|
قال الإمام ابن القيم رحمه الله: إن مخالفة الهوى تقيم العبد في مقام من لو أقسم على الله لأبره فيقضي له من الحوائج أضعاف أضعاف ما فاته من هواه فهو كمن رغب عن بعرة فأعطي عوضها درة ومتبع الهوى يفوته من مصالحه العاجلة والآجلة والعيش الهنيء مالا نسبة لما ظفر به من هواه البتة [روضة المحبين ونزهة المشتاقين] അഭീഷ്ടങ്ങൾക്ക് എതിര് നിൽക്കുകയാണെങ്കിൽ ശ്രേഷ്ഠദാസന്റെ മഹനീയ സ്ഥാനമാണ് നിങ്ങൾക്ക് ലഭിക്കുക; എന്തെന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ പേരിൽ ഒരു കാര്യം ആണയിട്ടാൽ അവൻ അത് നിറവേറ്റിക്കൊടുക്കാതിരിക്കില്ല. തന്നെയുമല്ല, ഇഷ്ടങ്ങളിൽ നിന്ന് നഷ്ടമായതിനെക്കാൾ ഇരട്ടികളായി നിങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കപ്പെടുകയും ചെയ്യും. അതായത്, ചാണകത്തെ വെറുത്തപ്പോൾ പകരം പവിഴം ലഭിച്ചവനെപ്പോലെയാകും നിങ്ങൾ. എന്നാൽ, സ്വന്തം അഭീഷ്ടങ്ങൾ പിന്തുടരുന്നവനാകട്ടെ, ഇഹപര നന്മകളെയും ആനന്ദകരമായ ജീവിതത്തെയുമാണ് നഷ്ടപ്പെടുത്തുന്നത്. തന്നിഷ്ടം കൊണ്ട് നേടുന്നതൊന്നും അതുമായി തുലനം പോലും അർഹിക്കുന്നില്ല.
― ഇബ്‌നുൽ ഖയ്യിം | റൗളതുൽ മുഹിബ്ബീൻ (മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ്)
0 Comments
تجديد الإيمان في القلب خطبة الجمعة ١١ ذو القعدة ١٤٤٦ بسمِ اللهِ الرَّحْمَنِ الرَّحِيم وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَنَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ أُوْلَبِكَ هُمُ الرَّشِدُونَ فَضْلًا مِّنَ اللَّهِ وَنِعْمَةً وَاللَّهُ عَلِيمٌ حَكِيمٌ [الحجرات] (എന്നാൽ, അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തോട് ഇഷ്ടമുണ്ടാ ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അവരാ കുന്നു സന്മാർഗ്ഗചാരികൾ. അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമത്രെ അത്. അല്ലാഹു സർവ്വ ജ്ഞാനിയായ അധികാര സ്ഥനാകുന്നു.) [ഹുജുറാത് 7,8] ومن أدعية النبي ﷺ اللهُمَّ حَبب إلينَا الإِيمَانَ وزَينَهُ فِي قُلوبِنا، وكَرّه إِلينا الكُفْرَ والفُسوق والعصيان، واجعَلنَا مِن الراشدين، اللهُمَّ تَوفَّنَا مُسلِمينَ وأَحيِنَا مُسلِمينَ وأَلْحِقنَا بِالصَالِحينَ غَير خَزايَا وَلَا مَفْتُونِين [صحيح الأدب المفرد] നബി ﷺ യുടെ ദുആകളുടെ കൂട്ടത്തിൽ പെട്ടതാകുന്നു: (അല്ലാഹുവേ! ഞങ്ങൾക്ക് ഈമാനിനോട് ഇഷ്ടമുണ്ടാക്കുകയും ഞങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കുകയും ചെയ്യേ ണമേ. സത്യനിഷേധവും തെമ്മാടിത്തവും ധിക്കാരവും ഞങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്യേണമേ. ഞങ്ങളെ സന്മാർഗ്ഗചാരികളിൽ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ! നീ ഞങ്ങളെ മുസ്ലിംക ളായി മരിപ്പിക്കുകയും മുസ്ലിംകളായി ജീവിപ്പിക്കുകയും സ്വാലിഹീ ങ്ങളുടെ കൂടെ ചേർക്കുകയും ചെയ്യേണമേ. നിന്ദ്യരോ കുഴപ്പങ്ങളില കപ്പെട്ടവരോ ആക്കരുതേ.) [സ്വഹീഹുൽ അദബിൽ മുഫ്റദ്] عَنْ أَبِي هُرَيْرَةَ، قَالَ: صَلَّى رَسُولُ اللهِ ﷺ عَلَى جَنَازَةٍ، فَقَالَ: " اللَّهُمَّ اغْفِرْ لِحَيِّنَا، وَمَيِّتِنَا، وَصَغِيرِنَا، وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، وَشَاهِدِنَا وَغَائِبِنَا اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِيمَانِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِسْلَامِ اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ [رواه أبو داود وصححه الألباني] (അബൂ ഹുറെയ് റഃ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ജനാസക്ക് നമസ്കരിച്ചു. അതിൽ അവിടുന്ന് ഇപ്രകാരം പ്രാർ ത്ഥിച്ചു: അല്ലാഹുവേ! ഞങ്ങളിലെ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും സന്നിഹിതനും അസ ന്നിഹിതനും നീ പൊറുത്തുതരണേ. അല്ലാഹുവേ! ഞങ്ങളിൽ നിന്ന് നീ ഒരുത്തനെ ജീവിപ്പിക്കുന്നുവെങ്കിൽ അവനെ ഈമാനിൽ ജീവിപ്പി ക്കണേ. ഞങ്ങളിൽ നിന്ന് നീ ഒരുത്തനെ മരിപ്പിക്കുന്നുവെങ്കിൽ അവനെ ഇസ്ലാമിൽ മരിപ്പിക്കണേ. അല്ലാഹുവേ! അവനിലൂടെ (മരിച്ചവൻ) ഞങ്ങൾക്കുള്ള പ്രതിഫലം നീ നിഷേധിക്കരുതേ. അവനു ശേഷം ഞങ്ങളെ നീ വഴിതെറ്റിക്കരുതേ.) [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്] عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ الْإِيمَانَ لَيَخْلَقُ فِي جَوْفِ أَحَدِكُمْ كَمَا يَخْلَقُ الثَّوْبُ الْخَلِقُ ، فَاسْأَلُوا اللَّهَ أَنْ يُجَدِّدَ الْإِيمَانَ فِي قُلُوبِكُمْ « [الحاكم وصححه الألباني] (അബ്ദുല്ല ബിൻ അംറ് ബിൻ അൽ ആസ്വ് رضي الله عنهما നിവേദനം അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: നിശ്ചയമായും കേടുവന്ന വസ്ത്രം നുരുമ്പിക്കുന്നതുപോലെ നിങ്ങളിലൊരുവന്റെ അകതാരിൽ ഈമാൻ നുരുമ്പിക്കും. അതിനാൽ അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാനിനെ പുതുമയോടെ നിലനിർത്തിത്തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുവീൻ.) [ഹാകിം മുസ്തദ്റകിൽ ഉദ്ധരിച്ചത്] اللَّهُمَّ جَدِّدِ الْإِيمَانَ فِي قُلُوبِنَا (അല്ലാഹുവേ! ഞങ്ങളുടെ ഹൃദയങ്ങളിൽ ഈമാനിനെ പുതുമ യോടെ നീ നിലനിർത്തിത്തരണേ. عَنْ عَبْدِ اللَّهِ بْنِ عُكَيْمٍ، قَالَ: سَمِعْتُ ابْنَ مَسْعُودٍ ، يَقُولُ فِي دُعَائِهِ: "اللَّهُمَّ زِدْنَا إِيمَانًا، وَيَقِينًا، وَفِقْها (السنة للخلال) (അബ്ദുല്ല ബിൻ ഉകൈം رحمه الله പറയുന്നു: ഇബ്നു മസ്ഊദ് رضي الله عنه തന്റെ ദുആയിൽ ഇപ്രകാരം പറയാറുള്ളത് ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവേ! ഞങ്ങൾക്ക് ഈമാനും യഖീനും ഫിഖ്ഹും വർധിപ്പിച്ചു തരേണമേ.) [ഖല്ലാൽ സുന്നിയിൽ ഉദ്ധരിച്ചത്]
- അബൂ തൈമിയ്യ ഹനീഫ് ഈ ഖുത്വുബ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed