ലോകത്ത്, പലപ്പോഴും കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭൂരിപക്ഷത്തെ ആശ്രയിച്ചാണ്. എന്നാൽ, ഇത് പോലെ, ജാതി മത വർഗ വർണ ലിംഗ വിശ്വാസ വിവേചനമില്ലാതെ തലയെണ്ണി തീരുമാനം എടുക്കുന്ന തല തിരിഞ്ഞ രാഷ്ട്രീയ സമീപനമല്ല ഇസ്ലാമിന്റെത്. മറിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ താൽപര്യം പരിഗണിച്ചു കൊണ്ട് സത്യത്തിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ആളുകളുടെയും, അനുയായികളുടെയും എണ്ണവും ആധിക്യവും ഇവിടെ ഒരു നിലക്കും പ്രസക്തമാവുന്നില്ല.
എന്നാൽ, ആധുനിക മുസ്ലിം സംഘടനകളിൽ പലപ്പോഴും അനുയായികളുടെ ആധിക്യം പ്രമാണമായി പരിഗണിക്കുന്നതായി കണ്ടു വരുന്നു. പ്രബോധന പ്രവർത്തനത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ജനപങ്കാളിത്തം വലിയ ഒരു അജണ്ടയാണ് അവർക്ക്. ഭൂരിപക്ഷം തങ്ങളോടൊപ്പമാണ് എന്ന് സ്ഥാപിക്കാൻ തറ വേലകൾ ചെയ്യുന്ന ആളുകൾ പോലും അവരിലുണ്ട്. സത്യത്തിൽ, ഒരു നിലക്കും ന്യായീകരണം അർഹിക്കാത്ത തീർത്തും തെറ്റായ ഒരു സമീപനമാണിത്. ഇക്കാര്യം മനസ്സിലാക്കുന്നവർ വിരളമാണെങ്കിലും. അളളാഹു പറയുന്നു : നീ അങ്ങേയറ്റം ആഗ്രഹിച്ചാലും ധാരാളം ആളുകളും സത്യവിശ്വാസികൾ ആവുകയില്ല. - യൂസുഫു -103 "ഭൂമിയിലുള്ള ഭൂരിഭാഗം പേരെ നീ അനുസരിക്കുന്ന പക്ഷം അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ നിന്നെ പിഴപ്പിച്ചു കളയും" -അൻആം - 116 ഇമാം ഫുദൈൽ ബിൻ ഇയാദ് പറയുന്നു " സത്യത്തിന്റെ മാർഗത്തിൽ നീ പ്രവേശിച്ചു കൊള്ളുക, അതിൽ പ്രവേശിക്കുന്നവരുടെ എണ്ണക്കുറവ് നിനക്കൊരു ദോഷവും വരുത്തില്ല. വഴിപിഴച്ച മാർഗങ്ങൾ നീ സൂക്ഷിക്കണം, നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ" സലഫുകൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇമാം ഫുദൈലിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഒരിക്കലും ആൾക്കൂട്ടം എവിടെ നിൽക്കുന്നുവന്നത് അവർ പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. അപ്പോൾ, ദീനിനെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ അറിവും ധാരണയുമില്ലാത്ത പൊതുജനങ്ങളുടെ ആധിക്യവും പങ്കാളിത്തവും ആരെയും വഞ്ചിതരാക്കരുത്. മറിച്ച് ഏതൊരു വിഷയത്തിലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയും അതിൽ സ്വഹാബത്തിന്റെ ധാരണയും ഏതെന്നു കണ്ടെത്തുകയും മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് രക്ഷയാഗ്രഹിക്കുന്ന ആളുകൾ ചെയ്യേണ്ടത്, അതിന്റെ ആളുകൾ കുറവും, അനുയായികൾ എണ്ണത്തിൽ വിരളവുമാണെങ്കിലും.
0 Comments
സാധാരണയായി കുടെ ആളുകൾ കൂടുതലായി ഉണ്ട് എന്നത് സത്യം ആ പക്ഷത്തായിരിക്കും എന്നതിനുള്ള അടയാളമായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വാസ്തവം അങ്ങിനെയല്ല. അനുയായികളുടെ ആധിക്യം, ഒരിക്കലും അവർ പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള അടിസ്ഥാനമേയല്ല. എന്നല്ല,പലപ്പോഴും സത്യത്തിന്റെ പക്ഷത്ത് അനുയായികൾ തുലോം വിരളമായിരുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്നെ ആളുകൾ വിശ്വസിച്ച അത്ര, ഒരു നബിയും വിശ്വസിക്കപ്പെട്ടിട്ടില്ല. തന്റെ ജനതയിൽ നിന്ന് ഒരാൾ മാത്രം വിശ്വസിച്ച നബിമാർ ഉണ്ടായിട്ടുണ്ട് " ഇബ്ൻ ഹിബ്ബാൻ (സഹീഹ് അൽബാനി) ഇമാം ഔസാഇ റഹിമഹുള്ളാ പറയുന്നു. " അത്വാഉ ബിന് അബീ റബാഹ് മരണപ്പെട്ടു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്നിട്ടും അദ്ധേഹത്തിന്റെ സദസ്സിൽ സന്നിഹിതരായിരുന്നത് ആകെ എട്ടോ ഒമ്പതോ ആളുകൾ മാത്രമായിരുന്നു ( സിയർ-ദഹബി) ഇമാം അൽബാനി റഹിമഹുള്ളാ പറയുന്നു " ഒരു പ്രബോധകൻ, ഹഖിൽ ആണോ ബാത്വിലിൽ ആണോ എന്ന് അറിയാനുള്ള മാനദണ്ടമല്ല, അയാളുടെ അനുയായികളുടെ കുറവും ആധിക്യവും എന്നതിന് ഈ ഹദീസ് മതിയായ തെളിവാണ്. ആ പ്രവാചകന്മാർ, അവരുടെ ദീനും ദഅവത്തും ഒന്നായിരുന്നിട്ടുകൂടി, അവരുടെ അനുയായികളുടെ എണ്ണത്തിന്റെ ഏറ്റക്കുറച്ചിലിൽ അവർ വിത്യസ്തരായി. അവരിൽ ചിലരെ പിൻപറ്റിയത് ഒരാൾ മാത്രം, എന്നല്ല ചിലരുടെ കുടെ ആരുമില്ല. ഇക്കാലത്തുള്ള പ്രബോധകർക്ക് ഇതിൽ വലിയ പാഠമുണ്ട്. " - ബഷീർ പുത്തൂർ സലഫികൾ പാപമുക്തരല്ല. പക്ഷെ അവരാണ് സത്യത്തിന്റെ ആളുകൾ, സുന്നത്തിന്റെ വാഹകർ. അഖീദയിലും മൻഹജിലും, ദീനിലും, അഖ്ലാഖിലും, അദബിലും, ഇൽമിലും അവർ ജനങ്ങളിൽ ഉത്തമരാണ്
ശൈഖ് റബീഉ ബിൻ ഹാദി അൽ മദ്ഖലീ ഹഫിദഹുള്ളാ - ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
January 2024
Categories
All
|