قَالَ النَّبِيُّ صلى الله عليه وسلم : ... وَإِنَّمَا الْأَعْمَالُ بِخَوَاتِيمِهَا (رواه البخاري عن سهل بن سعد) നബി صلى الله عليه وسلم പറയുന്നു:
"കർമ്മങ്ങൾ വിലയിരുത്തപ്പെടുക അവയുടെ പര്യവസാനം പരിഗണിച്ചുകൊണ്ട് മാത്രമാണ്". (ബുഖാരി സഹ്'ൽ ഇബ്നു സഅദിൽ നിന്നു നിവേദനം ചെയ്തത്) - അബൂ തൈമിയ്യ ഹനീഫ് ബാവ
0 Comments
യഹ്‌യ ബിൻ മഈൻ رحمه الله പറയുന്നു: ദുനിയാവ് ഒരു സ്വപ്നം പോലെ മാത്രം!.. എനിക്ക് ഇരുപത്തിനാല് വയസ്സുള്ളപ്പോൾ ഞാൻ ഹജ്ജ് നിർവ്വഹിച്ചു. ബാഗ്ദാദിൽ നിന്ന് മക്കയിലേക്ക് കാൽനടയായിട്ടാണ് ഞാൻ പോയത്. അതിപ്പോൾ അമ്പത് വർഷമായി. ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. (ദഹബി സിയറു അഅ്ലാമിന്നുബലാഇൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് قال يحيى بن معين رحمه الله
ما الدنيا إلا كحلم،.. لقد حججت وأنا ابن أربع وعشرين سنة، خرجت راجلا من بغداد إلى مكة، هذا من خمسين سنة، كأنما كان امس (سير أعلام النبلاء) അല്ലാഹുവിനുള്ള ആരാധന അതിന്റെ ലക്ഷ്യം പ്രാപിക്കണമെങ്കിൽ എല്ലാവിധ ശിർക്കിൽ നിന്നും മുക്തമായിരിക്കണം. മറ്റുള്ളവരെയോ അവനവനെയോ ഇബാദത്തുകളിൽ പങ്കുചേർക്കരുത്. മറ്റുള്ളവരെ കാണിക്കുന്നതിനുള്ള നാട്യം ഇഖ്ലാസിനെ തകർത്തുകളയും. അവനവൻ എന്തോ ഒരു സംഭവമാണ്, എന്തൊക്കെയോ കുറേ ചെയ്തവനാണ് എന്നൊക്കെയുള്ള അഹംഭാവവും ഇഖ്ലാസിനെ തകർക്കും. ഈ രണ്ട് മാരകരോഗങ്ങളിൽ നിന്നും രക്ഷനൽകുന്ന ഒറ്റമൂലിയാണ് إياك نستعين إياك نعبد ശൈഖുൽ ഇസ്'ലാം ഇബ്നു തൈമിയ്യഃ رحمه الله പറയുന്നു: فمن حقق قوله {إياك نعبد} خرج عن الرياء، ومن حقق قوله {إياك نستعين} خرج عن الإعجاب. وفي الحديث المعروف "ثلاث مهلكات: شح مطاع وهوى متبع وإعجاب المرء بنفسه ". (مجموع الفتاوى) "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന വചനത്തെ സാക്ഷാൽക്കരിച്ചവൻ നാട്യത്തിൽ നിന്ന് രക്ഷപ്പെട്ടു. "നിന്നോടു മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന വചനത്തെ സാക്ഷാൽക്കരിച്ചവൻ അഹന്തയിൽ നിന്ന് രക്ഷപ്പെട്ടു. പ്രശസ്തമായ ഒരു നബിവചനത്തിൽ ഇപ്രകാരം കാണാം: "മൂന്നു കാര്യങ്ങൾ വിനാശകരമാണ്. വിധേയത്വം കാണിക്കപ്പെടുന്ന സങ്കുചിതത്വം, പിന്തുടരപ്പെടുന്ന അഭീഷ്ടം, അഹത്തിന്റെ കാര്യത്തിൽ ഒരു മനുഷ്യന് തോന്നുന്ന ഡംഭ്."
(മജ്മൂഉൽ ഫതാവാ) വായിക്കുക » (അവസാനവാക്ക്, അഞ്ചു കലിമകൾ) - അബൂ തൈമിയ്യ ഹനീഫ് ബാവ ഇമാം അൽബാനി رحمه الله പറയുന്നു: പള്ളികളിൽ ഭക്ഷണം വിളമ്പലും, അതൊരു സ്ഥിരം പരിപാടിയാക്കലും പാടില്ലാത്തതാണ്. കാരണം സ്വഹീഹായ ഹദീസിൽ വന്നതുപോലെ, "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". എന്നാൽ ഒരു അടിയന്തിര സമയത്ത്, അന്നപാനീയങ്ങൾക്ക് വകയില്ലാത്ത വലിയൊരു സംഘം ദരിദ്രരായ ആളുകൾ ഒന്നിച്ചൊരു നാട്ടിൽ വന്നിറങ്ങുകയും, ഏതെങ്കിലും കാരണവശാൽ അവരെ മുഴുവൻ ഉൾകൊള്ളാവുന്ന മറ്റൊരു വീടോ ഒഴിഞ്ഞ സ്ഥലമോ ഒന്നും കണ്ടെത്താൻ കഴിയാതെ വരികയും, ഇങ്ങനെയൊരു പ്രത്യേക സാഹചര്യം കാരണം പള്ളിയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്താൽ തെറ്റില്ല. എന്നാൽ പള്ളി ഒരു ഹോട്ടൽ പോലെയാക്കൽ, അതും ചില മാസം മുഴുവനായും അങ്ങനെ, ഉദാഹരണമായി റമദാൻ മാസം ഇന്ന് ചില പള്ളികളിൽ അവർ ചെയ്യുന്നത് പോലെ; ഒന്നാമതായി അതിന് സലഫുകളുടെ മാതൃകയില്ല. പിന്നെയത് നബി ﷺ യുടെ ഈ വചനം ഉൾക്കൊള്ളുന്ന അടിസ്ഥാന തത്വത്തിനും എതിരാണ്: "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". - അബൂ തൈമിയ്യ ഹനീഫ് الإفطارُ الجَماعي في المَسجِد قال الإمام الألباني رحمه الله: اتِّخاذُ الطَّعامِ في المسجدِ وجَعلُ ذلك عادةً هذا لا يجوز!! لأنَّ المَساجِدَ لم تُبنَ لهذا، كما جاء في الحديث الصحيح، لكن إذا دَفَّت دَافَّةٌ ونَزَلَت جَماعَةٌ كثيرةٌ، وهم فقراءُ وبحاجةٍ إلى طَعامٍ وشَرابٍ، ولا يُمكِنُ إنزالُهُم لسببٍ أو آخر في دارٍ، لضيقِ الدُّورِ، أو في العَراءِ؛ فيدخلون المَسجِدَ ويأكلون لهذا الأمر العارض! أمَّا أن يُصيَّرَ المَسجِدُ كمطعمٍ، ولو في بعضِ الأشهُرِ كرمضانَ -مثلًا- وكما يفعلون في بعض المساجد؛ فهذا مِمَّا لم يَكُن عليه عَمَلُ السَّلَفِ أولًا، ثُمَّ هو يُنافي مَبدَأ قَولِ النَّبيِّ ﷺ (إنَّ المَساجِدَ لَم تُبنَ لِهَذا) [سلسلة الهدى والنور: الشريط: (1071)] Your browser does not support viewing this document. Click here to download the document. അബു ത്വാലിബ് رحمه الله പറയുന്നു:
അഹ്‌മദ് ബിൻ ഹൻബൽ رحمه الله എന്നോട് പറഞ്ഞു: അതിന്റെ പൈസ കൊടുക്കാൻ പാടില്ല. അദ്ദേഹത്തോട് പറയപ്പെട്ടു: ഉമർ ഇബ്നു അബ്ദിൽ അസീസ് പൈസ സ്വീകരിച്ചിരുന്നുവെന്ന് ഒരു കൂട്ടർ പറയുന്നുണ്ടല്ലോ?! അദ്ദേഹം പ്രതിവചിച്ചു: അല്ലാഹുവിന്റെ റസൂലിന്റെ വാക്ക് തള്ളുകയും എന്നിട്ട് ആ ആൾ പറഞ്ഞിരിക്കുന്നു എന്നും പറയുന്നുവോ! ഇബ്നു ഉമർ رضي الله عنهما പറയുന്നു: “അല്ലാഹുവിന്റെ റസൂൽ നിർബന്ധമാക്കിയിരിക്കുന്നു..” എന്ന് അല്ലാഹു പറയുന്നു: “നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവീൻ റസൂലിനെ അനുസരിക്കുവീൻ” എന്ന് സുന്നത്തുകളെ തള്ളിക്കളഞ്ഞുകൊണ്ട് ഈകൂട്ടർ പറയുന്നു അയാൾ പറഞ്ഞിരിക്കുന്നു മറ്റെയാൾ പറഞ്ഞിരിക്കുന്നു എന്ന് [ഇബ്നു ഖുദാമ മുഗ്നിയിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യഃ ഹനീഫ് നബി ﷺ യിൽ നിന്ന് അബൂ ഹുറൈറ റദിയള്ളാഹു അൻഹു നിവേദനം : അദ്ദേഹം പറഞ്ഞു : നിങ്ങൾ ഇഖാമത്കേട്ടാൽ, ശാന്തതയോടും ഗാംഭീര്യത്തോടെയും കൂടി നിങ്ങൾ നമസ്കാരത്തിലേക്കു പുറപ്പെടുക, നിങ്ങൾ ധൃതികാണിക്കരുത്. നിങ്ങൾക്ക് കിട്ടിയ നിങ്ങൾ നമസ്കരിക്കുക, നിങ്ങൾക്ക് നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു കൊള്ളുക സ്വഹീഹുൽ ബുഖാരി 636 നമസ്കാരം നഷ്ടപ്പെടുമോയെന്ന ഭയത്താൽ ഓടുകയോ നമസ്കാരത്തിന്റെ തന്നെ ഒതുക്കത്തിന് ഭംഗം വരികയോ ചെയ്യുന്ന വിധത്തിലുള്ള ധൃതി പാടില്ല. മറിച്ച് അവധാനതയോട് കൂടിയാണ് നമസ്കാരത്തിലേക്ക് പ്രവേശിക്കേണ്ടത് എന്നതാണ് താൽപര്യം — ബഷീർ പുത്തൂർ عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
إِذَا سَمِعْتُمُ الْإِقَامَةَ فَامْشُوا إِلَى الصَّلَاةِ، وَعَلَيْكُمْ بِالسَّكِينَةِ وَالْوَقَارِ، وَلَا تُسْرِعُوا، فَمَا أَدْرَكْتُمْ فَصَلُّوا، وَمَا فَاتَكُمْ فَأَتِمُّوا صحيح البخاري كتاب الأذان - حديث رقم ٦٣٦ അനസ് റളിയള്ളാഹു അൻഹുവിൽ നിന്ന്: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ സഅദ് ബിൻ ഉബാദ റദിയള്ളാഹു അൻഹുവിന്റെ അരികിൽ വന്നു. അപ്പോൾ അവിടെ റൊട്ടിയും വെണ്ണയും കൊണ്ട് വന്നു. അദ്ദേഹം അത് കഴിച്ചു. എന്നിട്ട് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ദുആ ചെയ്തു "നോമ്പുകാർ നിങ്ങളുടെ അടുത്ത് നിന്ന് നോമ്പ് തുറന്നിരിക്കുന്നു. സുകൃതവാന്മാർ നിങ്ങളുടെ ഭക്ഷണം ഭുജിച്ചിരിക്കുന്നു. നിങ്ങളുടെ മേൽ മലക്കുകൾ പ്രാർത്ഥിച്ചിരിക്കുന്നു" عَنْ أَنَسٍ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَاءَ إِلَى سَعْدِ بْنِ عُبَادَةَ، فَجَاءَ بِخُبْرٍ وَزَيْتٍ، فَأَكَلَ ثُمَّ قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلّمَ أَفْطَرَ عِنْدَكُمُ الصَّائِمُونَ، وَأَكَلَ طَعَامَكُمُ الْأَبْرَارُ، وَصَلَّتْ عَلَيْكُمُ الْمَلَائِكَةُ أبو داود ആതിഥേയന് വേണ്ടി റമദാനിലും അല്ലാത്ത സമയത്തും ഈ ദുആ ചെയ്യാവുന്നതാണ് — ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|