|
Your browser does not support viewing this document. Click here to download the document. عن مُحَمَّد بْن الحسين النِّيسَابُورِيّ، قَالَ قلت لإبراهيم بْن ثابت وقت مفارقته: أوصني فَقَالَ: دع ما تندم عَلَيْهِ (تاريخ بغداد) بسم الله الرحمن الرحيم മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു: ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: എനിക്കൊരു വസ്വിയ്യത്ത് നൽകിയാലും. അദ്ദേഹം പ്രതിവചിച്ചു: “നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക.” മഹത്തായൊരു കൊച്ചു വാക്ക്. അങ്ങനെയായിരുന്നു മുൻഗാമികളുടെ വാക്കുകൾ. കുറച്ച്, എന്നാൽ കുറെയേറെ ഗുണങ്ങൾ. അവരുടെ വഴിയിൽ നിന്ന് അകന്നവരുടേതോ, വെറും പൊള്ളയായ വാചോടാപം.
സത്യംകൊണ്ട് പരസ്പരമുള്ള വസ്വിയ്യത്ത് തീരാനഷ്ടത്തിൽ നിന്ന് കരകയറി വിജയം വരിക്കുന്ന സത്യവിശ്വാസികളുടെ സൽഗുണങ്ങളിൽ പ്രധാനമായതാണ്. മനുഷ്യൻ അബദ്ധം പിണയുന്നവനാണ്. സത്യവിശ്വാസിക്ക് തന്റെ തെറ്റുകളിൽ ഖേദം ഉണ്ടാകും, ഉണ്ടാകണം. മറിച്ച്, അതിൽ മൂടുറച്ച് അതുമായി മരിച്ചുപോകാൻ ഇടവരരുത്. അതിന്റെ ഭാരമുപേക്ഷിച്ച് സമാധാനമടഞ്ഞ് യാത്ര തിരിക്കണമെങ്കിൽ റൂഹ് തൊണ്ടക്കുഴി-യിലെത്തും മുമ്പേ തൗബചെയ്യൽ നിർബന്ധമാണ്. ഖേദിക്കാൻ ഇടവരുത്തിയ പാപത്തിന്റെ അടയാളങ്ങൾ തൗബയുടെ തെളിനീരു-കൊണ്ട് മായ്ക്കപ്പെടും. വാവിട്ടുപോകും മുമ്പേ ശരിക്കൊന്ന് ആലോചിക്കാനായാൽ, കൈവിട്ടു പോകും മുമ്പേ ഒന്ന് നിയന്ത്രിക്കാൻ കഴിഞ്ഞാൽ തീരാ ദുഃഖത്തിൽ നിന്നും ഖേദ ഭാരത്തിൽ നിന്നും സുരക്ഷിതനാകാം. തൗഫീഖ് അല്ലാഹുവിൽ നിന്നു മാത്രം. — അബൂ തൈമിയ്യ ഹനീഫ് ബാവ 30 ദുൽ ഹിജ്ജ 1446 / 25 ജൂൺ 2025
0 Comments
قال العلامة المقريزي رحمه الله "وأصل كل بدعة في الدين البعد عن كلام السلف والانحراف عن اعتقاد الصدر الأول" [المواعظ والاعتبار بذكر الخطط والآثار ] അല്ലാമഃ മഖ്റീസി رحمه الله പറയുന്നു: “ദീനിലെ എല്ലാ അപനിർമ്മിതികളുടെയും അടിത്തറ, മുൻഗാമികളുടെ വചനങ്ങളിൽ നിന്നുള്ള അകൽച്ചയും ആദിതലമുറയുടെ വിശ്വാസധാരയിൽ നിന്നുള്ള വ്യതിയാനവുമാണ്.” (അൽ ഖിത്വത്വ്) قال العلامة ابن أبي العز - رحمه الله بل سوء الفهم عن الله ورسوله أصل كل بدعة وضلالة نشأت في الإسلام، وهو أصل كل خطأ في الفروع والأصول، ولا سيما إن ضيف إليه سوء القصد، والله المستعان [شرح الطحاوية] അല്ലാമഃ ഇബ്നു അബിൽ ഇസ്സ് رحمه الله പറയുന്നു: “ഇസ്ലാമിൽ നൂതനമായി ഉടലെടുത്ത എല്ലാ അപനിർമ്മിതികളുടെയും വഴികേടുകളുടെയും അടിത്തറ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സംബന്ധിച്ചുള്ള അബദ്ധധാരണയാണ്. അതാണ് ദീനിന്റെ ആധാരങ്ങളിലും വിശദാംശങ്ങളിലുമുള്ള സകല അബദ്ധങ്ങളുടെയും അടിസ്ഥാനം. അതിലേക്ക് ദുഷ്ടലാ ക്കുകൂടി കടന്നുകൂടുമ്പോൾ പ്രത്യേകിച്ചും. അല്ലാഹുവിൽ മാത്രം സഹായം തേടാം." (ശർഹു ത്വഹാവിയ്യഃ) മൊഴിമാറ്റം: അബൂ തൈമിയ്യഃ ഹനീഫ് അല്ലാഹുവിനെ മാത്രം ആശ്രയിക്കുക. ആശ്രയമരുളാൻ ആത്യന്തികമായി അവൻ മാത്രമേയുള്ളു. മറ്റെല്ലാം അവൻ നിശ്ചയിച്ച ഉപകരണങ്ങൾ മാത്രം. അതിനാൽ എല്ലാം അവനിൽ ഭരമേൽപിക്കുക. ഏത് ചെറുതും വലുതുമായ കാര്യസാധ്യത്തിനു വേണ്ടിയും അവനിലേക്ക് മാത്രം തിരിയുക. ഉപാധികളിലേക്കും ഉപകരണങ്ങളിലേക്കും മനസ്സ് പായാതിരിക്കുക. അവനോട് മാത്രം സാഹായാർത്ഥന നടത്തുക. ആത്യന്തികമായി സഹായം നൽകാൻ അവനു മാത്രമേ കഴിയൂ. മറ്റാരോടും സഹായം തേടാതിരിക്കുക. മനസ്സിന്റെ ഭാവങ്ങളിൽ, മിഴിയുടെ ചലനങ്ങളിൽ, നാവിന്റെ ഇടർച്ചകളിൽ സദാ അല്ലാഹുവിനോടുള്ള ഈ ആശ്രിതത്വവും സഹായാർത്ഥനയും നിറയുക. താൻ സ്വയംപര്യാപ്‌തനല്ല, അല്ലാഹുവിനെ ആശ്രയിക്കാതെ ഒരു നിമിഷാർദ്ധം പോലും തനിക്ക് നിലനിൽപില്ല എന്ന ബോധ്യത്തിൽ സദാ അവനോട് കേഴുക. ഇതാണ് സഹായാർത്ഥന (استعانة) യുടെ പൊരുൾ.
~ ഖുർആൻ വിവരണം രണ്ടാം വാള്യത്തിൽ നിന്ന് നബി ﷺ സുത്റഃക്ക് അരികിലാണ് നമസ്കരിക്കാൻ നിൽക്കാറുണ്ടായിരുന്നത്. നബി ﷺ ക്കും ചുമരിനും ഇടയിൽ മൂന്ന് മുഴമാണുണ്ടായിരുന്നത്. [നസാഈ, അഹ്‌മദ്]
അവിടുന്ന് പറയാറുണ്ടായിരുന്നു: «സുത്റഃയിലേക്കല്ലാതെ നീ നമസ്കരിക്കരുത്. നിന്റെ മുന്നിലൂടെ മുറിച്ചുകടക്കാൻ നീ ആരെയും അനുവദിക്കുകയുമരുത്. അവൻ വിസമ്മതിക്കുകയാണെങ്കിൽ നീ അവനോട് പൊരുതുക; തന്റെ സഹചാരിയായ പിശാചാണ് അവന്റെ കൂടെയുള്ളത്.» [ഇബ്‌നു ഖുസൈമഃ സ്വഹീഹിൽ ഉദ്ധരിച്ചത്] അവിടുന്ന് പറയുന്നു: «നിങ്ങളിൽ ആരെങ്കിലും സുത്റഃയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിനോട് അടുത്ത് നിൽക്കട്ടെ. പിശാച് അവന്റെ നമസ്കാരം മുറിക്കുകയില്ല.» [അബൂ ദാവൂദ്, നസാഈ മുതലായവർ സുനനുകളിൽ ഉദ്ധരിച്ചത്] മേൽ വചനം മുല്ലാ അലി അൽ ഖാരി -رحمه الله- വിശദീകരിക്കുന്നു: "ഇതിൽനിന്ന് ഉപലബ്ധമാകുന്ന കാര്യമിതാണ്: നമസ്കരിക്കുന്നവനു മേൽ പിശാച് ആധിപത്യം നേടുന്നതിന് സുത്റഃ തടസ്സം നിൽക്കുന്നു. നമസ്കരിക്കുന്നവന്റെ സത്യസന്ധതക്കും അല്ലാഹുവിലേക്ക് ഉന്മുഖമായി നിൽക്കുന്നതിനും അനുസരിച്ചിരിച്ച് അത് പൂർണ്ണമോ ഭാഗികമോ ആയിരിക്കും. സുത്റഃ ഇല്ലാതിരിക്കുന്നത് താൻ ചെയ്തുകൊണ്ടിരിക്കുന്ന താഴ്‌മ, വണക്കം, പരായാണത്തിലും ദിക്റിലും ചിന്തമാഗ്നനായിരിക്കൽ പോലുള്ളതിൽനിന്ന് അവനെ വ്യതിചലിപ്പിക്കാൻ പിശാചിന് സൗകര്യം നൽകുന്നു." ഇമാം അൽബാനി -رحمه الله- അതിന് അടിക്കുറിപ്പ് നൽകി: "ഞാൻ പറയട്ടെ: സൂന്നത്ത് പിന്തുടരുന്നതിനെ കുറിച്ചും തൽഫലമായുണ്ടാകുന്ന അളവറ്റ നേട്ടങ്ങളെ കുറിച്ചും താങ്കൾ ഒന്ന് ആലോചിച്ച് നോക്കൂ!!" മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് {قد نعلم إنه ليحزنك الذي يقولون} فعلى صاحب السنّة أن ينسى في موازین الحق مشاعره الشيخ / أحمد السبيعي حفظه الله "തീർച്ചയായും അവര്‍ പറയുന്നത് താങ്കളെ സങ്കടപ്പെടുത്തുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്."
(അൻആം:33) സുന്നത്തിന്റെ വാഹകർ സത്യത്തിന്റെ ത്രാസിൽ തന്റെ വികാരങ്ങൾ വിട്ടുകളയുക - ശൈഖ് അഹ്‌മദ് അൽ സുബയ്ഈ മൊഴിമാറ്റം : അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال العلامة النووي رحمه الله فهذا اليوم أفضل أيام السنة للدعاء؛ فينبغي أن يستفرغ الإنسان وسعه في الذكر والدعاء وفي قراءة القرآن، وأن يدعو بأنواع الأدعية، ويأتي بأنواع الأذكار . ويدعو لنفسه ووالديه وأقاربه ومشايخه وأصحابه وأصدقائه وأحبابه وسائر من أحسن إليه وجميع المسلمين وليحذر كل الحذر من التقصير في ذلك كله؛ فإن هذا اليوم لا يمكن تداركه"- كتاب الأذكار അല്ലാമാ നവവി رحمه الله പറയുന്നു: ദുആ ചെയ്യാൻ വർഷത്തിലെ ഏറ്റവും വിശിഷ്ടമായ ദിവസ മാണിത്. അതിനാൽ ഓരോ മനുഷ്യനും ദിക്റിന്നും ദുആക ൾക്കും ഖുർആൻ പാരായണത്തിനും തന്റെ ശേഷി പരമാവധി വിനിയോഗിക്കണം. വിവിധങ്ങളായ ദുആകളും ദിക്റുകളും നിർവ്വഹിക്കണം... തനിക്കും തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഗുരുനാഥന്മാർക്കും സഹചാരികൾക്കും കൂട്ടുകാർക്കും സ്നേഹജനങ്ങൾക്കും ഉപകാരം ചെയ്തിട്ടുള്ള സകലർക്കും സകല മുസ്ലിമീങ്ങൾക്കും വേണ്ടി ദുആ ചെയ്യണം. അതിൽ വീഴ്ചവരുന്നത് പൂർണ്ണ ജാഗ്രതയോടെ കരുതിയി രിക്കണം. കാരണം ഈ ദിവസം വീണ്ടെടുക്കാനാവില്ല. (അൽ അദ്കാർ) - അബൂ തൈമിയ്യഃ |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed