തിരിച്ചറിവുകൾ ഉണ്ടായേ പറ്റൂ !
സംഘ് പരിവാറിന്റെ മുസ്ലിം വിരോധവും അക്രമണോൽസുകതയും പേര് കേട്ടതാണ്. മനുഷ്യത്തതിന്റെ നാലയലത്തു പോലും വെക്കാൻ കൊള്ളാത്ത നരാധമന്മാരുടെ കൂട്ടം. എന്നാൽ അവർക്ക് നിയമ പാലകർ ഒത്താശ ചെയ്യുകയും , അവർക്ക് പൂർണ്ണ സഹകരണം പ്രദാനം ചെയ്യുകയും , അവർക്ക് തികഞ്ഞ അനുഗ്രഹാശിസുകൾ നൽകി , "ജയ് ശ്രീറാം" വിളിച്ച് വരുന്ന ഹിന്ദുത്വ ചെന്നായ്ക്കൂട്ടങ്ങക്കു അകമ്പടി സേവിക്കുകയും ചെയ്യുന്ന പതിവ് കലാപരിപാടി ഒരിക്കലും ആശാസ്യകരമല്ല. മാനവിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പുരോഗമന ജനതയ്ക്ക് ഇത് കണ്ട് നിൽക്കാൻ കഴിയില്ല ! ഇത് അവസാനിപ്പിച്ചേ പറ്റൂ. വലിയ വായിൽ പ്രസംഗിക്കുന്ന രാഷ്ട്രീയ ഹിജഡകളും അവർക്ക് ഓരം പറ്റി ജീവിക്കുന്ന പരാന്ന ഭോജികളും മൗനവാൽമീകത്തിലാണ്. ഇറ്റലിയമ്മച്ചിയേയും വയനാടൻ പ്രധാനമന്ത്രിയെയും തെറി വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല ! കാരണം സ്വാതന്ത്ര്യാനന്തര ഇന്ത്യ മുമ്പും ഇങ്ങിനെ തന്നെയാണ്. ഗുജറാത്തിന്റ തെരുവുകൾ കത്തിച്ചാമ്പലാവുകയും ഒരു ജനവിഭാഗത്തിന്റെ അസ്തിത്വത്തിനു വേണ്ടിയുള്ള ആർത്തനാദം അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുകയും ചെയ്തപ്പോൾ കേന്ദ്ര ഭരണസിരാകേന്ദ്രങ്ങളുടെ നിയന്ത്രണം ഇവരുടെ കയ്യിലായിരുന്നു ! എന്നിട്ടും ഇവിടെയൊന്നും സംഭവിച്ചിട്ടില്ല ! രണ്ട് നാൾ കൊണ്ട് മുവ്വായിരം മനുഷ്യരെ തണ്ടിലേറ്റിയ ഒരുത്തനെ കയറൂരി വിട്ടവരിൽ നിന്നാണോ നീതി പ്രതീക്ഷിക്കേണ്ടത് ? നാല് വോട്ടിന്റെ തിണ്ണബലത്തിൽ ജീവിക്കുന്ന ഒരു നമുംസകവും പ്രതികരിക്കില്ല ; അവരുടെ ആരുടേയും മൊബൈലുകൾ ശബ്ദിക്കില്ല ! ഇരകൾ മുസ്ലിംകളാണെങ്കിൽ അവർ കൊല്ലപ്പെടേണ്ടവരോ കൊള്ളയടിക്കപ്പെടേണ്ടവരോ ആണെന്ന പൊതുബോധം അത്രമേൽ ശക്തമാവുമ്പോൾ തിരിച്ചറിവുകൾ അനിവാര്യമാണ്. നിഷ്ക്രിയരായ നിയമപാലകരും നീതി കാണാത്ത മോന്തായം വളഞ്ഞ കോടതികളും തിരിച്ചറിവിനുള്ള ചൂണ്ടു പലകകളാണ്. ഒരായുസ്സിന്റെ ആശ്രയവും അദ്ധ്വാനത്തിന്റെ ആകത്തുകയും തീ നാളങ്ങൾ നക്കിയെടുക്കുമ്പോൾ തിരിച്ചറിവുകൾ ഉണ്ടായേ പറ്റൂ ! — ബഷീർ പുത്തൂർ
0 Comments
ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് : അവർ പറഞ്ഞു : ഞാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് പകർച്ചവ്യാധിയെക്കുറിച്ചു ചോദിക്കുകയുണ്ടായി. അപ്പോൾ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നോട് പറഞ്ഞു: " അത്, അള്ളാഹു അവനുദ്ദേശിക്കുന്നവരുടെ മേൽ ഇറക്കുന്ന ശിക്ഷയായിരുന്നു. അങ്ങിനെ മുഉമിനീങ്ങൾക്ക് അവനതിനെ ഒരു അനുഗ്രഹമാക്കി. അതിനാൽ, ആരെയാണോ പകർച്ചവ്യാധി പിടിപെടുകയും എന്നിട്ട് , അള്ളാഹു തനിക്ക് രേഖപ്പെടുത്തിയത് എന്താണോ അത് മാത്രമേ തന്നെ ബാധിക്കുകയുള്ളുവെന്നു മനസ്സിലാക്കിക്കൊണ്ട് പ്രതിഫലേച്ഛയോടെയും ക്ഷമയോടെയും തന്റെ നാട്ടിൽ കഴിച്ചു കൂട്ടുകയും ചെയ്യുന്നത്, അവന് രക്തസാക്ഷിയുടേതിന് തുല്യമായ പ്രതിഫലമുണ്ട്" (സ്വഹീഹുൽ ബുഖാരി) ഈ ഹദീസിന്റെ ശറഹിൽ ഇമാം ഇബ്നുഹജർ റഹിമഹുള്ളാ ഫത്ഹുൽ ബാരിയിൽ പറയുന്നു:- " ഈ വചനത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്കെല്ലാം ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന കാര്യം ഈ ഹദീസിന്റെ താൽപര്യമാണ് ; (ഇക്കാരണമായി) മരണപ്പെട്ടിട്ടില്ലെങ്കിൽ പോലും ! (ഫത്ഹുൽ ബാരി 10/194) من جلس في بيته فله أجر شهيد
قال النبي : ليس من رجل يقع الطاعون، فيمكث في بيته صابرًا محتسبا ، يعلم أنه لا يصيبه إلا ما كتب الله له، إلا كان له مثل أجر الشهيد (صحيح : رواه البخاري : ٥٧٣٤، وأحمد: ٢٤٣٥٨) هذا يشمل كل من من صبر واحتسب وتوكل، مات بالوباء أم لم يمت قال ابن حجر: اقتضى منطوقه أن من اتصف بالصفات المذكورة يحصل له أجر الشهيد وإن لم يمت (فتح الباري ١٠/١٩٤).
ഹിജ്റ വർഷം 317-ൽ ഖറാമിത്വകൾ (ഷിയാക്കളിലെ ഏറ്റവും അപകടകാരികൾ) പത്തിലധികം വർഷങ്ങൾ ജാഹിലിയ്യാ നടപടിക്രമങ്ങൾ എന്ന് ആരോപിച്ചു കൊണ്ട് ഹജ് തന്നെ വിലക്കുകയൂം ഹജ്ജിന് വന്നവരെ കൊല ചെയ്യുകയും ഹജറുൽ അസ്വദ് കട്ടു കൊണ്ടു പോവുകയും ചെയ്തു ! അവസാനം 20 വർഷങ്ങൾക്ക് ശേഷം സ്വർണ്ണം മോചന ദ്രവ്യം നൽകി ഹജറുൽ അസ്വദ് തിരിച്ചു വെപ്പിച്ചു ! 1814-ൽ പ്ളേഗ് പടർന്ന് പിടിച്ചത് കാരണം ആ വർഷത്തെ ഹജ് നിർത്തി വെച്ചു. 1883-ൽ കോളറ പടർന്നതിനാൽ ആ വർഷത്തെ ഹജ് നിർത്തി വെച്ചു. 1979-ൽ ജുഹൈമാൻ എന്ന തീവ്രവാദി ഹറമിൽ അതിക്രമിച്ചു കയറിയത് നിമിത്തം രണ്ടാഴ്ചയോളം ഹറമിൽ നമസ്കാരത്തിനും ത്വവാഫിനും തടസം നേരിട്ടു. 2017-ൽ തിക്കും തിരക്കും കാരണം ഏതാനും സമയത്തേക്ക് ത്വവാഫ് നിർത്തി വെച്ചു. വെള്ളപ്പൊക്കം കാരണം കഅബ മുങ്ങിപ്പോവുകയും മറ്റും ചെയ്തതിനാൽ മറ്റു പല സമയത്തും ത്വവാഫും നമസ്കാരവുമൊക്കെ ഹറമിൽ നിർത്തി വെച്ചിട്ടുണ്ട്. — ബഷീർ പുത്തൂർ توقف الطواف بالكعبة عدة مرات على مر التاريخ أشهرها
سنة 317 هجرية حادثة "القرامطة"، وهم أخطر فرقة من الشيعة، منعوا الحج يقال عشرة أعوام أو أكثر، لاعتبارهم الحج من الأعمال الجاهلية قتلوا و ذبحوا الحجاج على جدران الكعبة و سرقوا الحجر الأسود عشرين عاما حتى دفع لهم ذهبا فأرجعوه 1814م توقف الحج بسبب الطاعون 1883 تفشي داء الكوليرا فعطل الحج 1979 حادثة جهيمان العتيبي توقف الطواف بالكعبة و الصلاة في الحرم لأسبوعين 2017 توقف الطواف بالكعبة للحظات بسبب الإزدحام الشديد توقف الطواف عدة مرات بسبب الفيضانات و السيول التي أغرقت الكعبة كل هذا و لم تتوقف حركة الأرض و القمر و لم تسقط الأجرام فلا داعي للتهويل و الدراما كل شيئ عند الله في كتاب مسطور
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് ഇമാം ബുഖാരി രിവായത് ചെയ്യുന്നു: تَعَوَّذُوا بِاللَّهِ مِنْ جَهْدِ الْبَلاَءِ ، وَدَرَكِ الشَّقَاءِ ، وَسُوءِ الْقَضَاءِ ، وَشَمَاتَةِ الأَعْدَاءِ "നിങ്ങൾ അള്ളാഹുവിൽ നിന്ന് പരീക്ഷണത്തിന്റെ കാഠിന്യത്തിൽ നിന്നും ദൗർഭാഗ്യം പിടികൂടുന്നതിൽ നിന്നും പ്രയാസകരമായ വിധിയിൽ നിന്നും ശത്രുക്കളുടെ സന്തോഷത്തിൽ നിന്നും അള്ളാഹുവിനോട് കാവലിനെ തേടിക്കൊള്ളുക." » എന്താണ് പരീക്ഷണങ്ങളുടെ കാഠിന്യം ? സഹിക്കാൻ കഴിയാത്ത വിധത്തിൽ ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളുമാണത് കൊണ്ടുദ്ദേശിക്കുന്നത്. വീട്ടാൻ കഴിയാത്ത കടബാധ്യതകളും ജീവിത പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും അസഹ്യമായ രോഗവും ചികിത്സയുമടക്കം പലപ്പോഴും അതിന്റെ കാഠിന്യം കാരണം മരിച്ചുപോയെങ്കിൽ എന്നുപോലും ആഗ്രഹിക്കുന്ന വിധത്തിലുള്ള പ്രയാസം. » എന്താണ് ദൗർഭാഗ്യം പിടികൂടുക എന്ന് പറഞ്ഞാൽ ? ദുനിയാവിന്റെ കാര്യത്തിലോ പരലോകത്തിന്റെ കാര്യത്തിലോ അനുഭവപ്പെടുന്ന മുഴുവൻ ദൗർഭാഗ്യകരമായ കാര്യങ്ങളുമാണിത് അധാർമ്മിക ജീവിതം നയിക്കാനിട വരികയോ പരലോകം മറന്ന് ദുനിയാവിന്റെ പിന്നാലെ അനന്തമായി കിതച്ചോടുകയോ ചെയ്യുന്ന അവസ്ഥ. » എന്താണ് പ്രയാസകരമായ വിധി ? ദുഃഖകരവും വേദനാജനകവുമായ കാര്യങ്ങൾ ജീവിതതിലേക്ക് വന്നുകൊണ്ടിരിക്കുകയും അതിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുക. ഇത്തരം ഘട്ടങ്ങളിൽ അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുകയും അതിൽ തൃപ്തി കാണിക്കുകയും ക്ഷമ അവലംബിക്കുകയുമാണ് വേണ്ടത്. » എന്താണ് ശത്രുക്കളുടെ സന്തോഷം ? ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല. നമുക്ക് നേരിടേണ്ടി വരുന്ന മതപരമായോ ദുനിയാവുമായോ ഉണ്ടാവുന്ന വീഴ്ചകളിലും പ്രയാസങ്ങളിലും ശത്രുവിന് സന്തോഷമാണ് ഉണ്ടാവുക. നമ്മൾ വേദന കടിച്ചമർത്തുമ്പോൾ നമ്മുടെ ശത്രു സന്തോഷിക്കുന്നത് നമ്മുടെ വേദന വർദ്ധിപ്പിക്കും. പ്രയാസം ഇരട്ടിയാകും. സഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിൽ നാം അകപ്പെടും. » മുകളിൽ ചുണ്ടിക്കാണിച്ചതും അല്ലാത്തതുമായ മുഴുവൻ വിപത്തുകളിൽ നിന്നും ദുര്യോഗങ്ങളിൽ നിന്നും പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നും രക്ഷയും വിടുതിയും സമാധാനവുമുണ്ടാവാൻ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രത്യേകം പഠിപ്പിച്ച ദുആ ആണിത് اللَّه أعلم . — ബഷീർ പുത്തൂർ ഇത് ഇമാം ബുഖാരി റഹിമഹുള്ളാ, തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു മഴയുള്ള ഒരു ദിവസം തന്റെ മുഅദ്ദിനിനോട് പറയുന്നു: "നീ أشهد أن محمدًا رسول الله എന്ന് പറഞ്ഞു കഴിഞ്ഞാൽ حي على الصلاة എന്ന് പറയുന്നതിന് പകരം صلوا في بيوتكم (നിങ്ങൾ വീട്ടിൽ വെച്ച് നമസ്കരിക്കുക) എന്ന് പറയുക." ഇത് കേട്ട് ജനങ്ങൾക്ക് പ്രയാസമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞു: "എന്നെക്കാൾ ഉത്തമനായ ആൾ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം) ഇത് ചെയ്തിട്ടുണ്ട്. നിർശ്ചയം ജുമുഅ നിർബന്ധ കർമ്മമാണ് (ഈ സംഭവം ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു) എന്നാൽ ചെളിയിലും മണ്ണിലും നടന്ന് നിങ്ങൾക്കു പ്രയാസം ഉണ്ടാവുന്നത് എനിക്ക് വെറുപ്പാണ്. " ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :-
— ബഷീർ പുത്തൂർ
ഇന്ത്യയിൽ വർഗീയ കലാപങ്ങൾ പുതുമയുള്ള കാര്യമല്ല. ഭഗൽപൂരും ഭീവണ്ടിയും ഗുജറാത്തും മുസാഫറാബാദും ഇന്നലെകളുടെ വിങ്ങുന്ന ഓർമ്മകളാണ്. ഭരണ വർഗത്തിന്റെയും നിയമ പാലകരുടെയും കലവറയില്ലാത്ത പിന്തുണയോടെ നടന്നിട്ടുള്ള സമാനതകളില്ലാത്ത ഏക പക്ഷീയമായ കൂട്ടക്കശാപ്പുകളാണ് എന്നും ഇന്ത്യയിലെ വർഗീയ കലാപങ്ങൾ.
ഭരണ വർഗത്തിന്റെയും നിയമ പാലകരുടെയും സഹായമില്ലായിരുന്നുവെങ്കിൽ വർഗീയ കാലങ്ങളുടെ ദിശ മാറുകയും പര്യവസാനത്തിന്റെ ചിത്രം മറ്റൊന്നാവുകയും ചെയ്യുമായിരുന്നു. എന്നും തോറ്റ ജനവിഭാഗമായി മുസ്ലിം ചരിത്രം രേഖപ്പെടുത്തുകയും ജീവനും കയ്യിൽ പിടിച്ചു അഭയാർത്ഥി കേമ്പുകളിൽ ശിഷ്ട കാലം ഹോമിക്കപ്പെടുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മുസൽമാന്റെ സ്വാഭാവിക ജീവിത താളത്തിന്റെ സ്കെച്ചു മാറുന്നുവെന്നതാണ് ഡൽഹി കലാപം നൽകുന്ന ഒന്നാമത്തെ പാഠം. മുപ്പതിൽപ്പരം ആളുകളുടെ ജീവൻ വിലപ്പെട്ടതാണെങ്കിൽ പോലും, സാഹചര്യം എക്കാലത്തേക്കാളുമധികം സംഘി ഭീകരർക്ക് അനുകൂലമായിരുന്നിട്ടും മുൻകാല വർഗീയ കലാപങ്ങളിൽ ജീവഹാനി സംഭവിച്ചവരുടെ എണ്ണത്തിന്റെ അടുത്തൊന്നും എത്തിയില്ല എന്ന് മാത്രമല്ല ചെന്നായക്കൂട്ടങ്ങളുടെ ഉള്ളിലെവിടെയോ ഭയത്തിന്റെ ഒരു കനൽ വീണിട്ടുണ്ട് എന്ന് തീർച്ചയായും സംശയിക്കണം. കാട്ടു നീതിക്ക് മുമ്പിൽ തിരിഞ്ഞു നിന്ന് കൊമ്പു കൊണ്ടൊരു കുത്തെങ്കിലും കൊടുക്കട്ടെയെന്ന് ഇരക്കും വിചാരമുണ്ടാവാമല്ലോ ? ഒരു ദിവസത്തിന്റെ ഒരൽപ നേരമെങ്കിലും ഇന്ത്യയിലെ നിയമപാലകർ നിഷ്പക്ഷത (ഭീകരർക്ക് അകമ്പടി സേവിക്കാതെ) കാണിച്ചിരുന്നുവെങ്കിൽ കലാപം പെട്ടെന്നടങ്ങിയേനെ ! കുരയ്ക്കുന്ന നായ്ക്കൾ കടിക്കാറില്ലല്ലോ ?! എല്ലാ അർത്ഥത്തിലും ഒരു വിഭാഗത്തെ വളഞ്ഞു വെച്ച് ഭീകരർക്ക് എറിഞ്ഞു കൊടുക്കുന്ന നിയമപാലകർ തന്നെയാണ് ഇന്ത്യയിൽ എന്നുമുണ്ടായിട്ടുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയം ചങ്കിലിട്ടു സംരക്ഷണം വാഗ്ദാനം ചെയ്യുകയും സന്നിഗ്ധ ഘട്ടങ്ങളിൽ അപ്രത്യക്ഷമാവുകയും ശത്രുക്കളുടെ താണ്ഡവമടങ്ങുമ്പോൾ മുതലക്കണ്ണീരുമായി വന്ന് വലിയ വായിൽ പ്രസ്താവന നടത്തുകയും ചെയ്യുന്ന രാഷ്ട്രീയ ശിഖണ്ഡികൾ ഡൽഹിയിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷെ, എല്ലാം നഷ്ട്ടപ്പെട്ട ആളുകൾക്ക് മുമ്പത്തേക്കാളേറെ ഇവരുടെയെല്ലാം തനിനിറം ബോധ്യപ്പെട്ടിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ പാഠം. "അന്നേ പറഞ്ഞിരുന്നുവത്രെ , ഞങ്ങളില്ലെങ്കിൽ എന്തോ സംഭവിക്കുമായിരുന്നുവെന്ന് ! ഇപ്പോൾ കണ്ടില്ലേ " എന്ന് ചോദിച്ചു മുതലെടുപ്പിന്റെ പുതിയ തന്ത്രവുമായി അവരിറങ്ങിയിട്ടുണ്ട് ! ഉത്തരേന്ത്യയിൽ അമ്പത് കൊല്ലം മുമ്പ് ആരായിരുന്നുവോ ഇരകൾ അവർ തന്നെയാണ് ഇന്നും ഇരകൾ. എന്നാൽ വേട്ടക്കാർ ആരാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് ! അതാണ് ഡൽഹി കലാപം നൽകുന്ന വലിയ പാഠം ! — ബഷീർ പുത്തൂർ
ജാഗ്രത!
മരണം വളരെ അടുത്തുണ്ട്. മുൻ കരുതലുകളെടുക്കുക; മരണ ശേഷം രക്ഷപ്പെടുന്നതിനുള്ളത്. 1.വലിയ ശിർക്കിൽ നിന്നും രക്ഷപ്പെടുക. 2.ചെറിയ ശിർക്കിൽ നിന്നും രക്ഷപ്പെടുക. 3.ബിദ്അത്തുകളിൽ നിന്നും രക്ഷപ്പെടുക. 4.മറ്റു പാപങ്ങളിൽ നിന്നും രക്ഷപ്പെടുക. 5.അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുക. 6.രോഗം വരും മുമ്പേ ആരോഗ്യം മുതലാക്കി നന്മചെയ്യുക. 7.മരണം വരും മുമ്പേ ആയുസ്സ് മുതലാക്കി നന്മചെയ്യുക. -അബു തൈമിയ്യ ഹനീഫ്
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|