ശൈഖ് മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറഞ്ഞു " ആനുകാലിക വിദ്യാഭ്യാസം കൊണ്ട് ഒരാളും വഞ്ചിതനാകേണ്ടതില്ല. നിശ്ചയമായും അത് ഒരു പിഴച്ചവനെ നേർമാർഗം കാണിക്കുകയോ ഒരു മുഉമീനിന് സൻമാർഗം വർദ്ധിപ്പിക്കുകയോ ചെയ്യില്ല; അളളാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും സന്മാർഗ്ഗവും
വെളിച്ചവും റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ടു വന്നതെന്തോ അത് മാത്രമാണ്" ( തഹ്ദീറുസ്സാജിദി മിൻ ഇതിഖാതിൽ ഖുബൂരി മസാജിദ 157) - ബശീർ പുത്തൂർ
0 Comments
ഇത് ഇജ്തിഹാദിയായ മസ്അലയാണ്. യോഗ്യരായ പ്രാമാണികരായ ഉലമാക്കൾ ഇജ്തിഹാദ് നടത്തി നിവൃത്തി വരുത്തേണ്ട വിഷയമാണ്. കക്ഷിത്വവും താൻപ്രമാണിത്തവും സ്വന്തം യുക്തിയും അഖലും കൊണ്ട് വന്ന് ദീനിന്റെ മുമ്പിൽ വെക്കരുത്.
കിബാറുൽ ഉലമ പറഞ്ഞാൽ അത് മാത്രമാണ് ദീൻ എന്ന് കരുതിയാൽ കഥ കഴിഞ്ഞു ! അവർ ഏതൊരു ദലീലിന്റെ അടിസ്ഥാനത്തിലാണോ വിധി പറഞ്ഞത് എന്ന് പരിശോധിച്ച് കൊണ്ടാണ് അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിശ്ചയിക്കുന്നത്. അതായത്, കിബാറുൽ ഉലമ പറഞ്ഞു എന്നത് കൊണ്ട് അത് മാത്രമാണ് ദീൻ എന്ന് പറയരുത്. ഉദാഹരണത്തിന് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ വിഷയത്തിൽ സൗദിയിലെ കിബാറുകളുടെയും ലജ്നയുടെയും ഫത്വ പതിനൊന്നിലധികം ആകാമെന്നാണ്. അതിനോട് യോജിക്കുന്നവരുണ്ടാകാം. പക്ഷെഈ വിഷയത്തിൽ ദലീൽ എവിടെയാണ് ? അതുപോലെ ഏത് മസ്അലയിലും ദലീൽ എവിടെയാണ് എന്നതാണ് വിഷയം. അതാണ് പരിഗണിക്കേണ്ടത്. ഞാൻ പിടിച്ച മുയലിനു രണ്ട് കൊമ്പ് എന്ന നിലയിൽ വാഗ്വാദങ്ങളുടെ കവാടം തുറക്കേണ്ടതില്ല. ഇത് അള്ളാഹുവിന്റെ ദീൻ ആണെന്ന് മനസ്സിലാക്കുക.അഭിപ്രായ വൈരുധ്യങ്ങളിൽ സഹിഷ്ണുത പുലർത്തുക ! — ബഷീർ പുത്തൂർ ഇമാം ദഹബി റഹിമഹുള്ള പറയുന്നു :
"ഹിജ്റ 448- ഇൽ ഈജിപ്തിലും അന്തലൂസിലും (ഇന്നത്തെ സ്പെയിൻ) മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള ഭക്ഷ്യ ക്ഷാമവും മഹാ മാരിയും പടർന്നു പിടിച്ചു. നമസ്കരിക്കാനാളില്ലാതെ പള്ളികളെല്ലാം അടച്ചു പൂട്ടപ്പെട്ട ആ വർഷത്തിന് : വൻ വിശപ്പിന്റെ വർഷം എന്ന് പേര് വന്നു ! ( സിയറു അഅലാമിന്നുബലാഇ 18/311) — ബഷീർ പുത്തൂർ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു : ഇമാം ശാഫിഈ റഹിമഹുള്ള പറഞ്ഞത് എത്ര മനോഹരമാണ് !! "അവർ - സ്വഹാബികൾ - എല്ലാ ഇൽമിലും ബുദ്ധിയുടെ കാര്യത്തിലും ദീനിന്റെ കാര്യത്തിലും ശ്രേഷ്ടതയുടെ കാര്യത്തിലും ഇൽമ് ലഭിക്കാനും സന്മാർഗം പ്രാപിക്കാനുമുള്ള എല്ലാ കാരണത്തിലും നമ്മെക്കാൾ മീതെയാണ്. അവരുടെ വീക്ഷണങ്ങൾ നമുക്ക്, നമ്മുടെ വീക്ഷണത്തേക്കാൾ ഉത്തമവുമാണ്" ( ഫതാവ ഇബ്നു തീമിയ റഹിമഹുള്ളാ 4/158) - ബശീർ പുത്തൂർ مَا أَحْسَنَ مَا قَالَ الشَّافِعِيُّ رَحِمَهُ اللَّهُ فِي رِسَالَتِهِ : " هُمْ فَوْقَنَا فِي كُلِّ عِلْمٍ وَعَقْلِ وَدِينِ وَفَضْلٍ وَكُلِّ سَبَبٍ يُنَالَ بِهِ عِلْمٌ أَوْ يُدْرَكَ بِهِ هُدًى وَرَأَيْهُمْ لَنَا خَيْرٌ مِنَ رَأْيِنَا لأنفسنا
مجموع الفتاوى ٤/١٥٨
— ബഷീർ പുത്തൂർ
പക്വമതിയും വിവേകിനിയുമായ ഒരു മഹതിയുടെ വാക്കിന് പുരുഷന്റെ നിശ്ചയദാർഢ്യത്തിന്റെ നട്ടെല്ലിന്നു കരുത്തു പകരാനാകുമെന്നതിന് ചരിത്രവും വർത്തമാനവും സാക്ഷികളാണ്. ഹുദൈബിയ സന്ധിയുടെ സന്ദർഭം, ഉംറ നിർവ്വഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോകാൻ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തീരുമാനിച്ചു. തന്റെ അനുചരന്മാരോട് ഉംറയിൽ നിന്നു വിരമിക്കാൻ കൽപ്പിച്ചുകൊണ്ട് അവിടുന്നു പറഞ്ഞു: "قوموا فانحروا ثم احلقوا" "നിങ്ങളെല്ലാവരും എഴുന്നേറ്റ് അറവു നിർവ്വഹിക്കൂ, എന്നിട്ട് തലമുണ്ഡനം ചെയ്യൂ." ദു:ഖ പരവശരായിരുന്ന അവരിലൊരാളും എഴുന്നേറ്റു ചെന്നില്ല. മൂന്നു തവണ ആവർത്തിച്ചു പറഞ്ഞിട്ടും ആരും എഴുന്നേൽക്കാതിരുന്നപ്പോൾ നബി صلى الله عليه وسلم ഉമ്മു സലമ رضي الله عنها യുടെ അടുത്തേക്ക് ചെന്നു. തന്റെ ജനങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം വിവരിച്ചു. വിവേകമതിയായ അവർ പറഞ്ഞു: "يا نبي الله، أتحب ذلك، اخرج ثم لا تكلم أحدًا منهم كلمةً حتى تنحر بدنك وتدعو حالقك فيحلقك" "അല്ലാഹുവിന്റെ ദൂതരേ, അവർ അത് ചെയ്യണമെന്നാണ് താങ്കൾ ഇഷ്ടപ്പെടുന്നതെങ്കിൽ ചെല്ലൂ, എന്നിട്ട് താങ്കളുടെ മൃഗത്തെ അറുക്കുകയും, മുണ്ഡനം ചെയ്യുന്നവനെ വിളിച്ച് താങ്കളുടെ മുടി മുണ്ഡനം നടത്തുകയും ചെയ്തിട്ടല്ലാതെ അവരിലൊരാളോടും ഒരു വാക്കുപോലും ഉരിയാടരുത്". ഉമ്മു സലമയുടെ വാക്കുകൾ അക്ഷരം പ്രതി പാലിച്ച് നബി صلى الله عليه وسلم അപ്രകാരം ചെയ്തു. അനുചരന്മാരെല്ലാവരും അതിവേഗതയിൽ അദ്ദേഹത്തെ അനുധാവനം ചെയ്തുകൊണ്ട് ബലി നിർവ്വഹിച്ചു, തല മുണ്ഡനവും ചെയ്തു. - അബൂ തൈമിയ്യ ഹനീഫ് ഈ ശിൽപം എത്ര മനോഹരം
അല്ലാഹുവേ, നിന്റെ സൃഷ്ടിവൈഭവത്തിന്റെ നിദർശനം. മാനവൻ! ഉണ്മയും ചേതനയും ബുദ്ധിയും വിവേകവുമുള്ള ആദിമൻ. ദേഹവും ദേഹിയും മനസ്സും മനഃസാക്ഷിയുള്ള പ്രതിഭാധനൻ. കലയുടെ, സൗന്ദര്യത്തിന്റെ ആസ്വാദനത്തിന്റെ നെടുനായകൻ. വിനയൻ! എളിമയുടെ, ആത്മാർത്ഥതയുടെ, വിശുദ്ധിയുടെ നിറകുടം. കരുണയുടെ, സാഹോദര്യത്തിന്റെ, സഹാനുഭൂതിയുടെ പാരാവാരം. ദയയുടെ, ആർദ്രതയുടെ, ദീനാനുകമ്പയുടെ അനർഘപ്രവാഹം. നീതിയുടെ, നിഷ്പക്ഷതയുടെ, നിസ്വാർത്ഥതയുടെ മൂർത്തീഭാവം. മർത്യനാണു മനുഷ്യൻ, വന്നവഴിയെ തിരിച്ചു പോവേണ്ടവൻ. നിസ്സഹായനാണു മനുഷ്യൻ, ഒരുഗ്രാം കോവിഡിനോടു തോറ്റവൻ. പരിമിതികളുടെ, പ്രതിസന്ധികളുടെ മുമ്പിൽ മുട്ടു മടക്കേണ്ടവൻ. അവശതയും ആശ്രിതത്വവും കൊണ്ട് സർവദാ മേലോട്ടു നോക്കേണ്ടവർ. തനിക്കു താൻ പോന്നവൻ എന്നു തോന്നുമ്പോൾ എല്ലാം തീരുന്നവൻ. പിന്നെയവൻ നരാധമൻ, ഹിംസ്രജന്തു, അരുതെന്നു പറയേണ്ട കാട്ടാളൻ. തനിക്കു താൻ പോന്നവനാണെന്നു തോന്നി തുടങ്ങിയാൽ സന്ദേഹമേ വേണ്ട, മനുഷ്യൻ പരിധിയില്ലാത്ത ധിക്കാരിയായി. അങ്ങനെ വേണ്ട മനുഷ്യാ നിന്റെ റബ്ബിലേക്കു തന്നെയാണു മടക്കം. അറപ്പുളവാക്കുന്ന ഇന്ദ്രിയത്തിൽ നിന്ന് സങ്കലനം നടന്ന സിക്താണ്ഡത്തിൽനിന്ന് എളിവനായി തുടങ്ങി കരുത്തനായി വളർന്ന് അവശനായി തിരിച്ചു പോകാനുള്ള മനുഷ്യാ അരുത് മനുഷ്യാ, അരുത് ! അഹങ്കാരമരുത് ! — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى യഥാർത്ഥ പെൺകരുത്ത് തളരുന്ന നേരത്ത് പുരുഷനെ താങ്ങി നിർത്താനുള്ള കരുത്താണ്. പ്രയാസം പേറി കലുഷിതമായ മനസ്സുമായി തളർന്നു വരുന്ന അവനെ സമാശ്വസിപ്പിക്കാനുള്ള കരുത്ത്. ഹിറാ ഗുഹയിൽ ആദ്യമായി മലക്ക് ജിബ്രീലുമായി സന്ധിച്ച സന്ദർഭം, ഭയവിഹ്വലനായി തന്റെ പ്രിയതമയുടെ അരികിലേക്ക് ഓടിച്ചെന്നു നബി صلى الله عليه وسلم. അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു: "زملوني... زملوني...." "എന്നെ പുതപ്പിക്കൂ... എന്നെ പുതപ്പിക്കൂ..." അതിവേഗം അവർ അദ്ദേഹത്തെ പുതപ്പിച്ചു. ആ പേടി മാറുവോളം പുതപ്പിച്ചു. കരുതലിന്റെ ആ പുതപ്പിൽ കിടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: "أي خديجة، مالي لقد خشيت على نفسي" "ഖദീജാ എനിക്കെന്തു പറ്റി? ഞാൻ വല്ലാതെ ഭയപ്പെടുന്നു." നടന്ന കാര്യങ്ങൾ അവരുമായി പങ്കുവെച്ചു. അതുകേട്ട് ആശ്വാസത്തിന്റെ വാക്കുകളുമായി അവർ അദ്ദേഹത്തെ സ്നേഹം കൊണ്ട് പുതപ്പിച്ചു: "كلا، أبشر فوالله لا يخزيك الله أبدا" "താങ്കൾ ഭയപ്പെടരുത്, സമാധാനിക്കു, സന്തോഷവാനായിരിക്കൂ. അല്ലാഹുവാണ, ഒരിക്കലും താങ്കളെ അല്ലാഹു നിന്ദിക്കുകയില്ല." സ്നേഹത്തിന്റെ തെളിമയാർന്ന ആ കണ്ണാടിയിൽ നന്മയുടെ നിഴലുകൾ പതിച്ചു. അദ്ദേഹത്തിന്റെ നന്മകൾ അതിൽ തെളിയിച്ചു നിർത്തി, സൽഗുണങ്ങൾ ഓരോന്നായി അതിൽ പ്രതിബിംബിച്ചു. ഹൃദയത്തിൽ നിന്നു കോരിയെടുത്ത തേനൂറുന്ന വാക്കുകൾകൊണ്ട് അവ ഓരോന്നായി അവർ പകർന്നുകൊടുത്തു: "فوالله إنك لتصل الرحم، وتصدق الحديث، وتحمل الكل، وتكسب المعدوم، وتقري الضيف، وتعين على نوائب الحق" "അല്ലാഹുവാണ്, തീർച്ചയായും താങ്കൾ കുടുംബ ബന്ധം ചേർക്കുന്നു, സംസാരത്തിൽ സത്യസന്ധത പുലർത്തുന്നു, ഭാരം പേറുന്നവനെ സഹായിക്കുന്നു, അഗതിക്ക് നൽകുന്നു, അതിഥിയെ ആദരിക്കുന്നു, അപകടത്തിലകപ്പെട്ട അർഹരായവരെ സഹായിക്കുന്നു."
സ്നേഹത്തിന്റെ ആ പുതപ്പുകൊണ്ട് കരുത്തു പകർന്നു ... زملوني... زملوني. — അബൂ തൈമിയ്യ ഹനീഫ് » അപ്രതീക്ഷിതമായ അപകട മരണങ്ങൾ വർദ്ധിക്കുന്നു » മരണ രീതി നോക്കി ഒരാളുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കാനാവില്ല. » അപമൃത്യുവിന് അനുകൂലവും പ്രതികൂലവുമായ പരിഗണനകളുണ്ട് » സൂക്ഷ്മാലുക്കൾക്ക് മരണത്തോടനുബന്ധിച്ചുള്ള പീഡകളും ദുരിതങ്ങളും ലഘൂകരിക്കപ്പെടുന്നു » അല്ലാത്തവർക്ക് പശ്ചാത്തപിക്കാനും മരണത്തിനു തയ്യാറാകാനുമുള്ള അവസരം നഷ്ടപ്പെടുന്നു » മരണം അനിവാര്യമാണ്, വിശ്വാസിക്കത് ഐഹികജീവിത്തിന്റെ കാലുഷ്യങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നുമുള്ള ഒരു മോചനം കൂടിയാണ്. » അപമൃതവിനെ കുറിച്ച് ഇബ്നു മസ്ഊദ്, ആയിശഃ പറയുന്നത്: അധർമ്മകാരിക്ക് ഖേദവും വിശ്വാസിക്ക് ആശ്വാസവും എന്നാണ് » ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്യുന്നു: അപമൃത്യു ഖേദകരമായ ഒരു പിടികൂടൽ തന്നെയാണ്. اللهم إني أعوذ بك من زوال نعمتك وتحول عافيتك وفجأة نقمتك وجميع سخطك അല്ലാഹുവേ, നിന്നോട് ഞാൻ കാവൽ തേടുന്നു, നിന്റെ അനുഗ്രഹം ഇല്ലാതാകുന്നതിൽനിന്ന്, നിന്റെ സൗഖ്യം മാറിപ്പോകുന്നതിൽനിന്ന്, ആകസ്മികമായ നിന്റെ നിഗ്രഹപാതത്തിൽ നിന്ന്, നിന്റെ എല്ലാവിധ കോപങ്ങളിൽനിന്നും. (മുസ്ലിം) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢) "താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132) ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥) "അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55) ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു: يَا بُنَيَّ أَقِمِ الصَّلَاةَ ...(لقمان ٢٧) "അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 17) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ» (رواه أبو دَاوُدَ وصححه الألباني) അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു. ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്) وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ» . (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني) അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും." (അബൂ ദാവൂദ്, ഇബ്നു മാജ:) عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: قُومِي فَأَوْتِرِي يَا عَائِشَةُ (رواه مسلم) ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു: "എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!" (മുസ്'ലിം) - അബൂ തൈമിയ്യ ഹനീഫ്
ഉപരിയിലുള്ളവൻ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെ കുറിച്ച് നിർഭയരാണോ നിങ്ങൾ? ഭൂമി അപ്പോൾ ദ്രവീകരിച്ച് ഇളകിമറിയും. (മുൽക് 16) ഭൂമിയുടെ ഭയാനകമായ മൂന്നു ഗ്രാസങ്ങൾ; ഒന്ന് പൗരസ്ത്യ ദേശത്ത്, മറ്റൊന്ന്, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ, മൂന്നാമത്തേത് അറേബ്യൻ ഉപഭൂഖണ്ഡത്തില്. (ഉദ്ധരണം: മുസ്ലിം സ്വഹീഹിൽ) താഴ്ഭാഗത്തിലൂടെ ഞാന് ആഴ്ത്തപ്പെടുന്നതിൽനിന്നും നിന്റെ മഹത്വം മുന്നിര്ത്തി നിന്നോട് കാവല് ചോദിക്കുന്നു. (ഉദ്ധരണം: അബൂദാവൂദ് സുനനിൽ) മേൽ വചനത്തെ മുൻഗാമികൾ വ്യാഖ്യാനിച്ചത്, ഭൂമി വിഴുങ്ങിക്കളയുക എന്നാണ്. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|