമായി സ്ഥിരപ്പെട്ട കാര്യമാണ്.) ഈ മൂവ്മെന്റും, ജമാഅത്തും, ആശയധാരയും, പാരമ്പര്യമായി തെളിവ് പിടിക്കാറുള്ള (അല്ലാഹു ഇറക്കിയതല്ലാത്തത് കൊണ്ട് വിധിക്കുന്ന ഭരണാധികാരിയെ തക്ഫീർ ചെയ്യാൻ ഉപയോഗിക്കുന്ന) തെളിവുകൾക്ക് പുറമെ മുസ്‌ലിം ഭരണാധികാരികളെയും സാധാരണക്കാരെയും തക്ഫീർ ചെയ്യാൻ മറ്റു മാർഗങ്ങൾ അധികരിപ്പിച്ചു. പൊതുവായ മത വിധികളെയും സവിശേഷമായ വിഷയങ്ങളിലുള്ള വിധികളെയും തമ്മിൽ വേർതിരിക്കൽ, അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കൽ (الاستحلال), വ്യാപകമായ തോതിൽ മുസ്‌ലിംകളിൽ വലാഇന്റെയും ബറാഇന്റെയും വിഷയത്തിൽ തക്ഫീർ നടത്തൽ തുടങ്ങിയവ അതിൽപ്പെട്ടതാണ്. പള്ളികളിലും മതപഠന സദസ്സുകളിലും യുണിവേഴ്സിറ്റികളിലുമായി ഉമിത്തീ പോലെ, മിക്കവരിലും ഗോപ്യമായ നിലയിൽ ഈ ജമാഅത്തും, മൂവ്മെന്റും തുടർന്ന് വരുന്നതിനിടയിലാണ് യുദ്ധം കടന്നു വന്നത്. അപ്പോഴവർ സടകുടഞ്ഞെഴുന്നേൽക്കുകയും അവരുടെ യഥാർത്ഥ മുഖം മിക്കവർക്കു മുമ്പിലും തുറന്നു കാട്ടപ്പെടുകയും ചെയ്തു — അൽഹംദുലില്ലാഹ്. മുസ്‌ലിം നാടുകൾക്കെതിരെയും, പരോക്ഷമായ നിലയിൽ സദ്ദാമിന് അനുകൂല-മായും നിലപാടുകൾ സ്വീകരിച്ചതിന് പുറമെ കാഫിറുകൾ മുസ്‌ലിം നാടുകളോട് യുദ്ധം ചെയ്യുകയാണ് എന്ന മുറവിളി കൂട്ടുകയും പൊതു-പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തതോടെ അത് വരെ ഗോപ്യമായി-രുന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടു. ഉലമാക്കളുടെ ചില വീഴ്ചകൾ അവർക്ക് സഹായകരമായിട്ടുണ്ട് എന്നത് നേരാണ്. ഇവിടെ, സദ്ദാമിന്റെ കടന്നു കയറ്റത്തിനെതിരെ ഭരണാധികാരികൾ അന്യമതശക്തികളുടെ സഹായം തേടിയ വിഷയത്തിൽ, ഭരണാധി-കാരികളെ അനുസരിക്കാനും ഐക്യം കാത്തു സൂക്ഷിക്കാനും ഉത്‌ബോധിപ്പിച്ചുകൊണ്ട് സാത്വികരായ ഉലമാക്കളിൽ ചിലർ അവരെ വിമർശിക്കാനാരംഭിച്ചു. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടും പിന്നെ ഭരണാധികാരികളുടെ നിലപാട് കൊണ്ടും കുവൈറ്റ് സ്വതന്ത്രമായി. വിമർശനം തുടർന്ന് കൊണ്ടിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഉലമാക്കൾക്ക് പോലും ഗോപ്യമായിക്കിടന്ന സയ്യിദ് ഖുതുബിന്റെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും ഗ്രന്ഥങ്ങളിലെ നിജസ്ഥിതി വെളിപ്പെടാൻ തുടങ്ങി. വളരെ അപകടകരമായ അവസ്ഥയിലാണ് കാര്യം എന്ന് വൃക്തമായി. ഏറ്റക്കുറച്ചിലോടെയാണെങ്കിലും ഈ വിഭാഗങ്ങളുടെ ചിന്താധാരയിൽ നിന്ന് ഒരുപാട് യുവാക്കൾ ശരിയായ ആശയത്തിലേക്ക് എത്തിച്ചേർന്നു. ഇവിടെ, കൃത്യമായിപ്പറഞ്ഞാൽ നീതിപൂർവ്വകവും സത്യസന്ധവുമായ വൈജ്ഞാനിക വിമർശനത്തിന്റെ പരിധിയിൽ നിൽക്കാത്ത സംഘ-ങ്ങൾ ജന്മമെടുത്തുവെന്ന് മാത്രമല്ല, ബിദ്അത്തുകളെ വിമർശിക്കുന്നതിൽ തക്ഫീരിന്റെ വിഷയത്തിൽ ഖവാരിജുകളുടെ രീതികളിലേക്ക് അവർ പോയി. അങ്ങിനെ ഹദ്ദാദികൾ എന്ന ഒരു വിഭാഗം രൂപപ്പെടുകയും, ബിദ്അത്തിന്റെ ആളുകളെ, സാധാരണ ഉലമാക്കൾ ചെയ്യുന്ന പോലെ, തെറ്റാരോപിക്കുന്നതിനു പകരം കാഫിറാക്കുകയും ചെയ്യാൻ തുടങ്ങി. ഈ വിഭാഗം അവരുടെ ഈ നിലപാട് തുടരുകയും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെപ്പോലുള്ള റഹിമഹുല്ലാഹ് അഹ്ലുസ്സുന്നത്തിന്റെ പൂർവ്വീകരായ ഇമാമുമാരെയും ആധുനികരായ ശൈഖ് നാസ്വിറുദ്ധീൻ അൽബാനി വിശിഷ്യാ ശൈഖ് ഇബ്നു ബാസ് റഹിമഹുമുല്ലാഹ് പോലെ-യുള്ളവരെ കുറ്റപ്പെടുത്താൻ തുടങ്ങി. തങ്ങളുടെ ബിദഈ ചിന്താഗതികളും, പിഴച്ച ധാരണകളും മറ്റുള്ളവരിൽ നിന്ന് ശരിക്കും മറച്ചു പിടിക്കുന്ന (تقية) വിധത്തിലുള്ള നിലപാടുകളുമുള്ള സംശയാസ്പദമായ ഈ അതിരുവിട്ട വിഭാഗത്തിന് വിമർശനങ്ങൾ വരാൻ തുടങ്ങി. അശ്അരികളെ വ്യക്ത്യാധിഷ്ഠിതമായി തക്ഫീർ ചെയ്യുകയെന്നത് അവരുടെ അടയാ-ളങ്ങളിൽ പെട്ടതായിരുന്നു عياذًا بالله. ശരിയായ വിശ്വാസവും ഹദീസുകൾക്കും അഥറുകൾക്കും പ്രാധാന്യം നൽകുകയും ചെയ്ത് മറ പിടിച്ചത് കാരണം അവരുടെ യഥാർത്ഥ ചിത്രം അറിയാത്തവരുടെ മുമ്പിൽ അവർക്കു സ്വീകാര്യത ലഭിച്ചു. സുറൂറികളുടെയും തക്ഫീരികളുടെയും മറ്റു ജമാഅത്തുകളുടെയും അവശി-ഷ്ടങ്ങളിൽ വളർന്ന ഈ കക്ഷിയുടേതിന് സമാനമായ മറ്റൊരു "പരിവാര സംഘം”, നാമകരണത്തിൽ പോലും അവരോടു സദൃശമായി വളർന്നു വന്നു. (അവരുടെ വാദങ്ങളിൽ ചിലത്: പാർലമെന്റ് മെമ്പർ വലിയ്യുൽ അംറ് ആണ്, പൊതു നന്മ കരുതിയും കുഴപ്പം ഇല്ലാതാക്കാനും, സംഘടനക്കാരെപ്പോലെ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം തടയപ്പെടാതിരിക്കാനുമൊക്കെ വേണ്ടി മാത്രമാണ് ഭരണാധികാരിയെ അനുസരിക്കുന്നത്) ജസീറതുൽ അറബിൽ എല്ലാ സ്ഥലത്തും നല്ല സാന്നിധ്യമുള്ള ഇവർ സലഫികളുടെ പിന്തുടർച്ചക്കാരാണ് എന്നാണ് പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാര്യം അങ്ങിനെയല്ല. അത്ഭുതകരമായ കാര്യം, ഈ "പരിവാര സംഘവും" ഹദ്ദാദികളും തമ്മിൽ അവസാന വർഷങ്ങളിൽ വ്യക്തവും പരസ്യവും വലിയതോതിലുമുള്ള സഹകരണം ഉണ്ടെന്നുള്ളതാണ്. സുറൂറികളിൽ നിന്നും ഖുതുബികളിൽ നിന്നും സ്വാംശീകരിച്ച, സുന്നത്തിന്റെ ബാഹ്യാവരണം പൊതിഞ്ഞ ഈ തക്ഫീരീ ആശയത്തെ തടയിടുകയും അതിനെതിരിൽ കൃത്യമായ പ്രതിരോധം തീർക്കുകയും ചെയ്തിട്ടില്ലെങ്കിൽ കാര്യങ്ങൾ അപകടകര-മായ അവസ്ഥയിലേക്ക് എത്തിച്ചേരും. അപ്പോൾ, ഇന്ന് ഉലമാക്കളുടെ ധർമ്മം: സുന്നത്തിന്റെ ബാനർ പിടിച്ച് നിൽക്കുന്നവരുടെ ഇത്തരം ഉപദ്രവങ്ങളിൽ നിന്ന് സുന്നത്തിനെയും അതിന്റെ ദഅവത്തിനേയും വിമലീകരിക്കുകയെന്നതാണ്. കാരണം, പ്രത്യക്ഷമായും പ്രകടമായും ബിദ്അത്തും ഖുറൂജും പ്രചരിപ്പിക്കുന്ന സംഘ-ടനകളേക്കാൾ മുസ്ലിംകൾക്കും ചെറുപ്പക്കാർക്കും അപകടകാരികൾ ഇവരാണ്. വിശിഷ്യാ അവരിൽ ചിലർ ഭരണാധികാരികളെ അനുസരിക്കണമെന്ന് പറയുന്നവരും സംഘടനകളെ വിമർശിക്കുന്ന-വരുമാകുമ്പോൾ. അപ്പോൾ ഹദ്ദാദികളും, "പരിവാര സംഘങ്ങളും" ഇന്നലെകളിൽ മറക്കു പിന്നിൽ സുറൂറികൾ നിർവ്വഹിച്ച അതേ റോളാണ് അഭിനയിക്കുന്നത്. അവരെ പൊളിച്ചടുക്കാൻ ഇറാഖ് അധിനിവേശം നിമിത്തമായെങ്കിൽ, ഇവരെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നേരിടാനും മറ്റൊരു ദുരന്തത്തിന് കാത്തിരിക്കേണ്ടതില്ല. അതിനു വേണ്ടി മുന്നിട്ടിറങ്ങൽ മതപരമായി-ത്തന്നെ നിർബന്ധ ബാധ്യതയാണ്. കാരണം വ്യതിയാനത്തിന്റെ ടൂളുകൾ അവരിൽ പ്രകടമാണ്. അവ സാധാരണമായ ഈമാനുമായി ബന്ധപ്പെട്ട തക്ഫീറിന്റെ മസ്അലകളും സാധാരണ മുസ്‌ലിംകളെ തക്ഫീർ നടത്താനുള്ള ത്വരയോട് കൂടിയ വലിയ വിഷയമായ "അജ്ഞതയുടെ ആനുകൂല്യം" നല്കാതിരിക്കലുമാണ്. ഹദ്ദാദികളുടെ പണ്ഡിതന്മാർ അവസാന വർഷങ്ങളിൽ അവരുടെ പിഴച്ച ആശയങ്ങളിൽ നിന്ന് പിൻവാങ്ങുകയോ തൗബ പരസ്യമാക്കു-കയോ ചെയ്യാതെ തന്നെ, "പരിവാര സംഘങ്ങളോട്" സഹകരിച്ചു കൊണ്ട് തന്നെ, അതീവ ജാഗ്രത പുലർത്തുകയും മൗനം പാലിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അല്ലാഹു ഇസ്‌ലാമിനെയും മുസ്ലിംകളെയും എല്ലാ വിധ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ. — എഴുതിയത്: ശൈഖ് അഹ്‌മദ് അൽ സുബൈഈ വ്യാഴം, 28 ദുൽഹിജ്ജ 1445 / 04 ജൂലൈ 2024 വിവർത്തനം: ബശീർ പുത്തൂർ "ഒരുകൂട്ടര്‍, അവര്‍ക്ക് നാം ഗ്രന്ഥം നല്‍കി അവരത് പാരായണ മുറപ്രകാരം പാരായണം ചെയ്തു വരുന്നു" - സൂറത്തുൽ ബക്കറ 121 ശൈഖ് സ്വാലിഹുൽ ഫൗസാൻ ഹഫിദഹുള്ളാ പറയുന്നു: 'മുറപ്രകാരമുള്ള പാരായണം' എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്ഗാം ചെയ്യലും (അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്. التعليقات التوضيحية على مقدمة الحموية 99 - ബഷീർ പുത്തൂർ ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَتۡلُونَهُۥ حَقَّ تِلَاوَتِهِۦۤ - سورة البقرة ١٢١
معنى حق تلاوته قال الشيخ صالح الفوزان - حفظه الله - حَقَّ تِلاوَتِهِ : ليس هو مثل ما يظن بعض الناس أنه التجويد ومخارج الحروف والغنة والإدغام والمدود ليس هذا حق تلاوته إنما هذا كيفية تلاوته وحق تلاوته: العلم بمعانيه، والعمل به [الأدلة التوضيحية على مقدمة الحموية ( ٩٩)] ഫലസ്തീൻ പ്രശ്നം തുടങ്ങിയിട്ട് നുറ്റാണ്ടിനോടടുക്കുന്നു അറബികൾ ഒന്നിച്ച് ഔദ്യോഗിക യുദ്ധങ്ങളും അറബികളുടെ ഒത്താശയോടെ കലാപങ്ങളും ഏറെ അവിടെ നടന്നിട്ടുണ്ട്. ജൂതരാഷ്ട്രത്തിന്റെ പിറവിയിൽ തന്നെ ലോക വൻശക്തികൾക്കു നേരിട്ട് പങ്കുണ്ട്. തുടർന്നിങ്ങോട്ടുള്ള അറബികളുമായുള്ള എല്ലാ യുദ്ധങ്ങളിലും അമേരിക്കയടക്കമുള്ള വൻ ശക്തികൾ ഇസ്രായേലിന് പരസ്യ പിന്തുണ നൽകുന്നവരാണ്. രണ്ട് കോണിലൂടെ ഈ വിഷയം കാണുന്നവരുണ്ട് . ഇസ്‌ലാമിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒന്നാമത്തേത്. അങ്ങനെ നോക്കുമ്പോൾ, ഫലസ്തീനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം തീർത്തും ഇസ്‌ലാമിക വിരുദ്ധമാണ്. ഇസ്‌ലാമിലെ ജിഹാദുമായി അതിന് യാതൊരു ബന്ധവുമില്ല. ഹമാസ് ജിഹാദ് നടത്താൻ യോഗ്യതയുള്ള ആളുകളല്ല. അവർക്ക് അതിന് മതപരമായ യാതൊരു അവകാശവുമില്ല. ആ നിലക്ക് ഫലസ്തീനിലെ ഹമാസിന്റെ നടപടിയെ മുസ്‌ലിം ലോകത്തുള്ള ആധികാരികരായ പ്രാമാണിക പണ്ഡിതന്മാരൊക്കെ വിമർശിക്കുകയും ശെരിയായ നിലപാട് വ്യക്തമാക്കിയതുമാണ്. രണ്ടാമത്തെ വീക്ഷണം, കേവലം രാഷ്ട്രീയപരവും ജന്മനാടിന്റെ സ്വാതന്ത്ര്യവും എന്ന നിലയിലാണ്. ആ വീക്ഷണത്തിൽ അമേരിക്കക്കു എതിര് നിൽക്കുക എന്ന നയത്തിന്റെ ഭാഗമായി ലോകത്തു കമ്മ്യുണിസ്റ്റുകാരും റഷ്യയും ചൈനയും ഒക്കെ ഹമാസിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു. തുർക്കി ഖത്തർ മലേഷ്യ തുടങ്ങിയവ ഇഖ്‌വാനീ ചായ്‌വിന്റെ പേരിലും മേഖലയിലെ സൗദി മേൽക്കോയ്മ അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹമാസിനെ പിന്തുണക്കുന്നു. ഇതിൽ ഏറ്റവും വലിയ കെണിയൊരുക്കി കാത്തിരിക്കുന്നത് ഇറാനും ഷിയാക്കളുമാണ്. ഹിസ്ബുല്ലയും ഹൂഥികളും കൂടെയുണ്ട്. ഇടക്കാലത്ത് ഫലസ്തീൻ പ്രശ്നത്തിൽ ഇടപെടുകയും മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സുന്നീ പക്ഷബെൽറ്റ് തകർക്കാൻ ഇറാൻ സ്വപ്നം കാണുകയും ചെയ്യുന്നു. അതിന് യമനിൽ ഇറാൻ അവരുടെ കഴിവിന്റെ പരമാവധി കിണഞ്ഞു തോറ്റു പോയതാണ്. ഹമാസുമായുള്ള ഇറാന്റെ ചങ്ങാത്തം ലോകത്താർക്കും രഹസ്യമല്ല. ആ അവിശുദ്ധ ബന്ധം ഉപയോഗപ്പെടുത്തി മേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന പൂതി ഇറാൻ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ട്. ഇക്കാര്യം സൗദിയടക്കമുള്ള അറബ് രാഷ്ട്രങ്ങൾക്ക് നന്നായി അറിയാം. ആ പൂതി നടക്കില്ല അതിന് വെച്ച വെള്ളം ഇറക്കി വെക്കാൻ അവർ പറയാതെ പറയുന്നുണ്ട്. ഫലസ്ത്തീൻ പ്രശ്നത്തെ കച്ചവടവൽക്കരിച്ചു സാധുക്കളായ മുസ്‌ലിം സഹോദരന്മാരുടെ രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന ഹമാസും ഇറാനും അതിൽ നേട്ടങ്ങളുണ്ട്. അറബികളെ ആ കൊലച്ചതിയിൽ ചാടിച്ചു സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും മതപരമായും നട്ടെല്ലൊടിക്കാമെന്ന സ്വപ്നം പൂവണിയില്ലെന്നു മാത്രം. പക്ഷെ ഈ പ്രശ്നത്തിന്റെ വസ്തുത മനസ്സിലാക്കാതെ തികച്ചും വൈകാരികവും രാഷ്ട്രീയവുമായ നിലക്ക് അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുന്ന മുസ്‌ലിം ഗ്രുപ്പുകളും സംഘടനകളും ദീനും ദുനിയാവും മനസ്സിലാക്കാത്ത പോഴന്മാരാണ്. എപ്പോൾ എന്ത് എങ്ങിനെ പറയണമെന്നറിയാത്ത ചുഴലിയും അതിനെ താങ്ങുന്ന സീഡീ ടവർ മുജാഹിദുകളും അപ്പുറവും ഇപ്പുറവും നോക്കാതെ ഹമാസിനെ തോളിലേറ്റി നടക്കുന്ന ജമാഅത്തെഇസ്‌ലാമി സുഡാപ്പികളും മർകസ് ദഅവ ഫാൻസുകളും കളിയറിയാതെ ആടുകയാണ്. നേരും നെറിയുമുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തുള്ള പ്രാമാണികരായ ഉലമാക്കൾ നിലയുറപ്പിച്ച ഒന്നാമത്തെ നിലപാടാണ് സ്വീകാര്യമായിട്ടുള്ളത്. ദേശസ്നേഹവും മാതൃരാജ്യവും വൈകാരിക സമ്മർദ്ദങ്ങളും നിലപാടുകൾ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടെങ്കിൽ അവർക്കതാകാവുന്നതാണ്. എന്നാൽ ഇസ്‌ലാമിക നിലപാടാണ് അതെന്ന് പറയരുതെന്ന് മാത്രം. ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ ചോരയും അധ്വാനവും ജീവിക്കാനുള്ള അവകാശവും നിരാകരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ഒരു നിരപരാധിയായ മുസ്‌ലിമിന്റെ ചോരക്ക് കഅബയേക്കാൾ വിലയുണ്ട്. ജൂതന്റെ അതിക്രമം വെച്ച് പൊറുപ്പിക്കാൻ കഴിയുന്ന ഒന്നല്ല. കാഴ്ചകൾ അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ നിരപരാധികളുടെ കൂടെയാണ് നമ്മൾ നിൽക്കേണ്ടത്. اللهم نجِّ المسلمين المستضعفين في فلسطين واكس عارهم وأطعم جائعم وأهلك الصهاينة الظالمين — ബഷീർ പുത്തൂർ
قال شيخ الإسلام ابن تيمية رحمه الله: وكل قتال غلبت مفسدته مصلحته فهوقتال فتنة (4/443) مجموع الفتاوى ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള പറയുന്നു:
ഗുണത്തേക്കാൾ ദോഷം മികച്ചു നിൽക്കുന്ന മുഴുവൻ യുദ്ധങ്ങളും ഫിത്നയാണ് മജ്മൂഉൽ ഫതാവ 4/443 - ബഷീർ പുത്തൂർ ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറഞ്ഞു : ആത്മനിന്ദയും പാപഭാരവും നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതിൽ നിന്ന് നിന്നെ തടയാതിരിക്കട്ടെ. കാരണം, "റബ്ബേ, അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന നാൾ വരെ നീയെനിക്ക് കാലതാമസം നൽകേണമേയെന്നു" ഇബ്‌ലീസ് ദുആ ചെയ്തപ്പോൾ "എങ്കിൽ, നീ കാലതാമസം നൽകപ്പെട്ടവരിലാണ്" എന്ന് ഉത്തരം നൽകിയവനാണ് അള്ളാഹു ഫത്ഹുൽ ബാരി 11/168 ~ ബഷീർ പുത്തൂർ قال الحافظ ابن حجر - رحمه الله :لا يَمنعَنّكَ سُوءُ ظَنّكَ بِنَفْسِكَ، وَكَتْرَةُ ذنوبكَ أن تَدْعُو رَبِّكَ، فَإِنْه أَجَاب دُعَاءَ إبليس حين قال: ربّ فانظرْني إلى يوم يبعثون ؛ قال: إنكَ من المُنظرين
فتح الباري ١٦٨/١١ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: ആരെയാണോ സത്യവിശ്വാസികളെ സന്തോഷിപ്പിക്കുന്ന കാര്യം സന്തോഷിപ്പിക്കാതിരിക്കുകയും, സത്യവിശ്വാസികളെ ദുഃഖിപ്പിക്കുന്ന കാര്യം ദുഃഖിപ്പിക്കാതിരിക്കുകയും ചെയ്യുന്നത്, അവനവരിൽ (സത്യവിശ്വാസികളിൽ) പെട്ടവനല്ല. (മജ്മൂഉൽ ഫതാവാ 10/128) - ബഷീർ പുത്തൂർ قال شيخ الإسلام ابن تيمية رحمه الله ومَنْ لم يَسُرّهُ ما يَسُرُّ المؤمنِين، ويَسُوؤهُ ما يَسُوءُ المؤمنين، فليس منهم [مجموع الفتاوى ١٢٨/١٠] ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് അദ്ദേഹം പറഞ്ഞു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു : "നിങ്ങളിലൊരാൾ തന്റെ മസ്ജിദിൽ വെച്ച് നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ, തന്റെ നമസ്കാരത്തിൽ നിന്ന് ഒരുവിഹിതം അവന്റെ വീട്ടിൽ വെച്ചാക്കട്ടെ. തീർച്ചയായും തന്റെ നമസ്കാരത്തിൽ നിന്ന് വീട്ടിൽ വെച്ചാക്കുന്നതിൽ അല്ലാഹു നന്മയാക്കിയിട്ടുണ്ട്" ഐച്ഛിക നമസ്കാരങ്ങൾ വീട്ടിൽ വെച്ചാക്കുന്നതിലെ പ്രാധാന്യം — ബഷീർ പുത്തൂർ عَن جَابِرٍ قَالَ: قَالَ رَسُولِ اللهِ - صلى الله عليه وسلم -: إِذَا قَضَى أَحَدُكُمُ الصَّلاةَ فِي مَسجِدِهِ، فَلْيَجْعَل لِبَيتِهِ نَصِيبًا مِن صَلاتِهِ، فإِنَّ الله جَاعِلٌ فِي بَيْتِهِ مِن صَلاتِهِ خَيْرًا
مسلم 778 رواه أحمد 3/316 "നാം ഗ്രന്ഥം നൽകിയവരായ ആളുകൾ അതിൽ വിശ്വസിക്കുന്നവരും മുറപ്രകാരം പാരായണം ചെയ്യുന്നവരുമാണ് " (അൽബഖറ- 121)
ഖുർആൻ വ്യാഖ്യാതാക്കളുടെ ഇമാമായ ഇമാം ത്വബരി, തന്റെ തഫ്സീറിൽ പറയുന്നു: "വ്യാഖ്യാതാക്കളിൽ ചിലർ നാം ഗ്രന്ഥം നൽകിയവരായ ആളുകൾ 'എന്നാൽ' അവർ നബി صلى الله عليه وسلم യിലും, അദ്ദേഹത്തിന്റെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിലും വിശ്വസിക്കുന്നവരാണ്" എന്നാണ്. അല്ലാമാ സഅദീ റഹിമഹുള്ളാ തന്റെ തഫ്സീറിൽ പറയുന്നു: "മുറപ്രകാരം അവർ അത് പാരായണം ചെയ്യുന്നു, അതായത് : മുറപ്രകാരം അതിനെ അവർ പിൻപറ്റുന്നു എന്നാണ്. പാരായണം എന്നാൽ പിൻപറ്റലാണ്. അതിലെ അനുവദനീയമായവ അനുവദനീയമായി കാണുകയും വിലക്കിയവയെ നിഷിദ്ധമായി കണക്കാക്കുകയും അതിലെ ദൃഢമായവയുടെ അടിസ്ഥാനത്തിൽ അമല് ചെയ്യുകയും പരസ്പര സാദൃശ്യമുള്ളവയിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്." (തഫ്സീർ സഅദീ -പേജ് 58) ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه الله പറയുന്നു: "മുറപ്രകാരമുള്ള പാരായണം" എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്ഗാം ചെയ്യലും ( അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്. (التعليقات التوضيحية على مقدمة الحموية 99 ) ഞാൻ പറയട്ടെ (ശൈഖ് അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله) നബി صلى الله عليه وسلم പറഞ്ഞു: "എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം ആളുകൾ പുറപ്പെടും. അവർ പാല് കുടിക്കുന്ന പോലെ ഖുർആൻ കുടിക്കും (സിൽസിലതുസ്സ്വഹീഹ-188) അതായത്, പാല് നാവിൽ ഏതു രൂപത്തിലാണോ ഒഴുകുന്നത് അത് പോലെ. അല്ലാഹു പറഞ്ഞു: "അവർ ഖുർആനിനെക്കുറിച്ചു ഉറ്റാലോചിക്കുന്നില്ലേ?" (സൂറത് മുഹമ്മദ് 24 ) അല്ലാഹു പറയുന്നു: "നാം നിനക്ക് അവതരിപ്പിച്ചതായ ഗ്രന്ഥം അനുഗ്രഹീതമാണ്. അതിന്റെ ആയത്തുകളെ നിങ്ങൾ ഉറ്റാലോചിക്കുന്നതിന് വേണ്ടി" (സ്വാദ് 29) അല്ലാഹു പറഞ്ഞു: "നീ ഖുർആൻ പിന്തുടരുക" (ഖിയാമ 18) അപ്പോൾ ഇത്തിബാഉ എന്നാൽ അതിന്റെ ആശയത്തെക്കുറിച്ചുള്ള അറിവും അതനുസരിച്ച് അമല് ചെയ്യലുമാണ്. - അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله വിവ : ബശീർ പുത്തൂർ حفظه الله ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ: ....എന്നാൽ, മതപരമായ പ്രത്യേകതകളില്ലാത്ത ചില കാലങ്ങൾക്ക് പ്രത്യേകത കൽപ്പിക്കൽ, ജന്മദിനത്തിന്റെ പേര് പറഞ്ഞു കൊണ്ട് റബീഉൽ അവ്വൽ മാസത്തിലെ ചില രാത്രികൾക്കും അതല്ലെങ്കിൽ റജബ് മാസത്തിലെ ചില രാവുകൾക്കും അതല്ലെങ്കിൽ ദുൽഹിജ്ജ പതിനെട്ടിനും, അല്ലെങ്കിൽ റജബിലെ ആദ്യ ജുമുഅക്കും അല്ലെങ്കിൽ "പുണ്യവാന്മാരുടെ ആഘോഷം" എന്ന പേരിൽ ജാഹിലീങ്ങളായ ആളുകൾ ശവ്വാൽ എട്ടിനും പ്രത്യേകത കൽപ്പിക്കുന്നത് ബിദ്അത്തായ കാര്യങ്ങളിൽ പെട്ടതാണ്. സലഫുകൾ അവ പുണ്യകരമായി കാണുകയോ അങ്ങിനെ ചെയ്യുകയോ ചെയ്തിട്ടില്ല , അല്ലാഹു അഅലം. (മജ്മുഉ ഫതാവാ -25/298) - ബശീർ പുത്തൂർ ويقول : "وَأَمَّا اتِّخَاذُ مَوْسِمٍ غَيْرِ الْمَوَاسِمِ الشَّرْعِيَّةِ كَبَعْضِ لَيَالِي شَهْرِ رَبِيعٍ الْأَوَّلِ الَّتِي يُقَالُ إنَّهَا لَيْلَةُ الْمَوْلِدِ، أَوْ بَعْضُ لَيَالِي رَجَبٍ، أَوْ ثَامِنَ عَشْرَ ذِي الْحِجَّةِ، أَوْ أَوَّلُ جُمُعَةٍ مِنْ رَجَبٍ، أَوْ ثَامِنُ شَوَّالٍ الَّذِي يُسَمِّيه الْجُهَّالُ "عِيدُ الْأَبْرَارِ"، فَإِنَّهَا مِنْ الْبِدَعِ الَّتِي لَمْ يَسْتَحِبَّهَا السَّلَفُ وَلَمْ يَفْعَلُوهَا وَاَللَّهُ سُبْحَانَهُ وَتَعَالَى أَعْلَمُ مجموع الفتاوى (25/ 298) |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed