ശൈഖുൽ ഇസ്'ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله പറഞ്ഞു: അല്ലാഹു പറയുന്നു: {رِجَالٌ لا تُلْهِيهِمْ تِجَارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ} "കച്ചവടമോ ഇടപാടുകളോ അല്ലാഹുവിനെക്കുറിച്ച സ്മരണയിൽ നിന്ന് തിരിച്ചുകളയാത്തവരായ ആളുകൾ" അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാൽ അല്ലാഹുവിന്റെ കൽപ്പന മുന്നിൽവന്നാൽ അതിന് പ്രാമുഖ്യം നൽകുന്നു. മത്വർ അൽവർറാഖ് رحمه الله പറഞ്ഞു: അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാൽ അവരിലൊരാൾ ബാങ്കു കേൾക്കുമ്പോൾ അവന്റെ കയ്യിൽ ത്രാസുണ്ടെങ്കിൽ അത് താഴെ വെക്കും, എന്നിട്ട് നിസ്കരിക്കാൻ പോകും. (തഫ്സീർ ഇബ്നു കഥീർ) - അബു തൈമിയ്യ ഹനീഫ് قال شيخ الإسلام محمد بن عبد الوهاب رحمه الله
قوله: {رِجَالٌ لا تُلْهِيهِمْ تِجَارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ} يبيعون ويشترون، لكن إذا جاء أمر الله قدّموه (تفسير آيات من القرآن الكريم) وَقَالَ مَطَرٌ الوَرَّاق رحمه الله كَانُوا يَبِيعُونَ وَيَشْتَرُونَ، وَلَكِنْ كَانَ أَحَدُهُمْ إِذَا سَمِعَ النِّدَاءَ وميزانُه فِي يَدِهِ خَفَضَهُ، وَأَقْبَلَ إِلَى الصلاة (تفسير ابن كثير)
0 Comments
ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله പറഞ്ഞു:
ശൈഖ് നാസിറുദ്ദീൻ അൽബാനിക്ക് അല്ലാഹു കരുണചെയ്യട്ടെ. ആ മനുഷ്യൻ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെങ്ങാനും ഒരു ഗ്രന്ഥശാലയിൽ നിന്ന് നീക്കം ചെയ്താൽ, ആ ഗ്രന്ഥശാല ദരിദ്രമായിത്തീയും. ഒന്നു സങ്കൽപ്പിച്ചു നോക്കൂ സഹോദരങ്ങളേ, എത്രയോ, ആയിരക്കണക്കായ ഗ്രന്ഥങ്ങൾ, മാസ്റ്റേഴ്സ്, പി.എച്ച്.ഡി തിസീസുകളും അല്ലാത്തവയുമായ എത്രയോ ഗ്രന്ഥങ്ങൾ, ഒരു ഗ്രന്ഥശാലയിൽ നിന്ന് അവ നീക്കം ചെയ്തു എന്നുവെച്ച്, അവയുടെ സാന്നിധ്യമോ അസാന്നിധ്യമോ ഒരു അടയാളവും ഉണ്ടാക്കുന്നില്ല. എന്നാൽ അൽബാനി رحمه الله - അദ്ദേഹത്തെ ഉന്നതമായ ഫിർദൌസിന്ന് അർഹരായവരിലുൾപ്പെടുത്താൻ അല്ലാഹുവിനോട് ഞാൻ തേടുന്നു. അല്ലാഹുവേ, വിശാലമായ കാരുണ്യം അദ്ദേഹത്തിന് നൽകേണമേ! നീയാണല്ലോ അർഹമു റാഹിമീൻ (ഏറ്റവും വലിയ കാരുണ്യവാൻ)- അൽബാനി, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെങ്ങാനും ഒരു ഗ്രന്ഥശാലയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടാൽ, അത് ദരിദ്രമായിത്തീയും. കാരണം അദ്ദേഹം നബിയിൽ നിന്നുള്ള സ്വഹീഹായ ഹദീസുകളിലേക്ക് നമ്മെ എത്തിച്ചു. കാര്യങ്ങൾ അവയുടെ വിപരീതം കൊണ്ട് വ്യക്തമാകും! - അബൂ തൈമിയ്യ ഹനീഫ് അല്ലാമാ നവവി رحمه الله പറഞ്ഞു: നിശ്ചയമായും ദീൻ നസ്വീഹത്താണ്. നിനക്ക് കൌതുകം തോന്നുന്ന ഗുണപാഠങ്ങൾ അത് പറഞ്ഞവനിലേക്ക് ചേർക്കൽ നസ്വീഹത്തിന്റെ ഭാഗമാണ്. അപ്രകാരം ചെയ്യുന്നവന് തന്റെ അറിവിലും അവസ്ഥയിലും ബറകത് നൽകപ്പെടും. ആരാണോ അത് മറച്ചുവെക്കുകയും മറ്റൊരാളുടെ വാക്ക് തന്റേതായി തെറ്റിദ്ധരിപ്പിച്ച് ഉദ്ധരിക്കുകയും ചെയ്യുന്നത്, അവന്റെ അറിവുകൊണ്ട് ഉപകാരമോ അവസ്ഥയിൽ ബറകതോ ഇല്ലാതിരിക്കാൻ ഏറ്റവും അർഹനാണ് അവൻ. അറിവും ശ്രേഷ്ഠതയും ലഭിച്ചിട്ടുള്ള പണ്ഡിതന്മാർ ഉപകാരപ്രദമായ പാഠങ്ങൾ അവ പറഞ്ഞുതന്നവരിലേക്ക് ചേർത്തുപറയൽ പതിവാക്കിയിരിക്കുന്നു. അതിനുള്ള തൌഫീഖ് നിരന്തരം നിലനിർത്തി തരണേ എന്നാണ് അല്ലാഹുവിനോട് നമ്മുടെ തേട്ടം. - അബു തൈമിയ്യ ഹനീഫ് حفظه الله قال النووي رحمه الله
فإن الدين النصيحة، ومن النصيحة أن تضاف الفائدة التي تستغرب إلى قائلها فمن فعل ذلك بورك له في علمه وحاله ومن أوهم ذلك وأوهم فيما يأخذه من كلام غيره أنه له فهو جدير أن لا ينتفع بعلمه ولا يبارك له في حال. ولم يزل أهل العلم والفضل على إضافة الفوائد إلى قائلها نسأل الله تعالى التوفيق لذلك دائما (بستان العارفين) |
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|